tag:blogger.com,1999:blog-79519780615000983212024-02-08T08:49:48.781+05:30സെല്‍ഫ് ഗോള്‍sanilhttp://www.blogger.com/profile/07094721527742487463noreply@blogger.comBlogger138125tag:blogger.com,1999:blog-7951978061500098321.post-4098913796581157032016-04-19T19:12:00.001+05:302016-04-19T19:13:38.929+05:30ഫുട്ബോളിലെ ചൈനീസ് വിപ്ലവം<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjD5cG10BzfSagUk0q5KPt5vVLBdOZMbSZetS2Ckm7u3zKhwvwSFnuYFJZeAwqN5JDQfZu3ZdcaaU1463ihQnxGMJ5Owq3mThIg3yLAwhnFIKIWOUc86pjMYcuzSNTfrByOTxGSDz-aQAs/s1600/china+2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="192" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjD5cG10BzfSagUk0q5KPt5vVLBdOZMbSZetS2Ckm7u3zKhwvwSFnuYFJZeAwqN5JDQfZu3ZdcaaU1463ihQnxGMJ5Owq3mThIg3yLAwhnFIKIWOUc86pjMYcuzSNTfrByOTxGSDz-aQAs/s320/china+2.jpg" width="320" /></a></div>
<span style="font-size: x-large;">ലോ</span>കം ഇന്നുവരെ കാണാത്തൊരു വിപ്ലത്തിന് ഒരുങ്ങുകയാണ് ചൈന, ആരെയും മോഹിപ്പിക്കുന്ന ഫുട്ബോൾ വിപ്ലവത്തിന്. ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനക്കാരായ ജനത ലോക ഫുട്ബോളിന്റെ അമരത്ത് എത്താനുള്ള വിപ്ലവം. ഇതിന് നേതൃത്വം നൽകുന്നതാവട്ടെ സാക്ഷാൽ ചൈനീസ് പ്രസിഡന്റ് ഷിൻ ജിൻ പിംഗും. <br />
<br />
<span style="font-size: large;">മിഷൻ 2050</span><br />
<br />
കളിത്തട്ടിലെ ഉന്നംപിഴയ്ക്കാത്ത ഷോട്ടുകൾ പോലെയുള്ള പദ്ധതികളുമായാണ് ചൈന ഫുട്ബോൾ ലോകം കീഴടക്കാനൊരുങ്ങുന്നത്-. ഇതിനായി വേൾഡ് ഫുട്ബോൾ സൂപ്പർ പവർ -2050 എന്ന പ്രത്യേക മാർഗരേഖയും പുറത്തിറക്കി-. . 50 നിർദേശങ്ങൾ അടങ്ങിയ മൂന്ന് ഘട്ടങ്ങളാണ് മാർഗരേഖയിലുള്ളത്. ഒന്നാം ഘട്ടത്തിൽ ഫുട്ബോളിന്റെ പ്രചാരവും അടിസ്ഥാന സൗകര്യ വികസനവും. ഏഷ്യയിലെ ഒന്നാം നന്പർ ടീമാവുക എന്നതാണ് 2030ൽ പൂർത്തിയാവുന്ന രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം. 2050ൽ പദ്ധതി മൂന്നാം ഘട്ടം പൂർത്തിയാവുന്പോൾ ലോക ഫുട്ബോളിലെ സൂപ്പർ ശക്തിയാവുമെന്നാണ് ചൈനയുടെ പ്രതീക്ഷ. കടലാസിൽ ഒതുങ്ങുന്നതല്ല, മാർഗരേഖ. നിർദേശങ്ങൾ കർശനമായി നടപ്പാക്കാനുള്ള കാര്യങ്ങളും ഇതിൽ വ്യക്തമാക്കുന്നു.<br />
<br />
<span style="font-size: large;">കളിയും കളിത്തട്ടും കളിക്കാരും</span><br />
<br />
ചൈനയുടെ ഏറ്റവും വലിയസന്പത്താണ് ജനസംഖ്യ. ഈ കരുത്ത് ഫുട്ബോളിലേക്ക് സന്നിവേശിപ്പിക്കുക എന്നതാണ് ആദ്യകടന്പ. തുടക്കം സ്കൂൾ കുട്ടികളിൽ നിന്ന്. സ്കൂളുകളിലെ പ്രധാനകായിക വിനോദം ഫുട്ബോളായിരിക്കും. 2020 ആകുന്പോഴേക്കും മൂന്ന് കോടി സ്കൂൾ കുട്ടികളും രണ്ട് കോടി യുവാക്കളും പദ്ധതിയുടെ ഭാഗമായി പരിശീലനത്തിന്റെ ഭാഗമാവും. ഇവർക്കായി നാലു വർഷത്തിനിടെ നിർമിക്കുക ഇരുപതിനായിരം ഫുട്ബോൾ അക്കാഡമികളും ഏഴുപതിനായിരും സ്റ്റേഡിയങ്ങളും. പതിനായിരം പരിശീലകരെയും വാർത്തെടുക്കും. 2020 ഡിസംബർ 31നകം ആദ്യഘട്ടം പൂർത്തീകരിക്കണമെന്നാണ് മാർഗരേഖ നിർദേശം.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlb5ew63Ny6gKZPVoxopwXCV55oY1w0n4Su6Srm4tsvbriqg8te066IQY5tVTZ0QcqGeCIk4TRAxUrBaaMMe4jLzOlb9O7uPGg6A8XCY9XRrUOGxQ6c0VN9MpoRb-RIjDJDvnABy2t7CQ/s1600/china.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="179" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlb5ew63Ny6gKZPVoxopwXCV55oY1w0n4Su6Srm4tsvbriqg8te066IQY5tVTZ0QcqGeCIk4TRAxUrBaaMMe4jLzOlb9O7uPGg6A8XCY9XRrUOGxQ6c0VN9MpoRb-RIjDJDvnABy2t7CQ/s320/china.jpg" width="320" /></a></div>
<br />
<br />
<span style="font-size: large;">ഏഷ്യ പിടിക്കാൻ</span><br />
<br />
ഒളിംപിക്സിൽ കൈവരിച്ച അസൂയാവഹമായ നേട്ടം ഫുട്ബോളിലും ആവർത്തിക്കാമെന്നാണ് ചൈനയുടെ പ്രതീക്ഷ. ഇത് മുന്നിൽ കണ്ടാണ് ഒരുക്കങ്ങളെല്ലാം. അയൽക്കാരായ ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും മുന്നേറ്റവും ചൈനയ്ക്ക് ആവേശം പകരുന്നു. ഫിഫ റാങ്കിംഗിൽ എൺപത്തിയൊന്നാം സ്ഥാനത്താണ് ചൈന. ഏഷ്യൻ റാങ്കിംഗിൽ ഏഴാം സ്ഥാനത്തും. ലോകകപ്പിൽ കളിച്ചത് ഒറ്റത്തവണ, 2002ൽ. ഒറ്റഗോൾ പോലും നേടാനാവാതെ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് മടങ്ങി. 2004 ഏഷ്യൻ കപ്പിലെ ഫൈനൽ കളിച്ചതിൽ ഒതുങ്ങുന്നു വൻകരയിലെ നേട്ടം. ഇത്തവണത്തെ ലോകകപ്പ് യോഗ്യതാ റൗണ്ടിലും തിരിച്ചടി നേരിട്ടു. ഈ പശ്ചാത്തലത്തിലാണ് പുതിയ ചുവടുവയ്പ്. 2030ലാണ് പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാവുക. ഇതിന് മുൻപ് ഏഷ്യയിലെ ഒന്നാം നന്പർ ടീമാവുക എന്നതാണ് ലക്ഷ്യം. <br />
<br />
പദ്ധതിയിൽ പ്രാദേശിക ഭരണകൂടത്തിന് നിർണായക പങ്കാണുള്ളത്. ഓരോ പ്രദേശിക ഭരണകൂടവും അധികാര പരിധിയിൽ ചുരുങ്ങിയത് രണ്ട് സന്പൂർണ സ്റ്റേഡിയം നിർമിച്ചിരിക്കണം. നഗരങ്ങളിലെ പുതിയ ഫ്ലാറ്റ് സമുച്ചയങ്ങളിൽ അഞ്ച് പേരടങ്ങിയ ടീമുകൾക്ക് കളിക്കാവുന്ന കളിത്തട്ടുകൾ നിർമിക്കണമെന്നും നിർബന്ധം. സ്കൂളുകളിലും അക്കാഡമികളിലും ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.<br />
<br />
<span style="font-size: large;">ഫുട്ബോൾ വിപണി</span><br />
<br />
കളിത്തട്ടിൽ മാത്രമല്ല, ഇക്കാലയളവിൽ തന്നെ സ്പോർട്സ് ഉൽപന്ന നിർമാണ വിപണിയിലും ചൈന മുന്നേറ്റം പ്രതീക്ഷിക്കുന്നു. നൈക്കിക്കും അഡിഡാസിനും ഒപ്പം നിൽക്കുന്ന ലോകോത്തര ബ്രാൻഡ് വികസിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. നിലവിൽ ചൈനയിലുള്ള ലി നിംഗ് പോലുള്ള കന്പനികൾക്ക് ഇത് അസാധ്യമല്ലെന്നാണ് വിലയിരുത്തൽ. പതിനഞ്ച് വർഷത്തിനകം ലി നിംഗ് നൈക്കിക്കൊപ്പം എത്തുമെന്ന് പ്രവചിക്കുന്നവർ കുറവല്ല. ഇതോടൊപ്പം രാജ്യാന്തര സ്പോർട്സ് കാംപസുകളുടെ വികസനവും ഉന്നംവയ്ക്കുന്നു.<br />
<br />
<span style="font-size: large;">ഫുട്ബോൾ നയതന്ത്രം</span><br />
<br />
ഫുട്ബോളിലൂടെ വിവിധ രാജ്യങ്ങളുമായി നയതന്ത്ര^വാണിജ്യ ബന്ധങ്ങളും പദ്ധതിയുടെ ഭാഗമാണ്. 2007ൽ കോസ്റ്റാറിക്കയിൽ ചൈന നിർമിച്ച സ്റ്റേഡിയം ഇതിന് ഉദാഹരണം. ചൈനയുടെ പ്രതിയോഗിയായ തായ്വാനായിരുന്നു കോസ്റ്റാറിക്കയിലെ നിർമാണ പ്രവർത്തനങ്ങളിൽ പ്രധാനമായും സഹകരിച്ചിരുന്നത്. തായ്വാനെ ഒഴിവാക്കി ചൈന കരാറുകൾ സ്വന്തമാക്കി. കോസ്റ്റാറിക്കൻ തലസ്ഥാന നഗരിയായ സാൻ ജോസിൽ 35,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയായപ്പോൾ ചൈനയുടെ ഖജനാവിലേക്ക് എത്തിയത് 100 ദശലക്ഷം ഡോളർ. ഇതിലൂടെയുള്ള തൊഴിലവസരങ്ങൾ വേറെ. 2010ൽ ആഫ്രിക്കൻ നേഷൻസ് കപ്പിന് ആതിഥേയരാവാൻ അംഗോളയെ സഹായിച്ചത് ചൈന. ഇപ്പോൾ ചൈനയ്ക്ക് എണ്ണനൽകുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്രോതസ്സുമായി അംഗോള. മറ്റ് രാജ്യങ്ങളുമായും ഇതേരീതിയിലുള്ള ബന്ധം ചൈന കണ്ണുവയ്ക്കുന്നു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2p9hc3sdGqw3aXqdwyYH6clklqBrAnpA-Ggd4p7OYLI1nxDOdJ4QTU1evoFwhZjNg5M0k-SzSXoRiBIiSrbrh4mY25sEptdTk2WTBXqfKFmf-obopv9beyo5my6D0Wnegs5heH8sqVOY/s1600/china+3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2p9hc3sdGqw3aXqdwyYH6clklqBrAnpA-Ggd4p7OYLI1nxDOdJ4QTU1evoFwhZjNg5M0k-SzSXoRiBIiSrbrh4mY25sEptdTk2WTBXqfKFmf-obopv9beyo5my6D0Wnegs5heH8sqVOY/s400/china+3.jpg" width="400" /></a></div>
<br />
<span style="font-size: large;"><br />സൂപ്പറാവുന്ന സൂപ്പർ ലീഗ്</span><br />
<br />
2004ൽ തുടക്കമില്ല ചൈനീസ് സൂപ്പർ ലീഗിന്റെ വളർച്ചയും പ്രചാരവുമാണ് പുതിയ പദ്ധതികളുടെ ആധാരം. 12 ടീമുകളുമായി തുടങ്ങിയ ലീഗ് വൻ വിജയമാണ്. ആരാധകർ ആർത്തിരന്പിയപ്പോൾ ടീമുകളുടെ എണ്ണം പതിനാറാക്കി ഉയർത്തി. ഈ സീസണിൽ ക്ലബുകൾ താരങ്ങളെ സ്വന്തമാക്കാനായി മുടക്കിയ തുക ആരെയും ഞെട്ടിക്കുന്നതാണ്; 300 ദശലക്ഷം ഡോളർ. ലോകത്തിലെ ഏറ്റവും ജനപ്രിയ പോരാട്ട വേദിയായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുടക്കിയതിനേക്കാളും വലിയ തുക. റോബീഞ്ഞോ, പൗളീഞ്ഞോ, റെനാറ്റോ അഗസ്റ്റോ, എസേക്വിൽ ലാവേസി, അലക്സ് ടെയ്ക്സേരിയ, ജാക്സിൻ മാർട്ടിനസ് തുടങ്ങിയ ലാറ്റിനമേരിക്കൻ താരങ്ങൾ ചൈനീസ് സൂപ്പർ ലീഗിന്റെ ഭാഗമായിക്കഴിഞ്ഞു. ലൂയി ഫിലിപ് സ്കൊളാരി, സ്വൻ ഗോരാൻ എറിക്സൻ തുടങ്ങിയ ലോകോത്തര പരിശീലകരും ലീഗിന് സ്വന്തം. രാജ്യത്തെ കോടീശ്വരൻമാരെ ആകർഷിച്ചാണ് ചൈന സൂപ്പർ ലീഗ് സൂപ്പറാക്കുന്നത്. മാത്രമല്ല, ചൈനീസ് കോടീശ്വരൻമാർ യൂറോപ്യൻ ക്ലബുകളിലും മുതൽ മുടക്കാൻ തുടങ്ങിയിരിക്കുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ 13 ശതമാനം ഓഹരി ചൈനീസ് മുതലാളിമാരുടെ കൈകളിലാണ്. അത്ലറ്റിക്കോ മാഡ്രിഡും എസ്പാനിയോളും ഫ്രാൻസിലെ ക്ലബുകളിലും ഓഹരി സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണിപ്പോൾ ചൈനീസ് കോടീശ്വരൻമാർ.<br />
<br />
<span style="font-size: large;">ലോക കിരീടത്തിനായി</span><br />
<br />
പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടം വിജയകരമായി പൂർത്തിയാവുന്പോഴേക്കും ലോകകപ്പ് എന്ന സ്വപ്നത്തിലേക്കാണ് ചൈന പന്ത് നീട്ടിയടിക്കുന്നത്. 2050ൽ അവസാന ഘട്ടം പൂർത്തിയാവും മുൻപ് ലോകകപ്പിന് വേദിയാവാൻ ചൈന സജ്ജമാവും. മാത്രമല്ല, കിരീടവും സ്വപ്നം കാണുന്നു. ഇതിനുള്ള ചവിട്ടുപടികളാണ് ചൈനീസ് പ്രസിഡന്റ് നേരിട്ട് മേൽനോട്ടം വഹിക്കുന്ന വേൾഡ് ഫുട്ബോൾ സൂപ്പർ പവർ -2050ൽ ഉള്ളത്. <br />
<br />
<br />
sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-49447935460613972272014-10-27T01:27:00.001+05:302014-10-27T01:27:24.261+05:30മുഹമ്മദന്‍സ്: ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മകളിലേക്കൊരു ലോംഗ്പാസ്<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTDQTgx3h6GVJucZmWAqf2NPniUJAYegczASNUBMS5uPhTYeuf5mAgfOIE-exRJzhIJZoJtTTu7BlM-PwE9hubCJCTw_2DUby651bF-xtRvCUa-HEUZmWTBvrGnF7gZakwN22i8OrsOHI/s1600/mohammedans.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTDQTgx3h6GVJucZmWAqf2NPniUJAYegczASNUBMS5uPhTYeuf5mAgfOIE-exRJzhIJZoJtTTu7BlM-PwE9hubCJCTw_2DUby651bF-xtRvCUa-HEUZmWTBvrGnF7gZakwN22i8OrsOHI/s1600/mohammedans.png" height="146" width="320" /></a></div>
സച്ചിന് ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, അഭിഷേക് ബച്ചന്, ഹൃതിക് റോഷന്, രണ്‍ബീര്‍ കപൂര്‍.ബോളിവുഡിലെയും ക്രിക്കറ്റിലെയും സൂപ്പര്‍ താരങ്ങള്‍. നിത അംബാനിയുടെ റിലയന്‍സ്, ആര്‍ത്തരിമ്പുന്ന ഗാലറികള്‍, ലോകോത്തര കളിക്കാര്‍.സ്വപ്നലോകത്തിലൂടെയാണ് ഇന്ത്യന്‍ ഫുട്ബോള്‍ ഇപ്പോള്‍ ഉരുളുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സാധ്യമാക്കിയ സ്വപ്നലോകം. കളിക്കളത്തിലും കളത്തിന് പുറത്തും പുതിയകാലത്തിന്റെ ചേരുവകള്‍ എല്ലാമുണ്ട്. വിദൂരസ്വപ്നത്തില്‍പ്പോലും<br />
<br />
ഇന്ത്യയിലെ കാല്‍പ്പന്തുപ്രേമികള്‍ ഇങ്ങനെയൊരുമാറ്റം പ്രതീക്ഷിച്ചിരിക്കില്ല. കാരണം ഐ എസ് എല്‍ ഇന്ത്യന്‍ ഫുട്ബോള്‍ കീഴ്മേല്‍ മറിച്ചിരിക്കുന്നു.ഈ വര്‍ണക്കാഴ്ചകള്‍ക്കിടെയാണ് കറുപ്പും വെളുപ്പും ചേര്‍ന്ന ജഴ്സിയില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തിനൊപ്പം പന്തുതട്ടിയ മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് നിലനില്പിനായി പൊരുതുന്നത്. അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫയെക്കാള്‍ പ്രായം. ഇതിനേക്കാള്‍ ചരിത്രവും പാരമ്പര്യവും. ഇവയൊക്കെ ഉണ്ടായിട്ടും മുഹമ്മദന്‍സിന് പുതിയ കാലത്തില്‍ പിടിച്ചുനില്‍ക്കാനാവുന്നില്ല. കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് മുഹമ്മദന്‍സിനെ വലയ്ക്കുന്നത്. കളിക്കാര്‍ക്കും പരിശീലകര്‍ക്കും ശമ്പളം മുടങ്ങിയിട്ട് നാളുകളേറെയായി.<br />
<br />
പരിശീലനമില്ലാതെ കളിക്കളം പുല്ലുമൂടി. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ക്ലബ് ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാനും കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ഒരുവര്‍ഷത്തേക്ക് ടീം വേണ്ടെന്നുവരെ മുഹമ്മദന്‍സ് തീരുമാനിച്ചു.ഞെട്ടലോടെയാണ് ഇന്ത്യന്‍ ഫുട്ബോളിനെ സ്നേഹിക്കുന്നവര്‍ മുഹമ്മദന്‍സ് മാനേജ്മന്റിന്റെ തീരുമാനം കേട്ടത്. പ്രേംനാഥ് ഫിലിപ് അടക്കമുള്ള പഴയ മുഹമ്മദന്‍സുകാര്‍ക്ക് വിശ്വസിക്കാന്‍ പോലുമായില്ല. സാമ്പത്തിക സഹായവുമായി ചില സന്മനസ്സുകള് രംഗത്തെത്തിയതോടെ ക്ലബ് പുനരുജ്ജീവിപ്പിക്കാനാവുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ഇത് സാധ്യമാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.<br />
<br />
<b>വെറുമൊരു ക്ലബല്ല മുഹമ്മദന്‍സ്</b><br />
<br />
ഇന്ത്യന്‍ ഫുട്ബോളിന് വെറുമൊരു ക്ലബല്ല മുഹമ്മദന്‍ സ്പോര്‍ട്ടിംഗ്. മുഹമ്മദന്‍സിന്റെ ചരിത്രം ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രം കൂടിയാണ്. ബ്രിട്ടീഷ് ആധിപത്യകാലത്ത് കല്‍ക്കട്ട ലീഗിലും ഡ്യൂറന്‍ഡ് കപ്പിലും ജേതാക്കളാവുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്. വിദേശമണ്ണില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ടീം. യൂറോപ്യന്‍ ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരനായ മുഹമ്മദ് സലിമിനെ സംഭവാന ചെയ്ത ടീം.സമാനതകളില്ല മുഹമ്മദന്‍സിന്റെ നേട്ടങ്ങള്‍ക്ക്.കൊല്‍ക്കത്തന്‍ ഫുട്ബോളിലെ കൊലകൊമ്പന്മാരായ മോഹന്‍ ബഗാനോടും ഈസ്റ്റ് ബംഗാളിനോടും പടവെട്ടിയാണ് മുഹമ്മദന്‍സിന്റെ നേട്ടങ്ങളെല്ലാം. 1887ലാണ് തുടക്കം. <br />
<br />
നവാബ് ആമിനുല്‍ ഇസ്ലാമിന്റെ കീഴില്‍ ജൂബിലി ക്ലബ് എന്ന പേരില്‍. പിന്നീട് ക്രസന്റ്, ഹമീദിയ എന്ന പേരുകള്‍ സ്വീകരിച്ചെങ്കിലും 1891 ല്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബ് എന്ന പേര് സ്വീകരിച്ചു. ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫ രൂപീകരിക്കുന്ന് 1904ലാണ്.പേര് സൂചിപ്പിക്കുന്നതുപോലെ കൊല്‍ക്കത്തയിലെ മുസ്ലീങ്ങളുടെ കൂട്ടായ്മയായിരുന്നു മുഹമ്മദന്‍സ് ക്ലബിന് പിന്നില്‍. എങ്കിലും ജാതിമത വിത്യാസമില്ലാതെ എല്ലാവരും മുഹമ്മദന്‍സിനൊപ്പമുണ്ടായിരുന്നു. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയുമൊക്കെ കളിക്കാര്‍ മുഹമ്മദന്‍സിന്റെ സ്വന്തം താരങ്ങളായിരുന്നു. നേപ്പാള്‍ രാജകുമാരനാണ് മുഹമ്മദന്‍സിലെ ആദ്യ അമുസ്ലീം താരം. അറുപതുകള്‍ മുതല്‍ അമുസ്ലീം താരങ്ങളെ മുഹമ്മദന്‍സില്‍ സ്ഥിര സാന്നിധ്യമായി. നിരവധി താരങ്ങളെ രാജ്യത്തിന് സമ്മാനിച്ചു.<br />
<br />
<b>കിരീടങ്ങളുടെ കൊയ്ത്തുകാലം</b><br />
<br />
ജംഷെഡ് നസീരിയെപ്പോലെയുള്ള ഒന്നാംകിട വിദേശതാരങ്ങളെ ഇന്ത്യയിലെത്തിച്ചു.1960ല്‍ ധാക്കയില്‍ നടന്ന ആഘാ ഖാന് ഗോള്‍ഡ് കപ്പ് നേടി മുഹമ്മദന്‍സ് വിദേശത്ത് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ക്ലബായി. 1934ലായിരുന്നു ആദ്യ കല്‍ക്കട്ട ലീഗ് കിരീടം. പിന്നീട് തുടര്‍ച്ചയായി അഞ്ചു തവണയടക്കം പത്തുവട്ടംകൂടി ഈ നേട്ടം ആവര്‍ത്തിച്ചു. അഞ്ച് ഐ എഫ് എ ഷീല്‍ഡ്, ആറ് റോവേഴ്സ് കപ്പ്, നാല് ഡിസിഎം ട്രോഫി, ഫെഡറേഷന് കപ്പും ഡ്യൂറന്‍ഡ് കപ്പും രണ്ടു തവണ വീതവും മുഹമ്മദന്‍സിന്റെ ടെന്റിലെത്തി.<br />
<br />
<b>മുഹമ്മദന്‍സിന്റെ കേരളാ ടച്ച്</b><br />
<br />
കേരളത്തിനും മുഹമ്മദന്‍സുമായി അഭേദ്യ ബന്ധമാണുള്ളത്. ഒരുകാലത്ത് കൊല്‍ക്കത്തന്‍ ഫുട്ബോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടത് മുഹമ്മദന്‍സിലൂടെയായിരുന്നു. സേഠ് നാഗ്ജി ടോഫിയില്‍ മുഹമ്മദന്‍സിന്റെ കളികാണാന്‍ കോഴിക്കോട്ടേക്ക് ഫുട്ബോള്‍ പ്രേമികള്‍ ഒഴുകിയെത്തിയത് പ്രേംനാഥ് ഫിലിപ്പിന്റെ ഓര്‍മകളില്‍ ഇപ്പോഴും നിറയുന്നു. ' മുഹമ്മദന്‍സിനോട് പ്രത്യേക സ്നേഹമായിരുന്നു മലബാറിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക്. അവരിലൂടെയാണ് കളിയും ഗാലറികളും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയത്. കോര്‍ണര്‍ കിക്കെടുക്കാന്‍പോലും പ്രയാസമുള്ള തരത്തില്‍ ഗ്രൗണ്ടില്‍ കാണികള്‍ നിറയുമായിരുന്നു'.മുഹമ്മദന്‍സിലെ മലയാളിപ്പെരുമ ക്ലബിനോളം തലപ്പൊക്കമുള്ളതാണ്. ഇതുകൊണ്ടുകൂടിയാണ് മലയാളികള്‍ മുഹമ്മദന്‍സിനെ നെഞ്ചേറ്റിയത്. സാക്ഷാല്‍ ഒളിംപ്യന്‍ റഹ്മാന്<br />
<br />
മുഹമ്മദന്‍സിന്റെ പരിശീലകനായിരുന്നു. എന്‍ ടി കരുണാകരനില്‍ തുടങ്ങുന്നു മുഹമ്മദന്‍സിലെ മലയാളി മാഹാത്മ്യം. പിന്നീട് മലയാളികള്‍ മുഹമ്മദന്‍സിന്റെ സ്ഥിര സാന്നിധ്യമായിരുന്നു. പാലക്കാട് മൂസ, സെയ്തു മുഹമ്മദ്, മുഹമ്മദ് കോയ, എന്‍.എം.നജീബ്, മൊയ്തീന്, പ്രേംനാഥ് ഫിലിപ്പ്, അസീസ്, ദിനകര്‍ പ്രേമപ്പ, യു.മുഹമ്മദ്, കെ.വി ധനേഷ്,<br />
<br />
നൗഷാദ്, ജസ്റ്റീന്‍ സ്റ്റീഫന്‍, മുഹമ്മദ് മുനീര്‍, ഡെന്‍സന്‍ ദേവദാസ്, ഷൈജു, ഷമീല്‍, ധനരാജന്.മുഹമ്മദന്‍സിലെ മലയാളിപ്പെരുമയുടെ ചില പേരുകള്‍ മാത്രമാണിത്. ഇക്കഴിഞ്ഞ സീസണില്‍ പാലക്കാട്ടുകാരനായ ധനരാജനായിരുന്നു മുഹമ്മദന്‍സിന്റെ നായകന്.ഒന്നേകാല്‍ നൂറ്റാണ്ടോളം നീണ്ട സുദീര്‍ഘ ചരിത്രത്തില്‍ അസ്ഥിരത എന്നും മുഹമ്മദന്‍സിന്റെ കൂടപ്പിറപ്പായിരുന്നു. സാമ്പത്തിക പ്രതിസന്ധി മിക്കപ്പോഴും ക്ലബിനെ വലച്ചു. കളിക്കാരുടെ കൂട്ടായ്മയും സൗഹൃദവുമായിരുന്നു പലപ്പോഴും ക്ലബിനെ രക്ഷിച്ചത്. 1983ലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രേംനാഥ് ഓര്‍ക്കുന്നത് ഇങ്ങനെ. ' സാമ്പത്തിക പ്രതിസന്ധി ഇതിനുമുന്‍പും മുഹമ്മദന്‍സിനൊപ്പമുണ്ടായിരുന്നു. കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് കളിക്കാര്‍ 70 ശതമാനം പ്രതിഫലം മുന്‍കൂര്‍പറ്റുന്നതായിരുന്നു അന്നത്തെ രീതി.<br />
<br />
<b>പ്രതിസന്ധികളിലേക്കൊരു ലോംഗ് പാസ്</b><br />
<br />
1983ല്‍ ടീം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഞങ്ങള്‍ കളിക്കാരെല്ലാം യോഗം ചേര്‍ന്നു. ജെംഷഡ് നസീരി, സുബീര്‍ സര്‍ക്കാര്‍, അതനു ഭട്ടാചാര്യ, ഷബീറലി, മൊയ്തുല്‍ ഇസ്ലാം തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. പ്രതിഫലമില്ലാതെ കളിക്കാനായിരുന്നു തീരുമാനം. സീസണില്‍ മൂന്നോ നാലോ ടൂര്‍ണമെന്റുകളില്‍ കപ്പടിച്ചു. മറ്റ് ടൂര്‍ണമെന്റുകളില്‍ സെമിഫൈനലില്‍ എത്തി. ഇതോടെ ഞങ്ങള്‍ക്ക് കിട്ടേട്ട പ്രതിഫലം സമ്മാനത്തുകയിലൂടെ കിട്ടി. ഇത് മാനേജ്മെന്റ് ഞങ്ങള്‍ക്ക് തരുകയും ചെയ്തു'.കളിയും കളിനടത്തിപ്പും പണത്തെ മാത്രം ആശ്രയിച്ചായപ്പോള്‍ മുഹമ്മദന്‍സിന് വീണ്ടും അടിതെറ്റി. കളിക്കാര്‍ക്ക് ശരാശരി ശമ്പളംപോലും കൊടുക്കാനാവാതെ വലഞ്ഞു.<br />
<br />
സ്പോണ്‍സര്‍ഷിപ്പിനായി എല്ലാ വാതിലുകളിലും മുട്ടി. മദ്യകമ്പനികള്‍ മാത്രമാണ് അനുകൂല നിലപാട് സ്വീകരിച്ചത്. കൊല്‍ക്കത്തയിലെ വമ്പന്മാരായ മോഹന്‍ ബഗാന്റെയും ഈസ്റ്റ്ബംഗാളിന്റെയും സ്പോണ്‍സര്‍മാര്‍ മദ്യകമ്പനികളാണ്. എന്നാല്‍ പ്രവാചകന്റെ പേരിലുള്ള ക്ലബിന് മദ്യകമ്പനികളുടെ സാമ്പത്തിക സഹായം സ്വീകരിക്കാനാവില്ലായിരുന്നു. മാത്രമല്ല, അതുവരെ സ്പോണ്‍സര്‍മാരായിരുന്ന ശാരദാ ചിറ്റ് ഫണ്ട് കേസില്‍പ്പെട്ടതും ക്ലബ് സെക്രട്ടറി മിര്‍ മുഹമ്മദ് ഉമര്‍ കൊലപാതക്കേസ്സില്‍പ്പെട്ടതും ആഘാതമായി.തിരിച്ചടികള്‍ ഏറെയുണ്ടായെങ്കിലും ഇക്കഴിഞ്ഞ സീസണില്‍ ഐ.എഫ്.എ ഷീല്‍ഡും ഡ്യൂറന്‍ഡ് കപ്പും ധനരാജന്റെ നേതൃത്വത്തിലുള്ള മുഹമ്മദന്‍സ് സ്വന്തമാക്കി. ഇതിന് ശേഷമാണ് മുഹമ്മദന്‍സ് അതിജീവനത്തിനായി വീര്‍പ്പുമുട്ടുന്നത്.സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി ശക്തമായി തിരിച്ചുവരുമെന്ന് ക്ലബ് മാനേജ്മന്റ് പറയുമ്പോഴും എഫ് സി കൊച്ചിന്റെയും ജെ സി ടി ഫഗ്വാരയുടെയും മഹീന്ദ്ര യുണൈറ്റഡിന്റെയും വഴിയേ ഓര്‍മകളിലേക്കാണ് മുഹമ്മദന്സിന്റെയും ലോംഗ്പാസ്.sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-8259044637156910662014-06-01T12:16:00.000+05:302014-06-01T12:16:23.809+05:30തിരികെ വരുമോ ആ നല്ലകാലം...?തിരുവനന്തപുരം: ചൂടും ചൂരുമുള്ള കളിക്കാരും കളികളും. ആളും ആരവവുമുള്ള ഗാലറികള്‍. എണ്‍പതുകളിലെ ജി വി രാജ ഫുട്ബോള്‍ ടൂര്ണമെന്റിനെക്കുറിച്ചുള്ള അനന്തപുരിയിലെ പഴമക്കാരുടെ ഓര്മയാണിത്. നിറഞ്ഞുതുളുമ്പിയ ഗാലറിക്ക് മുന്നിലായിരുന്നു ഓരോ കളികളും അരങ്ങേറിയിരുന്നത്. കാലങ്ങള്‍ക്കിപ്പുറം<br />
കായിക കേരളത്തിന്റെ പിതാവിന്റെ പേരിലുള്ള ടൂര്‍ണമെന്റ് തൊഴുത്തില്‍ക്കെട്ടിയ ആനയെപ്പോലെ ആയിരിക്കുന്നു. ചൂടും ചൂരുമുള്ള കളിക്കാരും കളികളുമില്ല. അതുകൊണ്ടുതന്നെ ഗാലറികളില്‍ ആളും ആരവവുമില്ല.<br />
<br />
കേരളമെന്ന ഇട്ടാവട്ടത്തെ ലോകകായിക ഭൂപടത്തില്‍ പ്രതിഷ്ഠിച്ച ജി വി രാജയോടുള്ള ആദരവായാണ് തലസ്ഥാന നഗരിയില്‍ അദ്ദേഹത്തിന്റെ പേരില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായത്. ജില്ലാ ഫുട്ബോള്‍ അസോസിയേഷനായിരുന്നു സംഘാടകര്‍. മുംബൈ ടാറ്റാസ്, ബി എസ് എഫ് ജലന്ധര്‍, പഞ്ചാബ് പൊലീസ്, ഇ എം ഇ സെക്കഡന്‍ഡറാബാദ്, എം ഇ ജി ബാംഗ്ലൂര്‍, ജെര്‍ണെയ്ല്‍ സിംഗ് നയിച്ച ലീഡേഴ്സ് പഞ്ചാബ്, സേസ ഗോവ, വാസ്കോ ഗോവ, കേരള ടീമുകളായ പ്രിമിയര്‍ ടയേഴ്സ്, കെല്‍ട്രോണ്‍, ടൈറ്റാനിയം, അലിന്‍ഡ് തുടങ്ങിയവരാണ് ജി വി രാജ ട്രോഫിക്കായി പോരടിച്ചത്. രാജ്യത്തെ മുന്‍നിര താരങ്ങളുടെ കളികാണാന്‍ തലസ്ഥാന നഗരിലെ ഫുട്ബോള്‍ പ്രേമികളെല്ലാം ഗാലറികളിലേക്ക് ഒഴുകിയെത്തി.<br />
<br />
കുട്ടിക്കാലത്ത് അച്ഛനോടൊപ്പമാണ് ജി വി രാജ ടൂര്‍ണമെന്റ് കാണാനെത്തിയിരുന്നത്. ആഘോഷമായിരുന്നു ആ ദിവസങ്ങളില്‍. മത്സരത്തിന് പോകാത്ത ദിവസങ്ങളില്‍ കളിവിവരണം തത്സമയം കേള്‍ക്കാന്‍ കാതുകള്‍ റേഡിയോയോട് ചേര്‍ത്തുവച്ചു. ആവേശം തുളുമ്പുന്ന ജനസാഗരമായിരുന്നു ഗാലറികളില്‍. ഗോള്‍പോസ്റ്റിന് പുറകിലെ ആവേശക്കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. സേസ ഗോവ - മുംബൈ ടാറ്റാസ് ഫൈനല്‍ 1-1ന് സമനിലിയില്‍ അവസാനിച്ചപ്പോള്‍ മത്സരം വീണ്ടും നടത്തി. അപ്പോഴും സമനിയിലാണ് ഇരുടീമുകളും പിരിഞ്ഞത്. മത്സരത്തിലെ ഓരോ ഷോട്ടുകള്‍ക്കും നല്ല മുന്നേറ്റങ്ങള്‍ക്കും ഗാലറികള്‍ ആര്‍ത്തിരമ്പിയത് ഇപ്പോഴും എന്റെ കാതുകളിലുണ്ട്- അന്നത്തെ നിറഞ്ഞുകവിഞ്ഞ ഗാലറിയുടെ അസ്ഥികൂടംപോലുമില്ലാത്ത ഇന്നത്തെ മത്സരം കാണവേ പ്രമുഖ സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് പ്രവീണ്‍ ചന്ദ്രന് ഓര്‍ക്കുന്നു.<br />
<br />
1984ലാണ് ജി വി രാജ ഫുട്ബോളില്‍ കണ്ണീര് വീണത്. അന്ന് ഫൈനലില്‍ തിരുവനന്തപുരത്തിന്റെ സ്വന്തം ടൈറ്റാനിയും കരുത്തരായ മുംബൈ ടാറ്റാസിനെ നേരിടാന്‍ തയ്യാറെടുക്കുന്നു. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം അന്നുവരെ കാണാത്ത ജനക്കൂട്ടമാണ് ഫൈനല്‍ കാണാനെത്തിയത്. പക്ഷേ മത്സരം തുടങ്ങുന്നതിന് മുന്‍പ് താല്‍ക്കാലികമായി നിര്‍മിച്ച പടിഞ്ഞാറുവശത്തെ ഗാലറി തകര്‍ന്നുവീണു. രണ്ടുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഫൈനല്‍ നടന്നില്ല.<br />
<br />
''റെക്കോര്‍ഡ് കളക്ഷനായിരുന്നു ഫൈനലിന്. ഗാലികളില്‍ ഒരിഞ്ചു സ്ഥലംപോലും ബാക്കിയില്ല. തിരുവനന്തപുരം അത്രവലിയ ജനക്കൂട്ടത്തെ ഫുട്ബോളിനായി അതിന് മുന്‍പ് കണ്ടിട്ടില്ല. മത്സേരത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ മഴപെയ്തതിനാല്‍ മുള ഉപയോഗിച്ചുള്ള ഗാലറികളിലെ ചില കെട്ടുകളെല്ലാം അയഞ്ഞുപോയിരുന്നു. അത് ശ്രദ്ധിച്ചിരുന്നില്ല. കളി തുടങ്ങുന്നതിന് മുന്‍പേ കാണികള്‍ ചാട്ടവും ആഹ്ലാദ പ്രകടനങ്ങളുമെല്ലാം തുടങ്ങി. അതോടെ ഗാലറി തര്‍ന്നുവീണു'- 1984ലെ ദുരന്തത്തെക്കുറിച്ച് അന്നത്തെ സംഘാടകരില്‍ പ്രമുഖനായ കെ ബോധാനന്ദന് പറഞ്ഞു. രണ്ടുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടം നടന്നതോടെ ടൂര്‍ണമെന്റിനും ലോംഗ് വിസില്‍ മുഴങ്ങി.<br />
<br />
കലണ്ടറില്‍ നിന്ന് വര്‍ഷങ്ങള്‍ ഏറെമറിഞ്ഞുപോയി. കാല് നൂറ്റാണ്ടിന് ശേഷം ജി വി രാജ ടൂര്‍ണമെന്റ് പുനരുജ്ജീവിപ്പിച്ചു, 2010ല്‍. ഊര്‍ധ്വന്‍ വലിക്കുന്ന കേരള ഫുട്ബോളിന് ഏറെ പ്രതീക്ഷ നല്കുന്ന തീരുമാനമായിരുന്നു അത്. പക്ഷേ, ടൂര്‍ണമെന്റ് 2014ല്‍ എത്തിനില്ക്കുമ്പോള് കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാണ്. നിലവാരമില്ലാത്ത കളികള്‍. ആളൊഴിഞ്ഞ ഗാലറികള്‍. മത്സരം തുടങ്ങുന്നത് നട്ടുച്ചയ്ക്ക്. ഇപ്പോഴത്തെ പൊരിവെയിലില്‍ പത്തുമിനിറ്റ് ഗ്രൗണ്ടില്‍ നിന്നാല്‍പ്പോലും കത്തിച്ചാമ്പലാവും. അപ്പോള്‍ 90 മിനിറ്റ് കളിക്കുന്ന താരങ്ങളുടെ അവസ്ഥ അതിനേക്കാള്‍ ഭയാനകവും. പ്രവേശനം സൗജന്യമാക്കിയിട്ടും കാല്‍പ്പന്തുകളിയെ സ്നേഹിക്കുന്ന അനന്തപുരിക്കാര്‍ ഗാലറികളിലേക്ക് എത്താത്തിന് പ്രധാന കാരണവും ഇതുതന്നെ. ഇതേസമയം, സീസണ് അവസാനിക്കുന്നു, മത്സരം സംഘടിപ്പിക്കുന്നതിലെ ഭാരിച്ച ചെലവ്, മഴക്കാലത്തിന് മുന്‍പ് ടൂര്‍ണമെന്റ് നടത്തിത്തീര്‍ക്കണം തുടങ്ങിയ കാരണങ്ങളാണ് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പറയുന്നത്.<br />
<br />
ജി വി രാജ ടൂര്‍ണമെന്റിന്റെ പഴയകാല ഓര്‍മകള്‍ താലോലിക്കുന്നവര്‍ക്ക് ഹൃദയഭേദകമാണ് ഇപ്പോഴത്തെ കാഴ്ചകള്‍. അവര്‍ സങ്കടത്തോടെ ചോദിക്കുന്നു, തിരികെ വരുമോ ആ നല്ലകാലം.sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com1tag:blogger.com,1999:blog-7951978061500098321.post-54161485212775614712014-05-23T00:09:00.001+05:302014-05-23T00:09:27.901+05:30 ഇതാ കിംഗ്സ് ഇലവന്റെ യഥാര്‍ഥ വിജയശില്പി<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNUnT3nvwTIkZHMGAdZPbOa17MQkkITAfnfBqiuKfhxzADs6Eu8ojRf97N3mBxAbf7XgiNqorxUJVNtyPhMRdg8hRZwUCWDeZUhCNl6uTHvRvKWcGiD_YN8hpNgW60h23hE_BMxZza77w/s1600/zinta+bangar.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNUnT3nvwTIkZHMGAdZPbOa17MQkkITAfnfBqiuKfhxzADs6Eu8ojRf97N3mBxAbf7XgiNqorxUJVNtyPhMRdg8hRZwUCWDeZUhCNl6uTHvRvKWcGiD_YN8hpNgW60h23hE_BMxZza77w/s1600/zinta+bangar.jpg" height="307" width="400" /></a></div>
<br />
ഗ്ലെന്‍ മാക്സ്വെല്ലിന്റെയും ഡേവിഡ് മില്‍നറുടെയും വെടിക്കെട്ട് ബാറ്റിംഗ്. പഞ്ചാബ് കിംഗ്സ് ഇലവന്റെ തുടര്‍ച്ചയായ വിജയങ്ങള്‍. മനന്‍ വോറ, അക്ഷര്‍ പട്ടേല്‍, സന്ദീപ് ശര്‍മ തുടങ്ങിയ യുവതാരങ്ങള്‍. ഗാലറിയില്‍ ആഹ്ലാദനൃത്തം ചവിട്ടുന്ന പ്രീതി സിന്റ. ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ ഏഴാം സീസണില്‍ നിറഞ്ഞുനില്ക്കുന്ന കിംഗ്സ് ഇലവന് പഞ്ചാബിന്റെ കാഴ്ചകളും വിശേഷങ്ങളും അവസാനിക്കുന്നില്ല. സ്ഫോടനാത്മക വിജയങ്ങളോടെ കിംഗ്സ് ഇലവന് വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുമ്പോള് അധികമാരും ശ്രദ്ധിക്കപ്പെടാത്തൊരാളാണ് ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സഞ്ജയ് ബാംഗര്‍ എന്ന പരിശീലകന്. ഐപിഎല്ലിലെ ഏക ഇന്ത്യന്‍ പരിശീലകന്‍കൂടിയാണ് ബാംഗര്‍.<br />
<br />
ഐപിഎല്ലിലെ ആറ് സീസണുകളിലും നിരാശ മാത്രമായിരുന്നു കിംഗ്സ് ഇലവന്റെ സമ്പാദ്യം. പേരുകേട്ട പരിശീലകരും കളിക്കാരും ഉണ്ടായിട്ടും പ്രീതി സിന്റയ്ക്ക് ഇന്നത്തെപ്പോലെ തുള്ളിച്ചാടാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു ശൂന്യതയില്‍ നിന്ന് കിംഗ്സ് ഇലവനെ തുടര്‍വിജയങ്ങളിലേക്ക് വഴിനടത്തിയത് അത്രയൊന്നും തലയെടുപ്പില്ലാത്ത ബാംഗറുടെ കുശാഗ്ര ബുദ്ധിയാണ്. ടീമിലേക്കുള്ള താരലേലത്തില്‍ തുടങ്ങുന്നു ബാംഗറുടെ കണിശത.<br />
ചെന്നൈ സുപ്പര്‍ കിംഗ്സിനെപ്പോലെയെ മുംബൈ ഇന്ത്യന്‍സിനെപ്പോലെയോ ആസ്ഥിയുള്ള ടീമല്ല കിംഗ്സ് ഇലവന്. ഐ പി എല്ലിലെ ഏറ്റവും കുറച്ച് കാശുള്ള ടീമുടമ പ്രീതി സിന്റയാണ്. ഈ സാഹചര്യത്തിലാണ് ബാംഗര്‍ ഏഴാം സീസണിലേക്കുള്ള താരങ്ങളെ കിംഗ്സ് ഇലവന് താരങ്ങളെ തെരഞ്ഞെടുക്കുന്നത്.<br />
<br />
മുന്‍സീസണുകളില്‍ കാര്യമായ പ്രകടനങ്ങളൊന്നും കാഴ്ചവയ്ക്കാത്ത താരങ്ങളായിരുന്നു മാക്സ് വെല്ലും മില്ലറും ജോര്‍ജ് ബെയ്ലിയും മിച്ചണ്‍ ജോണ്‍സനുമെല്ലാം. രാജ്യാന്തര തലത്തില്‍ വെടിക്കെട്ടുകാരനാണെങ്കിലും വിരേന്ദര്‍ സെവാഗിനും ഐപിഎല്ലില്‍ നല്ല റെക്കോര്‍ഡല്ല. സന്ദീപ് ശര്‍മ, അക്ഷര്‍, വോറ തുടങ്ങിയ യുവതാരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും അത്രപേരുകേട്ടവരായിരുന്നില്ല. എന്നിട്ടും ബാംഗര്‍ ഇവരില്‍ പ്രതീക്ഷയര്‍പ്പിച്ചു. സന്തുലിതമായ ടീമിനെ തെരഞ്ഞെടുത്തു. ഇതിനുള്ള ഫലമാണിപ്പോള്‍ പ്രീതി സിന്റ അനുഭവിക്കുന്നതും.<br />
ഏഴാം സീസണ് തുടങ്ങും മുന്‍പ് കിംഗ്സ് ഇലവന് പഞ്ചാബിന് വിദഗ്ധരും ആരാധകരും വലിയ സാധ്യതയൊന്നും കല്പിച്ചിരുന്നില്ല. നല്ല പരിശീലകനില്ലെന്ന ആരോപണവും ചിലര്‍ ഉന്നയിച്ചു. എന്നാല്‍ ടീം മാനേജ്മെന്റ് തന്നില്‍ അര്‍പ്പിച്ച വിശ്വാസം ശരിയായിരുന്നുവെന്ന് തെളിയിക്കുകയായിരുന്നും ബാംഗര്‍. കോച്ചിന്റെ തലയെടുപ്പിനേക്കാള്‍ പ്രാധാന്യം പെരുമാറ്റത്തിനും തന്ത്രങ്ങള്‍ക്കുമാണെന്ന് ബാംഗര്‍ തെളിയിച്ചു. വളരെ ലളിതമാണ് ബാംഗറുടെ വിജയരഹസ്യം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനേക്കാള്‍ ടീമംഗങ്ങളില്‍ ഒരാളായാണ് ബാംഗര്‍ പെരുമാറുന്നത്. മുതിര്‍ന്ന താരങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്കുന്നു. അവരുടെ നിര്‍ദേശങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നു. തങ്ങള്‍ക്കും തീരുമാനങ്ങളിലും ടീമിന്റെ പദ്ധതികളിലും പങ്കുണ്ടെന്ന് ബോധ്യപ്പെടുത്തി. വളരെ സൗമ്യമായി ടീമിനെ ഒറ്റക്കെട്ടാക്കി. ഒറ്റലക്ഷ്യത്തോടെ എല്ലാവരും കളത്തിലിറങ്ങിയതോടെ ജയം കിംഗ്സ് ഇലവനൊപ്പമായി.<br />
<br />
അവിചാരിതമയാണ് ബാംഗര്‍ കിംഗ്സ് ഇലവന്റെ പരിശീലകനാവുന്നത്. ആഡം ഗില്‍ക്രിസ്റ്റായിരുന്നു ടീമിന്റെ നായകനും കോച്ചും. ഗില്‍ക്രിസ്റ്റ് രണ്ട് സ്ഥാനങ്ങളിലും തുടരാന്‍ താല്പര്യപ്പെട്ടില്ല. ബാറ്റിംഗ് കോച്ചായ ഡാരെന്‍ ലെഹ്മാനും മറ്റ് ഉത്തരവാദിത്തങ്ങള്‍ ഉള്ളതിനാല്‍ ടീം വിട്ടു. അതോടെ കോച്ചിന്റെ തൊപ്പി ബാംഗറുടെ തലയിലാവുകയായിരുന്നു.<br />
ടീമിലെ മുതിര്‍ന്ന താരങ്ങളായ വിരേന്ദര്‍ സെവാഗ്, മിച്ചല്‍ ജോണ്സന്, ലക്ഷ്മിപതി ബാലാജി എന്നിവരെ യുവതാരങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും ബാംഗര്‍ പ്രയോജനപ്പെടുത്തുന്നു. ഇവര്‍ പകര്‍ന്നുനല്‍കിയ ഊര്‍ജമാണ് സന്ദീപ്, റിഷി ധവാന്, അക്ഷര്‍, വോറ തുടങ്ങിയവരുടെ മികച്ച പ്രകടനത്തിന് പിന്നില്‍. ഓരോ കളിക്കാരന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്നതാണ് ബാംഗറുടെ രീതി. കളിക്കാരുടെ നേട്ടങ്ങള്‍ പൂര്‍ണമായും അവര്‍ക്ക് വിട്ടുനല്‍കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.<br />
<br />
ക്രിക്കറ്റ് ആഴത്തില്‍ മനസ്സിലാക്കിയ പരിശീലകന് എന്നാണ് ടീമംഗങ്ങള്‍ ബാംഗറെ വിശേഷിപ്പിക്കുന്നത്. 11 കളികളില്‍ നിന്ന് 531 റണ്‍സുമായി തകര്‍ത്തടിച്ച് മുന്നേറുന്ന മാക്സ് വെല്ലിനെ തലക്കനത്തിലേക്ക് വീഴാതെയും ലക്ഷ്യത്തില്‍ നിന്ന് അകറ്റാതെയും കൊണ്ടുപോകുന്നത് ബാംഗറുടെ കോച്ചിംഗ് മികവിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഒന്നോരണ്ടോ ഇന്നിംഗ്സുകളുടെ പിന്‍ബലത്തില്‍ നക്ഷത്രതിളക്കത്തിലെത്തിയവര്‍ അതിനേക്കാള്‍ വേഗത്തില്‍ ഇല്ലാതായത് നമുക്കറിയാം. ഈ അവസ്ഥയിലേക്ക് വീഴാതെയാണ് ഓരോ താരത്തേയും ബാംഗര്‍ കാത്തുസൂക്ഷിക്കുന്നത്.<br />
<br />
യുവതാരങ്ങളായ സന്ദീപ്, അക്ഷര്‍ തുടങ്ങിയവരെയും ടീമുകള്‍ എഴുതിത്തള്ളിയ സെവാഗ്, ബാലാജി തുടങ്ങിയവരിലും ബാംഗര്‍ അര്‍പ്പിച്ച വിശ്വാസം വെറുതെയായില്ല. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയെ തെരഞ്ഞടുത്ത തീരുമാനവും നീതീകരിക്കപ്പെട്ടു. ഐ പി എല്ലില്‍ കൊച്ചി ടസ്കേഴ്സിന്റെ സഹപരിശീലകനായിരുന്ന ബാംഗര്‍ 12 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും ഇന്ത്യന്‍ തൊപ്പിയണിഞ്ഞു. ടെസ്റ്റില്‍ 470 റണ്‍സും ഏഴ് വിക്കറ്റുകളും ഏകദിനത്തില്‍ 180 റണ്‍സും ഏഴ് വിക്കറ്റുകളും നേടിയിട്ടുണ്ട്. 41കാരനായ ബാംഗര്‍ മഹാരാഷ്ട്രക്കാരനാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ റെയില്‍വേയ്ക്ക് വേണ്ടിയാണ് കളിച്ചത്. 2004-05 സീസണില്‍ രഞ്ജി ട്രോഫിയില്‍ റെയില്‍വേസിനെ ജേതാക്കളാക്കാനും ബാംഗറിന് കഴിഞ്ഞു.sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com1tag:blogger.com,1999:blog-7951978061500098321.post-24900326270838279822014-05-23T00:05:00.000+05:302014-05-23T00:05:54.801+05:30 ഒരേയൊരു ഗിഗ്സ്<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjo9MF38PvC0oAA5OKOXw6Z6v9etZij0oBA6aUlstvmKe-pYFFov_v3IyIjSsVFPvamxf2EBn_3qowTCvviOdQ77m-6_5ltKVPMfKbbpY_sx-YvSu0ejQ_EObhu37HjPVsHSGoVVnbSKlc/s1600/Ryan+Giggs.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjo9MF38PvC0oAA5OKOXw6Z6v9etZij0oBA6aUlstvmKe-pYFFov_v3IyIjSsVFPvamxf2EBn_3qowTCvviOdQ77m-6_5ltKVPMfKbbpY_sx-YvSu0ejQ_EObhu37HjPVsHSGoVVnbSKlc/s1600/Ryan+Giggs.jpg" height="233" width="400" /></a></div>
<br />
ഒരൊറ്റ ക്ലബില്‍ 23 വര്‍ഷങ്ങള്‍, 963 മത്സരങ്ങള്‍, 34 കിരീടങ്ങള്‍, 168 ഗോളുകള്‍. പണത്തിളക്കവും താരത്തിളക്കവുമുള്ള ആധുനിക ഫുട്ബോളില്‍ ഒരുതാരത്തിന്റെ പേരിനൊപ്പം ഈ കണക്കുകള്‍ കണ്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ സത്യമാണ്. ഇതിലേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് റയാന് ഗിഗ്സ് എന്ന നാല്പതുകാരന് കഴിഞ്ഞദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പടിയിറങ്ങിയത്. ഇനി സഹപരീശീലകന്റെ കുപ്പായത്തില്‍ നമുക്ക് ഗിഗ്സിനെ കാണാം.<br />
<br />
ഒന്നോരണ്ടോ സീസണുകള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന ക്ലബിലേക്ക് ചേക്കേറുന്നതാണ് ആധുനിക ഫുട്ബോളിലെ രീതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായേ താരങ്ങള്‍ സ്വന്തം ക്ലബിനൊപ്പം കരിയറിന്റെ അവസാനംവരെ നില്‍ക്കാറുള്ളൂ. പാവ്ലോ മാള്‍ഡീനി, ഹവിയര്‍ സനേറ്റി എന്നിവര്‍ക്ക് ശേഷം ബൂട്ടഴിക്കുന്ന ഗിഗ്സിന് ഇനി ഇങ്ങനെയൊരു പിന്‍ഗാമി ഉണ്ടാവുമോയെന്ന് സംശയമാണ്. കാരണം, കളിയും കളിക്കാരും കളിസംഘങ്ങളും മാറിയിരിക്കുന്നു. പണമാണ് എല്ലാത്തിനെയും എല്ലാവരെയും ഭരിക്കുന്നത്. ഇതിനിടയില്‍ മറ്റൊരു ഗിഗ്സിനെ പ്രതീക്ഷിക്കുക പ്രയാസം.<br />
<br />
ആധുനിക ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചരിത്രം ഗിഗ്സിന്റെയുംകൂടി ചരിത്രമാണ്. പതിനേഴാം വയസ്സില്‍ അലക്സ് ഫെര്ഗ്യൂസന് കൈപിടിച്ചുകൊണ്ടുവന്ന ഗിഗ്സ് ചരിത്രത്തിലേക്കാണ് ചുവടുവച്ചത്. ഗിഗ്സിനെ കണ്ടെത്തിയതിനെക്കുറിച്ച് ഫെര്ഗ്യൂസന് ഓര്‍ക്കുന്നത് ഇങ്ങനെ.'' പതിമൂന്നാം വയസ്സിലാണ് ഗിഗ്സിനെ ആദ്യമായി ഞാന്‍ കാണുന്നത്. സ്കൂള്‍ ഫുട്ബോള്‍ മത്സരമായിരുന്നു അത്. കാറ്റില്‍ പാറിക്കളിക്കുന്ന കടലാസുകഷ്ണങ്ങള്‍ക്ക് പിന്നാലെ പായുന്ന പട്ടിക്കുട്ടിയെപ്പോലാണ് എനിക്ക് തോന്നിയത്. ഗ്രൗണ്ടില്‍ എല്ലായിടത്തും ഗിഗ്സിനെ കാണാമായിരുന്നു''. തൊട്ടടുത്ത വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റിയുട അക്കാഡമിയില്‍ ചേരാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയ ഗിഗ്സിനെ ഫെര്ഗ്യൂസന് റാഞ്ചുകയായിരുന്നു, പിന്നീടെല്ലാം ചരിത്രം.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMHI8axxOZ2rrNFpHsggseOWg5CE8kwVvWCWmQPNj_bp5dzArDDXRUv-HKo9EytZA4OBHfwCfCG3sCIlZZe1RygFrDLeIghFbIcQmey2z8v7hyphenhyphenAIyfB_EE5M8JkOFddK5XXkgyVnPWmxA/s1600/giggs.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMHI8axxOZ2rrNFpHsggseOWg5CE8kwVvWCWmQPNj_bp5dzArDDXRUv-HKo9EytZA4OBHfwCfCG3sCIlZZe1RygFrDLeIghFbIcQmey2z8v7hyphenhyphenAIyfB_EE5M8JkOFddK5XXkgyVnPWmxA/s1600/giggs.jpg" height="400" width="275" /></a></div>
അച്ചന് പ്രൊഫഷണല്‍ റഗ്ബി കളിക്കാരനായിരുന്നിട്ടും ഗിഗ്സിനെ ഫുട്ബോളാണ് വശീകരിച്ചത്. അച്ഛന്റെ റഗ്ബി കളിക്കുവേണ്ടിയാണ് കാര്‍ഡിഫില്‍ ജനിച്ച ഗിഗ്സ് മാഞ്ചസ്റ്ററില്‍ എത്തുന്നത്. ലോക്കല്‍ ടീമായ ഡീന്‍സിലാണ് തുടക്കം. ഇവിടെനിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അക്കാഡമിയില്‍ ചേരാനായിരുന്നു തീരുമാനം. എന്നാല്‍ ഫെര്‍ഗിയുടെ ദീര്‍ഘവീക്ഷണം ഗിഗ്സിന്റെ തലവര മാറ്റിയെഴുതി. പതിനേഴാം വയസ്സില്‍ പകരക്കാരനായി മാന്‍യുവില്‍ അരങ്ങേറ്റം, എവര്‍ട്ടനെതിരെ. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയാണ് ആദ്യമായി മുഴുവന്‍ സമയം കളിച്ചത്. വിജയഗോളും ഗിഗ്സിന്റെ ബൂട്ടില്‍ നിന്നായിരുന്നു. പതിനേഴുവയസ്സും 322 ദിവസവും പ്രായമുള്ളപ്പോള്‍ വെയില്‍സിന് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം എന്ന ബഹുമതിയും സ്വന്തമാക്കി. ജര്‍മനിയായിരുന്നു എതിരാളികള്‍.<br />
<br />
1992ല്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ അസോസിയേഷന്റെ പ്ലയര്‍ ഒഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ട ഗിഗ്സ് പുരസ്കാരങ്ങളുടെ തിളക്കത്തിലേക്ക് ഡ്രിബ്ള്‍ ചെയ്തുകയറി. പിന്നീട് കിരീടങ്ങളുടെയും പുരസ്കാരങ്ങളുടെയും അംഗീകാരങ്ങളുടെയും പ്രവാഹമായിരുന്നു. മാന്യു ഇക്കാലയളവില്‍ നേടിയ വിജയങ്ങള്‍ക്കെല്ലാം ഗിഗ്സിന്റെ നിര്‍ണായക പങ്കുണ്ടായിരുന്നു. യുണൈറ്റഡിന്റെ ക്ലാസ് ഓഫ് 92 എന്നറിയപ്പെട്ട യുവനിരയിലും ഗിഗ്സ് തിളങ്ങിനിന്നു. ഡേവിഡ് ബെക്കാം, പോള്‍ സ്കോള്‍സ്, നിക്കി ബട്ട്, ഗാരി നെവില്‍ എന്നിവരായിരുന്നു കൂട്ടുകെട്ടിലെ മറ്റുതാരങ്ങള്‍.<br />
<br />
ഇടതുവിംഗില്‍ ഇടിമിന്നലായി തീര്‍ന്ന ഗിഗ്സ് എതിരാളുകളുടെ പേടിസ്വപ്നമായി. ഗിഗ്സിനെ പിടിച്ചുകെട്ടാന്‍ മാത്രം എതിര്‍പാളയങ്ങള്‍ക്ക് തന്ത്രങ്ങള്‍ മെനയേണ്ടിവന്നു. ജോര്‍ജ് ബെസ്റ്റിന് ശേഷം മാന്‍യുവിന്റെ ഇതിഹാസമായി വളരുകായായിരുന്നു ഗിഗ്സ്. 1999ലെ എഫ് എ കപ്പ് സെമിഫൈനലില്‍ ആഴ്സനലിനെതിരെ നേടിയ ഗോള്‍ വെയ്ല്‍സ് താരത്തെ അനശ്വരനാക്കി. സ്വന്തം പകുതിയില്‍ നിന്ന് ലഭിച്ച മിസ്പാസുമായുള്ള ഗിഗ്സിന്റെ മുന്നേറ്റം ഇന്നും ഫുട്ബോള്‍ പ്രേമികളുടെ ഓര്‍മകളില്‍ ജ്വലിച്ച് നില്ക്കുന്നു. ഗോളിലേക്കുള്ള പ്രയാണത്തില്‍ അഞ്ച് താരങ്ങളെയാണ് ഗിഗ്സ് വെട്ടിയൊഴിഞ്ഞത്. പിന്നാലെകൂടിയ എല്ലാ ആഴ്സനല്‍ താരങ്ങളെയും വേഗംകൊണ്ട് പിന്നിലാക്കി പെനാല്‍റ്റി ബോക്സിനകത്തുനിന്ന് തൊടുത്തപ്പോള്‍ ഗോളിക്ക് മറുപടി ഉണ്ടായിരുന്നില്ല.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvyBLMIxjH21sd6Fhyi9m8hsn90pndHBS8xelQtREHj5AtHh4S7qVVodkSwwCNdiTQgY2eOM5IU_WRhE2VjUhCjoR-q2GG8vtLLNjYnS5sZ6AZtweRrH1bFfUAdz9ZrRe42xYAkZV10aA/s1600/giggs+hero.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvyBLMIxjH21sd6Fhyi9m8hsn90pndHBS8xelQtREHj5AtHh4S7qVVodkSwwCNdiTQgY2eOM5IU_WRhE2VjUhCjoR-q2GG8vtLLNjYnS5sZ6AZtweRrH1bFfUAdz9ZrRe42xYAkZV10aA/s1600/giggs+hero.jpg" height="300" width="400" /></a></div>
<br />
<br />
23 വര്‍ഷം നീണ്ട തിളക്കമുള്ള മാന്യു ജീവിതത്തിനിടെ ഗിഗ്സ് സ്വന്തമാക്കിയ നേട്ടങ്ങള്‍ നിരവധിയാണ്. 13 പ്രിമിയര്‍ ലീഗ് കിരീടങ്ങള്‍. നാല് എഫ് കപ്പ് വിജയങ്ങള്‍. ഒന്‍പതച് എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡ് വിജയങ്ങള്‍. രണ്ട് ചാമ്പ്യന്‍സ് ലീഗ് വിജയങ്ങള്‍. യുവേഫ സൂപ്പര്‍ കപ്പും ഇന്റര്‍കോണ്ടിനെന്റല്‍ കപ്പും ഫിഫ ക്ലബ് ലോകകപ്പും ഓരാതവണയും സ്വന്തം പേരിനൊപ്പമാക്കി. എണ്ണിയാലൊടുങ്ങാത്ത വ്യക്തിഗത പുരസ്കാരങ്ങളും ഗിഗ്സിനെ തേടിയെത്തി. ഏറ്റവുംകൂടുതല്‍ തവണ പ്രിമിയര്‍ ലീഗ് കിരീടം നേടിയ താരമാണ് ഗിഗ്സ്. പ്രിമിയര്‍ ലീഗില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരവും മറ്റാരുമല്ല. 611 മത്സരങ്ങളിലാണ് പ്രിമിയര്‍ ലീഗില്‍ ഗിഗ്സ് ബൂട്ടുകെട്ടിയത്. തുടര്‍ച്ചയായി 22 സീസണുകളില്‍ പ്രിമിയര്‍ ലീഗില്‍ കളിച്ച ഗിഗ്സ് കളിക്കാരനായും കോച്ചായും അരങ്ങിലെത്തി. കോച്ച് ഡേവിഡ് മോയസിനെ പുറത്താക്കിയപ്പോള്‍ ഇത്തവണ ലീഗില്‍ ശേഷിച്ച മത്സരങ്ങളില്‍ പരിശീലിപ്പിച്ചതും ഗിഗ്സായിരുന്നു.<br />
<br />
കളിക്കാരനെന്ന നിലയില്‍ ഗിഗ്സ് ബൂട്ടഴിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകരാണ് വിതുമ്പിയത്. ഇറ്റാലിയന്‍ ഫുട്ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ അലസ്സാന്ദ്രോ ഡെല്‍പിയറോയുടെ വാക്കുകള്‍ ഇതിന് സാക്ഷ്യം. ഫുട്ബോള്‍ കളിക്കാരാനായ രണ്ട് ഫുട്ബോളര്‍മാര്‍ക്ക് വേണ്ടിയേ കരഞ്ഞിട്ടുള്ളൂ. ഡിയഗോ മാറഡോണയായിരുന്നു ആദ്യത്തെ താരം. ഇപ്പോഴിതാ റയാന് ഗിഗ്സും''. ഗിഗ്സിന്റെ അഭാവം മാന്യു നിരയില്‍ എത്രമാത്രം പ്രകടമായിരിക്കും എന്നതിന്റെ തെളിവാണ് ഡെല്‍പിയറോയുടെ വാക്കുകള്‍.<br />
<br />
ക്ലബ് ഫുട്ബോളിലെ നേട്ടങ്ങളെല്ലാം വെട്ടിപ്പിടിച്ച ഗിഗ്സ് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തേയും വേദനയാണ്. കാരണം ഗിഗ്സിന്റെ ദേശീയ ടീമായ വെയ്ല്‍സ് ഒരിക്കല്‍പ്പോലും ലോകകപ്പിന് യോഗ്യതനേടിയില്ല എന്നതുതന്നെ. 1994ല്‍ വെയ്ല്‍സ് ലോകകപ്പിന്റെ പടിവാതില്ക്കല് വരെയെത്തിയെങ്കിലും അവസാന കടമ്പ കടക്കാനായില്ല. 1958ലാണ് വെയ്ല്‍സ് അവസാനമായി ലോകകപ്പില്‍ കളിച്ചത്. 1991 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഗിഗ്സ് 64 തവണ വെയ്ല്‍സിന് വേണ്ടി ബൂട്ടണിഞ്ഞു. 12 ഗോളുകളും നേടി. ലോകകപ്പില്‍ കളിക്കാത്ത എക്കാലത്തേയും മികച്ച താരങ്ങളുടെ മുന്‍നിരയിലാണ് ഗിഗ്സിന്റെ സ്ഥാനം, ആരാധകരുടെ മനസ്സിലും.<br />
<div>
<br /></div>
sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-57423922831174075442014-05-22T23:56:00.002+05:302014-05-22T23:56:52.932+05:30യുസേബിയോയെ വെല്ലാന്‍ റോണാള്‍ഡോയ്ക്ക് കഴിയുമോ?<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvhcRf5KeJV1p9Aw9dtMmlpBj_EC79kFGYTAr8eipbUfGPhin4xQdQBunAI2rxNnCp_wwQ-1zI5N4bR1OrvHg2ES55_A7yXCPgHb73LQng01pun6rVOPYUF-1kKKeMi3bewmrVFURjQJo/s1600/cristiano-ronaldo.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvhcRf5KeJV1p9Aw9dtMmlpBj_EC79kFGYTAr8eipbUfGPhin4xQdQBunAI2rxNnCp_wwQ-1zI5N4bR1OrvHg2ES55_A7yXCPgHb73LQng01pun6rVOPYUF-1kKKeMi3bewmrVFURjQJo/s1600/cristiano-ronaldo.jpg" height="248" width="400" /></a></div>
<br />
ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകളും വ്യത്യസ്തമാണ്, പലതരത്തില്‍. ഇത്തരത്തില്‍ ഏറ്റവും സവിശേഷമായ ടീമാണ് ബ്രസീലിനെത്തുന്ന പോര്‍ട്ടുഗല്‍ ടീം. കാരണം പോര്‍ട്ടുഗല്‍ എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നാണ് , അല്ലെങ്കില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നാല്‍ പോര്‍ട്ടുഗല്‍ എന്നും പറയാം.<br />
<br />
പോര്‍ട്ടുഗല്‍ ബ്രസീലിലേക്കെത്തിയപ്പോഴും നമ്മളത് കണ്ടതാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞ പോര്‍ട്ടുഗലിന് പ്ലേഓഫ് കളിക്കേണ്ടി വന്നു. ശക്തരായ സ്വീഡനായിരുന്നു എതിരാളികള്‍. സ്ലാറ്റന് ഇബ്രാഹിമോവിച്ചിന്റെ സ്വീഡനെ ഇരുപാദങ്ങളിലായി 4-2ന് തോല്പിച്ചപ്പോള് പോര്‍ട്ടുഗലിന്റെ എല്ലാ ഗോളുകളും റോണോയുടെ ബൂട്ടില്‍ നിന്നായിരുന്നു, ഹാട്രിക് ഉള്‍പ്പെടെ. ഇക്കുറി ക്യാപ്റ്റന്റെ റോള്‍കൂടി വഹിക്കുന്ന റോണോയുടെ ഉത്തരവാദിത്തങ്ങള്‍ ചെറുതല്ല.<br />
<br />
പോര്‍ട്ടുഗലിന്റെ പ്രതീക്ഷകളും ഗതിവിഗതികളുമെല്ലാം ലോകഫുട്ബോളറായ ക്രിസ്റ്റിയാനോയുടെ ബൂട്ടുകളെ ആശ്രയിച്ചായിരിക്കും. ഇതിഹാസതാരം യുസേബിയോയ്ക്ക് കഴിയാതിരുന്നത് റോണാള്‍ഡോയ്ക്ക് കഴിയുമോ എന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്. പോര്‍ട്ടുഗലിന്റെ എക്കാലത്തേയും മികച്ച താരമായ യുസേബിയോ പോര്‍ട്ടുഗലിനെ 1966 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിച്ചിരുന്നു. ഒന്‍പത് ഗോളുകളാണ് ആ ലോകകപ്പില്‍ യുസേബിയോ അടിച്ചുകൂട്ടിയത്.<br />
അടുത്തിടെ 110 കളികളില്‍ നിന്ന് 49 ഗോളുകള്‍ നേടി പോര്‍ട്ടുഗലിന്റെ എക്കാലത്തേയും മികച്ച ഗോള്വേട്ടക്കാരന് എന്ന റെക്കോര്‍ഡ് റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. യുസേബിയോയുടെ റെക്കോര്‍ഡാണ് റോണോ മറിടന്നത്. കാമറൂണിനെതിരെ ഇരട്ട ഗോളുകള്‍ നേടിയായിരുന്നു ഇത്. ലോകഫുട്ബോളിലെയും പോര്‍ട്ടുഗലിലെയും എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് യുസേബിയോ. അദ്ദേഹത്തിന്റെ വിയോഗം തീര്‍ച്ചയായും വേദനിപ്പിക്കുന്നതാണ്. എന്നോട് വളരെ അടുപ്പമുള്ളയാളായിരുന്നു. എല്ലാ പോര്‍ട്ടുഗലുകാരുടെയും അഭിമാനം. അദ്ദേഹത്തിന്റെ ഓര്‍മകളുമായാണ് ഇത്തവണ ഞങ്ങള്‍ ബൂട്ടുകെട്ടുക-റൊണാള്‍ഡോ പറഞ്ഞു.<br />
<br />
ഇത്തവണ അതിശക്തരായ എതിരാളികളാണ് പ്രാഥമിക റൗണ്ടില്‍ പറങ്കികളെ കാത്തിരിക്കുന്നത്. ജര്‍മനി, ഘാന, അമേരിക്ക എന്നിവരെയാണ് ആദ്യഘട്ടത്തില്‍ നേരിടേണ്ടത്. സമീപകാലത്ത് പോര്‍ട്ടുഗലിന്റെ മുന്നേറ്റങ്ങളെല്ലാം റോണോയുടെ ഗോളടിയെ ആശ്രയിച്ചായിരുന്നു. പോര്‍ട്ടുഗല്‍ യൂറോ കപ്പിന്റെ ഫൈനലില്‍ എത്തിയപ്പോഴും ലോകകപ്പില്‍ കാര്‍ട്ടര്‍ ഫൈനലില്‍ കളിച്ചപ്പോഴും ശക്തിസ്രോതസ് റോണോയായിരുന്നു.<br />
<br />
ഗ്രൂപ്പില്‍ ജര്‍മനിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി മുന്നേറുകയാണെങ്കില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയായിരിക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ട്ടുഗലിനെ കാത്തിരിക്കുന്നത്.<br />
ബ്രസീലിന്റെയോ, അര്‍ജന്റീനയുടെയോ, ജര്‍മനിയുടെയോ, സ്പെയ്നിന്റെയോ സമ്മര്‍ദം പോര്‍ട്ടുഗലിനില്ലെന്നും റൊണാള്‍ഡോ ഓര്‍മിപ്പിക്കുന്നു. ബ്രസീലിനും അര്‍ജന്റീനയ്ക്കും ലാറ്റിനമേരിക്കയുടെ പ്രതീക്ഷാഭാരമുണ്ട്. ആതിഥേയര്‍കൂടി ആയതിനാല്‍ ബ്രസീലിന്റെ സമ്മര്‍ദം വളരെ കൂടുതലാണ്. സ്പെയും ജര്‍മനിയും യൂറോപ്പിന്റെ പ്രതീക്ഷകളും ചുമലിലേറ്റിയാണ് എത്തുന്നത്. ഞങ്ങള്‍ക്ക് ഇത്തരത്തിലുള്ള സമ്മര്‍ദങ്ങളൊന്നുമില്ല. കാരണം പോര്‍ട്ടുഗല്‍ ആരുടെയും ഫേവറിറ്റുകളല്ല-റൊണാള്‍ഡോ പറയുന്നു.<br />
<br />
ലോകത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമാണ് റൊണാള്‍ഡോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് റയല്‍ പൊന്നുംവിലയ്ക്ക് റൊണാള്‍ഡോയെ റാഞ്ചിയത്. ക്ലബിലും ദേശീയ ടീമിലും ഏഴാം നമ്പര്‍ കുപ്പായമണിയുന്ന റൊണാള്‍ഡോ റയലിന് വേണ്ടി 165 കളികളില്‍ നിന്ന് 177 ഗോളുകള്‍ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ 196 കളികളില്‍ നിന്ന് 84 ഗോളുകളും നേടി. സ്പോര്‍ട്ടിംഗ് ക്ലബില്‍ നിന്ന് സര് അലക്സ് ഫെര്‍ഗ്യൂസനാണ് റൊണാള്‍ഡോ എന്ന പ്രതിഭയെ കണ്ടെത്തുന്നതും ലോകതാരമാക്കുന്നതും. പിന്നെയെല്ലാം നമ്മുടെ കണ്മുന്നില് നടന്ന കാര്യങ്ങളാണ്.<br />
<br />
ലോകകപ്പില്‍ ഒരുകാര്യം ഉറപ്പാണ്. ബ്രസീലില്‍ റൊണാള്‍ഡോ തളര്‍ന്നാല്‍ അത് പറങ്കിപ്പടയുടെകൂടെ വീഴ്ചയായിരിക്കും. റയല്‍ മാഡ്രിന് വേണ്ടി ഗോളുകളടിച്ച് കൂട്ടുന്ന റൊണാള്‍ഡോ ചെങ്കുപ്പായത്തിലും ശോഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.<br />
<div class="separator" style="clear: both; text-align: center;">
</div>
sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-12405255872325986392014-05-22T23:51:00.000+05:302014-05-22T23:51:26.939+05:30സ്പെയ്ന്‍ വരുന്നു, പടയോട്ടം തുടരാന്‍<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiknHzdFwdZVKkWVh7Rfk9yL7OaGj43pfAIjO1FDlu22_VsoDxG-M1vtRgJsXaBcQyOZ_sKMYIf8N130jHqcuT5ATogIfqJl-G8VvUW1IfBWnbToZCivlvMRZtHdEKF4rZE8_apL0INeR0/s1600/Spain.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiknHzdFwdZVKkWVh7Rfk9yL7OaGj43pfAIjO1FDlu22_VsoDxG-M1vtRgJsXaBcQyOZ_sKMYIf8N130jHqcuT5ATogIfqJl-G8VvUW1IfBWnbToZCivlvMRZtHdEKF4rZE8_apL0INeR0/s1600/Spain.jpg" height="250" width="400" /></a></div>
<br />
ലോകകപ്പ് നേടുക ഏതൊരു ടീമിന്റെയും ഏറ്റവും വലിയ സ്വപ്നമാണ്. കാരണം, ഭൂമുഖത്തെ ഒന്നാംകിട ടീമുകളെ തോല്പിച്ച് ലോകകപ്പ് സ്വന്തമാക്കുക അത്രയ്ക്ക് ദുഷ്കരമാണ്. ഇതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് ഇത്തവണ സ്പെയ്നെ കാത്തിരിക്കുന്നത്. കപ്പ് നേടുന്നതിനെക്കാള്‍ പ്രയാസമായ കിരീടം നിലനിറുത്തുക എന്ന ഹിമാലയന്‍ വെല്ലുവിളിയാണ് സ്പെയ്നെ കാത്തിരിക്കുന്നത്.<br />
<br />
എണ്ണയിട്ട യന്ത്രം പോലെയാണ് സ്പെയ്ന്‍. 2010ല്‍ കപ്പ് നേടിയ നേടിയ ഒട്ടുമിക്ക താരങ്ങളും ബ്രസീലിലും പോരാടാനുണ്ടാവും. ഒരേ കളിക്കാര്‍, ഒരേതാളം, ഒരേയൊരു ലക്ഷ്യം. അപ്പോള്‍ സ്പെയ്നിന്റെ ആരാധകര്‍മാത്രമല്ല ഫുട്ബോള്‍ വിദഗ്ധരുടെയും പിന്തുണ ചാമ്പ്യന്‍മാര്‍ക്കൊപ്പമുണ്ടാവുന്നത് സ്വാഭാവികം. ഏറെനാളുകളായി സ്പാനിഷ് ടീമില്‍ വലിയ മാറ്റങ്ങളില്ല. സൂപ്പര്‍ താരങ്ങളെക്കാള്‍ ഈ കെട്ടുറപ്പുത്തന്നെയാണ് സ്പെയ്നിന്റെ കരുത്ത്.<br />
<br />
ലോകകപ്പ് നിലനിറുത്തുന്നതിനൊപ്പം തുടര്‍ച്ചയായ നാലാം മേജര്‍ കിരീടവും കോച്ച് വിന്‍സെന്റെ ഡെല്‍ബോസ്ക് ഉന്നംവയ്ക്കുന്നു. 2008ല്‍ യൂറോപ്യന്‍ കിരീടം നേടിയാണ് സ്പെയ്ന്‍ ദക്ഷിണാഫ്രിക്കയിലെത്തിയത്. അതുകൊണ്ടുതന്നെ ഹോട്ട് ഫേവറിറ്റ് സ്പെയ്ന്‍ തന്നെയായിരുന്നു. പ്രതീക്ഷകളെല്ലാം പൂവണിയിച്ച് സ്പെയ്ന്‍ കപ്പുയര്‍ത്തി, ആധികാരികമായി. മാത്രമല്ല, രണ്ടുവര്‍ഷത്തിന് ശേഷം യൂറോകപ്പ് നിലനിറുത്തി തങ്ങളുടെ ശക്തി വീണ്ടും തെളിയിച്ചു. യൂറോകപ്പ് നിലനിറുത്തിയപോലെ ലോകകപ്പും സ്പെയ്ന്‍ നിലനിറുത്തുമോ എന്നാണിപ്പോള്‍ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.<br />
<br />
സ്പെയ്ന്‍ വിശ്വകിരീടം നിലനിറുത്തിയാല്‍ ചരിത്രത്തിലെ രണ്ടാമത്തെ സംഭവം മാത്രമായികരിക്കും അത്. ആതിഥേയരായ ബ്രസീല്‍ മാത്രമേ ഇന്നുവരെ ലോകകപ്പ് നിലനിറുത്തിയിട്ടുള്ളൂ. 1958ലും 1962ലും കപ്പുയര്‍ത്തിയാണ് സമാനതകളില്ലാത്ത റെക്കോര്‍ഡുമായി ബ്രസീല്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.<br />
<br />
കഴിഞ്ഞ തവണ ഹോളണ്ടിനെ തോല്പിച്ചായിരുന്നു സ്പെയ്ന്‍ ലോകത്തിന്റെ നെറുകയിലെത്തിയത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അല്പം സങ്കീര്‍ണമാണ്. കഴിഞ്ഞതവണത്തെ ഫൈനലിലെ എതിരാളികളായ ഹോളണ്ടിനെ ആദ്യറൗണ്ടില്‍ തന്നെ നേരിടണം. ചിലിയും ഓസ്ട്രേലിയയുമാണ് മറ്റ് എതിരാളികള്‍. ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് കണക്കുവീട്ടാന്‍ ഹോളണ്ട് കച്ചകെട്ടിയെത്തുമ്പോള്‍ സ്പെയ്ന്‍ നന്നായി വിയര്‍ക്കേണ്ടിവരും.<br />
<br />
റയല്‍ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും താരനിരതന്നെയാണ് എറെക്കുറെ സ്പാനിഷ് നിരയിലും അണിനിരക്കുന്നത്. ലോകഫുട്ബോളിലും ക്ലബ് ഫുട്ബോളിലും എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ താരങ്ങളാണ് ഇവരില്‍ മിക്കവരും. അതുകൊണ്ടുതന്നെ കളിക്കാരുടെ പോരാട്ടവീര്യത്തില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് ഒരുവിഭാഗം വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞവര്‍ഷത്തെ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ബ്രസീല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്പെയ്നെ തകര്‍ത്തത് ഇതിന് ഉദാഹരണമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രസീലിന്റെ യുവനിരയാണ് സ്പെയ്നെ തകര്‍ത്ത് തരിപ്പണമാക്കിയത്. പക്ഷേ, ഫുട്ബോള്‍ സമവാക്യങ്ങളില്‍ ഒരുതോല്‍വിയോ ജയമോ ഒരുടീമിന്റെയും ഗതിവിഗതികളെ നിയന്ത്രിക്കുന്നല്ലെന്നതും സത്യം.<br />
<br />
ബ്രസീലിലും സ്പെയ്ന്‍ ഫേവറിറ്റുകളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോഴുണ്ടായിരുന്ന ഹോട്ട് ഫേവറിറ്റ് തിളക്കം ചാമ്പ്യന്‍മാര്‍ക്കില്ല. 2010ല്‍ ഫെര്‍ണാണ്ടോ ടോറസും ഡേവിഡ് വിയ്യയുമായിരുന്നു സ്പാനിഷ് നിരയുടെ കുന്തമുനകള്‍. ഇത്തവണ വിയ്യയ്ക്ക് പകരം അത്ലറ്റിക്കോ മാഡ്രിഡിന്റെ ഡിയഗോ കോസ്റ്റയായിരിക്കും ടോറസിനൊപ്പമുണ്ടാവുക. ബ്രസീലുകാരനായ കോസ്റ്റ സ്പാനിഷ് പൗരത്വംനേടിയാണ് ജന്മനാട്ടിലേക്ക് പന്തുതട്ടാനെത്തുന്നത് എന്ന സവിശേഷതയുമുണ്ട്. ചെല്‍സിയുടെ സെസാര്‍ ആസ്പിലിക്യൂട്ട, ബയേണ്‍ മ്യൂണിക്കിന്റെ തിയഗോ അല്‍കന്റാര, സാവി മാര്‍ട്ടിനസ് എന്നിവരും ടീമിന്റെ പടിവാതില്ക്കല് എത്തിനില്‍ക്കുന്ന യുവാക്കളാണ്.<br />
<br />
അമിതമത്സരങ്ങളുണ്ടാക്കിയ ക്ഷീണമാണ് സ്പെയ്ന്‍ നേരിടുന്ന മറ്റൊരു തിരിച്ചടി. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടുന്നത് സ്പാനിഷ് ക്ലബുകളായ റയല്‍ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡുമാണ്. സ്പാനിഷ് ലീഗിലും കിരീടപ്പോരാട്ടം നടക്കാനിരിക്കുന്നതേയുള്ളൂ. താരങ്ങളുടെ തളര്‍ച്ചയില്‍ കോച്ച് ഡെല്‍ബോസ്കിനും ആശങ്കയുണ്ട്. ഇപ്പോള്‍ കളിയോട് കളിയാണ്. മൂന്നുദിവസത്തിലൊരിക്കല്‍ മത്സരത്തിന് ഇറങ്ങേണ്ട അവസ്ഥ. എല്ലാ മത്സരങ്ങളും പ്രധാനപ്പെട്ടതായതിനാല്‍ കളിക്കാര്‍ക്ക് വിശ്രമം കിട്ടുന്നില്ല. പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്-ഡെല്‍ബോസ്ക് പറയുന്നു.<br />
<br />
ഗോള്‍വലയത്തിന് മുന്നില്‍ നായകന് ഐകര്‍ കസീയസ് തന്നെയായിരിക്കും. സെര്‍ജിയോ റാമോസ്, സാബി അലോന്‍സോ, സെര്‍ജിയോ ബുസ്ക്വറ്റ്സ്, അന്ദ്രേസ് ഇനിയസ്റ്റ, ജീസസ് നവാസ്, പെഡ്രോ, ഫെര്‍ണാണ്ടോ ടോറസ്, യുവാന്‍ മാറ്റ തുടങ്ങിയവരും സ്പാനിഷ് നിരയിലുണ്ടായേക്കും.<br />
<br />
ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായ സ്പെയ്ന്‍ ഗ്രൂപ്പ് ബിയില്‍ ജൂണ്‍ 13നാണ് ആദ്യ മത്സരത്തിനിറങ്ങുക. ഹോളണ്ടാണ് ആദ്യ എതിരാളികള്‍. ജൂണ്‍ 18ന് ചിലിയെയും 23ന് ഓസ്ട്രേലിയയെയും നേരിടും. ശേഷം ബ്രസീലിലെ കളിത്തട്ടില്‍ കാണാം.sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-30117941628394122012014-05-14T08:56:00.002+05:302014-05-14T09:04:30.394+05:30ഗോള്‍വേട്ടയിലെ നിത്യഹരിത റെക്കോര്‍ഡുമായി ഫൊണ്ടെയ്ന്<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1sx3JNNL727E2BPRuDjfUTPeJYVBYNiatBQmrsWDKTdNVESAjjDNR53zXn1ytJsIYUbKZipXr40O8rBsiNOMkL3Gs3idStmlLjZalSOdNV0F6QJttrOabm-2S4S1r9nrFyJ33pYXwPPY/s1600/Just-Fontaine.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1sx3JNNL727E2BPRuDjfUTPeJYVBYNiatBQmrsWDKTdNVESAjjDNR53zXn1ytJsIYUbKZipXr40O8rBsiNOMkL3Gs3idStmlLjZalSOdNV0F6QJttrOabm-2S4S1r9nrFyJ33pYXwPPY/s1600/Just-Fontaine.jpg" height="298" width="400" /></a></div>
<br />
ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലെത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണ് ബ്രസീലിന്റെ റൊണാള്‍ഡോ. 15 ഗോളുകളോടെയാണ് റൊണാള്‍ഡോ ഗോള്‍വേട്ടയിലെ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 1998, 2002, 2006 ലോകകപ്പുകളില്‍ കളിച്ചാണ് റൊണാള്‍ഡോയുടെ 15 ഗോളുകള്‍. എന്നാല്‍ ലോകകപ്പില്‍ ഇതുവരെ തകര്‍ക്കപ്പെടാത്ത, തകരാന്‍ സാധ്യത വളരെ കുറവുള്ളൊരു റെക്കോര്‍ഡുണ്ട്, ഫ്രാന്‍സിന്റെ ജസ്റ്റ് ഫൊണ്ടെയ്ന്റെ പേരില്‍. ഒരൊറ്റ ലോകകപ്പില്‍ 13 ഗോളുകള്‍ നേടിയാണ് ഫൊണ്ടെയ്ന് ഇന്നും ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ തിളങ്ങുന്നത്.<br />
<br />
1958 ലോകകപ്പിലായിരുന്നു ഫൊണ്ടെയ്ന്റെ ഗോള്‍മഴ. പ്രായം എണ്‍പതിലെത്തിയെങ്കിലും 1958ലെ ഓര്‍മകള്‍ ഇന്നലെയെന്നോണം ഫൊണ്ടെയ്ന്റെ മനസ്സില്‍ തെളിഞ്ഞുനില്ക്കുന്നുണ്ട്. ഫ്രഞ്ച് ലീഗില്‍ 32 കളികളില്‍ നിന്ന് 39 ഗോളുകള്‍ അടിച്ചുകൂട്ടിയാണ് ഫൊണ്ടെയ്ന് ലോകകപ്പിനെത്തിയത്. സ്റ്റേഡ് ഡി റെയിംസിന് വേണ്ടിയായിരുന്നു ലീഗിലെ ഗോള്‍വര്‍ഷം. ഫൊണ്ടെയ്ന്റെ മികവില്‍ ടീം ലീഗ് ചാമ്പ്യന്മാരാവുകയും ചെയ്തു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKm4FyMc_6-WrAxXsAmH9SP4PQyemj0filUoV4Ng9DIu_2Lic5sfu_CULKIQJrEICm3uxeIAcOrVpd_7XvYY4nph5AK8V7aWDlTj1qUpPi8juYHimjqGigoX3VZd3FtzLcA25XO9ADM-s/s1600/fontain.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKm4FyMc_6-WrAxXsAmH9SP4PQyemj0filUoV4Ng9DIu_2Lic5sfu_CULKIQJrEICm3uxeIAcOrVpd_7XvYY4nph5AK8V7aWDlTj1qUpPi8juYHimjqGigoX3VZd3FtzLcA25XO9ADM-s/s1600/fontain.jpg" height="265" width="400" /></a></div>
<br />
<br />
ഫുട്ബോള്‍ തട്ടുന്ന ഏതൊരു താരത്തിന്റെയും സ്വപ്നമാണ് ലോകകപ്പ്. എന്നാല്‍ ലോകഫുട്ബോള്‍ മാമാങ്കത്തില്‍ ബൂട്ടുകെട്ടാന്‍ അവസരം ലഭിക്കുന്നവര്‍ വളരെ കുറവാണ്. ഈയൊരു പശ്ചാത്തലത്തില്‍ ഫൊണ്ടെയ്ന്റെ ജീവിതകഥ കൗതുകകരമാണ്. അച്ഛന് നോര്വേക്കാരന്. അമ്മ സ്പെയ്ന്കാരി. ജനനം മൊറോക്കോയില്‍. എന്നിട്ടും ഫൊണ്ടെയ്ന് ലോകകപ്പില്‍ കളിച്ചു, ഫ്രാന്‍സിന് വേണ്ടി. 13 ഗോളുകള്‍ അടിച്ചുകൂട്ടി ചരിത്രപുസ്തകത്തില്‍ ഇടംപിടിക്കുകയും ചെയ്തു.<br />
<br />
ഇന്നത്തെപ്പോലെയല്ല അന്നത്തെ രീതികള്‍. സ്പോണ്‍സര്‍മാരോ, ഇത്രപ്രതിഫലമോ, ആധുനിക പരിശീലന രീതികളോ ഉണ്ടായിരുന്നില്ല, എന്തിന് ഒരുജോഡി ബൂട്ടുകള്‍ മാത്രമേ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ എന്റെ ബൂട്ടിന് കേടുപറ്റി. എന്റെ കാലിന്റെ അതേ അളവുള്ള മറ്റൊരു കളിക്കാരന്റെ ബൂട്ടണിഞ്ഞാണ് കളത്തിലിറങ്ങിയത്. ഒരുബൂട്ടിനകത്ത് രണ്ട് മനസ്സുകള്‍ എന്നാണ് ഞാനന്ന് കൂട്ടുകാരോട് പറഞ്ഞത്- ഫൊണ്ടെയ്ന് ഓര്‍ക്കുന്നു.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhopCzdiM2whh8IP-97F7IFbzOwsQxCjVvcam_epai2l6_5R3-AKxS8liEjgJdpu5MJsa9aTMaZ5NYnU_zqvKJL4f6ktrLqwJM0Tqr2wH5OOOqtraHF6mRZ8vv_a86IK7z0t9yJEuLVK9w/s1600/fontaine.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhopCzdiM2whh8IP-97F7IFbzOwsQxCjVvcam_epai2l6_5R3-AKxS8liEjgJdpu5MJsa9aTMaZ5NYnU_zqvKJL4f6ktrLqwJM0Tqr2wH5OOOqtraHF6mRZ8vv_a86IK7z0t9yJEuLVK9w/s1600/fontaine.jpg" height="258" width="400" /></a></div>
<br />
<br />
സ്വീഡനില്‍ നടന്ന ലോകകപ്പ് ടീമിലേക്ക് അവസാനനിമിഷമാണ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ടീമിനെക്കുറിച്ച് നാട്ടുകാര്‍ക്കുപോലും വലിയ പ്രതീക്ഷയില്ലായിരുന്നു. ടൂര്‍ണമെന്റിനായി ആദ്യം സ്വീഡനിലെത്തിയത് ഫ്രാന്‍സായിരുന്നു. ആദ്യം മടങ്ങേണ്ടവര്‍ ആദ്യമെത്തി എന്നാണ് അന്നൊരു ഫ്രഞ്ച് പത്രം തലക്കെട്ട് നല്‍കിയത്.<br />
<br />
ആദ്യകളിയില്‍ ഫ്രാന്‍സ് 2-1ന് സ്കോട്ലാന്ഡിനെ തോല്പിച്ചു. രണ്ടാമത്തെ കളിയില്‍ ഫൊണ്ടെയ്ന് ഹാട്രിക് നേടിയപ്പോള്‍ തകര്‍ന്നത് പരാഗ്വേ. മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ വിജയം. യൂഗോസ്ലാവ്യക്കെതിരെ 3-2ന് തോറ്റുപ്പോഴും രണ്ടും ഗോളുകളും ഫൊണ്ടെയ്ന്റെ ബൂട്ടില്‍ നിന്നായിരുന്നു. രണ്ട് ജയത്തോടെ എല്ലാവരെയും അമ്പരപ്പിച്ച് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു.<br />
<br />
ക്വാര്‍ട്ടറിലും ഫൊണ്ടെയ്ന് തന്നെയായിരുന്നു താരം. ഫൊണ്ടെയ്ന് രണ്ടു ഗോളടിച്ച കളിയില്‍ വടക്കന്‍ അയര്‍ലാന്‍ഡിനെതിരെ നാലുഗോള്‍ ജയത്തോടെ സെമിയില്‍. സാക്ഷാല്‍ പെലെ ഉദയം ചെയ്ത ലോകകപ്പില്‍ ബ്രസീലായിരുന്നു എതിരാളികള്‍. പെലെയുടെ ഹാട്രിക്കില്‍ ബ്രസീല്‍ 5-2ന് ഫ്രാന്‍സിനെ തോല്പിച്ചു. ഫ്രാന്‍സിന്റെ മറുപടി ഗോളുകളില്‍ ഒന്ന് ഫൊണ്ടെയ്ന്റെ ബൂട്ടില്‍ നിന്നായിരുന്നു.ലൂസേഴ്സ് ഫൈനലില്‍ പശ്ചിമ ജര്‍മനിയായിരുന്നു ഫ്രാന്‍സിന്റെ എതിരാളികള്‍.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZkis3rgiQJwidLiSeDp4_qOyWGTGixAO9-C3b9YWsiABgLZ7XxMrGF0L_iN56CLNG1whsT-ZYMRnTD5quEvWgk_Be7xAYpnqAMNuV7Nv8R3bXEqGcguAH354i9bsuBmNo6lw1Jcytlyk/s1600/just-fontaine..jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZkis3rgiQJwidLiSeDp4_qOyWGTGixAO9-C3b9YWsiABgLZ7XxMrGF0L_iN56CLNG1whsT-ZYMRnTD5quEvWgk_Be7xAYpnqAMNuV7Nv8R3bXEqGcguAH354i9bsuBmNo6lw1Jcytlyk/s1600/just-fontaine..jpg" height="320" width="400" /></a></div>
<br />
<br />
ഫൊണ്ടെയ്ന് പെരുമഴയായി പെയ്തപ്പോള്‍ ജര്‍മനിയുടെ വലയില്‍ വീണത് ആറുഗോളുകള്‍. ഇതില്‍ നാലും ഫൊണ്ടെയ്ന്റെ കാലില്‍നിന്നായിരുന്നു. മൂന്ന് ഗോളുകള്‍ ഫ്രാന്‍സും വഴങ്ങി. അതോടെ ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും ഗോളുകള്‍ പിറന്ന മത്സരമെന്ന റെക്കോര്‍ഡും ഈ മത്സരത്തിനൊപ്പമായി. മാത്രമല്ല, 13 ഗോളുകളാണ് ഫൊണ്ടെയ്ന്റെ പേരിനൊപ്പം കുറിക്കപ്പെട്ടത്.<br />
<br />
തന്റെ സമാനതകളില്ലാത്ത ഗോള്‍വേട്ടയെക്കുറിച്ച് ഫൊണ്ടെയ്ന് ഇന്നും വിനയാന്വിതനാണ്. 'എന്റെ 13 ഗോളുകളേക്കാള്‍ ഫ്രാന്‍സിന്റെ മൂന്നാം സ്ഥാനത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. അന്നൊന്നും ടോപ് സ്കോറര്‍ക്ക് ഇന്നത്തെപ്പോലെ പ്രാധാന്യമൊന്നുമില്ല. എന്റെ എല്ലാ ഗോളുകള്‍ക്കും സഹസ്ട്രൈക്കറായ റെയ്മണ്ട് കോപ്പയുടെ സഹായം ഉണ്ടായിരുന്നു. ആക്രമണ ഫുട്ബോള്‍ കളിച്ച ഞങ്ങള്‍ ആറ് മത്സരങ്ങളില്‍ നിന്ന് നേടിയത് 23 ഗോളുകളാണ്. കാലില്‍ പന്ത് കിട്ടിയാല്‍ റെയ്മണ്ട് എവിടെയുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു, അദ്ദേഹത്തിന് തിരിച്ചും. അത്തരമൊരു ഒത്തിണക്കമായിരുന്നു ഞങ്ങളുടേത്'. ഫൊണ്ടെയ്ന് 13 ഗോളടിച്ചെങ്കിലും റെയ്മണ്ടാണ് ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.<br />
<br />
ഇന്നത്തെപ്പോലെ ഗോള്‍ഡന്‍ ബൂട്ടോ നക്ഷത്ര തിളക്കമോ അന്നുണ്ടായിരുന്നില്ല. എങ്കിലും സ്വീഡനിലെ മാധ്യമങ്ങള്‍ മികച്ച താരമായി തെരഞ്ഞെടുത്ത് ഫൊണ്ടെയ്നെ ആദരിച്ചു. 1986ലെ മെക്സിക്കോ ലോകകപ്പിലെ ടോപ് സ്കോററായ ഗാരി ലിനേക്കര്‍ തനിക്ക് ലഭിച്ച ഗോള്‍ഡന്‍ ബൂട്ട് ഫൊണ്ടെയ്ന് സമര്‍പ്പിച്ചു. 12 വര്‍ഷമേ ഫൊണ്ടെയ്ന് കളിത്തട്ടിലുണ്ടായിരുന്നുള്ളൂ. വിവിധ ക്ലബുകള്‍ക്ക് വേണ്ടി 200 കളികളില്‍ നിന്ന് 165 ഗോളുകള്‍ നേടി. ഫ്രാന്‍സിന് വേണ്ടി ബൂട്ടുകെട്ടിയത് 21 കളികളില്‍ മാത്രം. നേടിയത് 30 ഗോളുകളും. പരിക്ക് വില്ലനായെത്തിയപ്പോള്‍ ഇരുപത്തിയാറാം വയസ്സില്‍ ഫൊണ്ടെയ്ന് ബൂട്ടഴിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.<br />
<br />
കാലം ഏറെക്കഴിഞ്ഞു. നൂറ്റാണ്ടുതന്നെ മറിഞ്ഞുവീണു. കളിയും കളിക്കാരും കളിത്തട്ടുകളും മാറി. എങ്കിലും ഫൊണ്ടെയ്ന് ഇപ്പോഴും താരമാണ്. മറക്കാനാവാത്ത മായ്ക്കനാവാത്ത താരം. അതുകൊണ്ടുതന്നെയാണ് പെലെ തെരഞ്ഞെടുത്ത് ഏറ്റവും മികച്ച 125 താരങ്ങളുടെ പട്ടികയില്‍ ഫൊണ്ടെയ്ന് ഇടംപിടിച്ചത്.<br />
<div>
<br /></div>
sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-21847660312737202022014-05-14T08:51:00.000+05:302014-05-14T08:51:00.784+05:30കളത്തില്‍ സിറ്റിയായിരിക്കാം, കളത്തിന് പുറത്ത് യുണൈറ്റഡ് തന്നെ രാജാക്കന്മാര്<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizKkoPz-q8TqQTgF8LhvwMN-_dcPJ2pob0FPJocW2y3RHyxlS34C5E8ByQKXv6a3NhGDygIHh9M6sjh2HM5gEH6h-Iy0_J_l1wCTipQInjZWumHOdaupsQmP5HW6I7R8lQrg79upLHHPA/s1600/united-fans.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizKkoPz-q8TqQTgF8LhvwMN-_dcPJ2pob0FPJocW2y3RHyxlS34C5E8ByQKXv6a3NhGDygIHh9M6sjh2HM5gEH6h-Iy0_J_l1wCTipQInjZWumHOdaupsQmP5HW6I7R8lQrg79upLHHPA/s1600/united-fans.jpg" height="250" width="400" /></a></div>
<br />
<br />
ലണ്ടന്‍: ഫോട്ടോ ഫിനിഷില്‍ ലിവര്‍പൂളിനെ പിന്നിലാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിലെ പുതിയ ജേതാക്കള്‍. എന്നാല്‍ ക്ലബിന്റെ സ്വീകാര്യതയിലവും ആരാധകരുടെ എണ്ണത്തിലും അയല്‍ക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെ മുന്നില്‍. ആഗോളതലത്തില്‍ ഇപ്പോഴും ഏറ്റവുമധികം ആരാധകരുള്ള ടീമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.<br />
<br />
യുണൈറ്റഡിന് ലോകമെമ്പാടും 659 ദശലക്ഷം ആരാധകരാണുള്ളത്. സിറ്റി ഇതിന്റെ ഏഴയലത്ത് എത്തില്ല. മാത്രമല്ല, 28 ബില്യണ്‍ ഡോളറാണ് മാന്‍യുവിന്റെ ആസ്ഥി. റയല്‍ മാഡ്രിഡും ബാഴ്സലോണയും മാത്രമേ സമ്പത്തിന്റെ കാര്യത്തില്‍ മാന്‍യുവിന് മുന്നിലുള്ളൂ. ഫോര്‍ബ്സിന്റെ ധനിക ക്ലബുകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് സിറ്റി.<br />
<br />
24 വര്‍ഷമായി ടീമിന് തന്ത്രമോതിയ സര് അലക്സ് ഫെര്ഗ്യൂസന് ഇല്ലായിരുന്നു എന്നതാണ് യുണൈറ്റഡിന്റെ ഏറ്റവും വലിയ പോരായ്മ. ഫെര്‍ഗിക്ക് പകരമെത്തിയ ഡേവിഡ് മോയസിന് തൊട്ടതെല്ലാം പിഴച്ചപ്പോള്‍ മാന്‍യുവും നിലംതൊട്ടില്ല. യൂറോപ്പ ലീഗിന് പോലും അവര്‍ക്ക് യോഗ്യതനേടാനായില്ല.<br />
<br />
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മാന്യു ശക്തമായി തിരിച്ചുവരുമെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു സീസണിലെ തിരിച്ചടികൊണ്ട് മാന്യുവിനെ എഴുതിത്തള്ളാനാവില്ല. ലോകത്തില്‍ ഏറ്റവും അരാധകര്‍. ശക്തമായ സാമ്പത്തിക അടിത്തറ. ഉറച്ച മാനേജ്മെന്റ്. ഇങ്ങനെ എല്ലാ ഘടകങ്ങളിലും മുന്‍പന്തിയിലുള്ള യുണൈറ്റഡ് ശക്തമായി തിരിച്ചുവരും-സ്കൈ സ്പോര്‍ട്സ് ടെലിവിഷന്‍ ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് സ്കുഡാമോര്‍ പറഞ്ഞു.<br />
<br />
പ്രിമിയര്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ് മാന്യു ഇത്തവണ. ലീഗ് പൂര്‍ത്തിയാവും മുന്‍പ് കോച്ച് മോയസിനെ പുറത്താക്കി. സീനിയര്‍ താരം റയാന് ഗിഗ്സിന്റെ താല്‍ക്കാലി പരിശീലനത്തിന് കീഴിലായിരുന്നു മാന്യു അവസാന മത്സരങ്ങള്‍ കളിച്ചത്. കോച്ചായി കളത്തിന് പുറത്തുനിന്ന ഗിഗ്സ് ഒരുമത്സരത്തില്‍ ചെങ്കുപ്പായമണിഞ്ഞ് കളിക്കാനിറങ്ങുകയും ചെയ്തു. അങ്ങനെ ഒരുകളിയില്‍ തന്നെ കോച്ചായും കളിക്കാരനായും വേഷമണിഞ്ഞ് ഗിഗ്സ് സമാനതകളില്ലാത്ത റെക്കോര്‍ഡും സ്വന്തമാക്കി.<br />
<br />
ഡച്ചുകാരനായ ലൂയിസ് വാന്‍ഗാല്‍ മാന്‍യുവിന്റെ പുതിയ പരിശീലകനാവുമെന്നാണ് കരുതുന്നത്. വാന്‍ഗാലും ഇക്കാര്യത്തില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തായാലും ഉടച്ചുവാര്‍ത്തൊരു മാന്യുവിനെ ആയിരിക്കും അടുത്ത സീസണില്‍ കാണുക, ഉറപ്പ്.<br />
<div>
<br /></div>
sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-45416255697499524972014-05-13T08:40:00.001+05:302014-05-13T08:40:32.996+05:30 ഡല്‍ഹിയിലെ തെരുവില്‍ നിന്ന് ആന്‍ഫീല്‍ഡിലേക്ക്<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-nJeC48pjdroO-dKbOuoFExQFANaVv9Azbb-h6mrG59yMyVk3MKg5JGau1WRcOOBkXKnsSHOjAif3jWIeOZvHxHVm5pOss1eafJyHJzmTJd8kh5GOklrWH7JW6nvSDcg0CwEfKntrZ0Q/s1600/mohammed-tanjeer.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-nJeC48pjdroO-dKbOuoFExQFANaVv9Azbb-h6mrG59yMyVk3MKg5JGau1WRcOOBkXKnsSHOjAif3jWIeOZvHxHVm5pOss1eafJyHJzmTJd8kh5GOklrWH7JW6nvSDcg0CwEfKntrZ0Q/s1600/mohammed-tanjeer.jpg" height="400" width="288" /></a></div>
കൊല്‍ക്കത്തയിലെ ചുവന്ന തെരുവില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചെങ്കോട്ടയിലേക്ക് ഡ്രിബിള്‍ ചെയ്തുകയറിയ രജീബ് റോയിക്ക് പിന്നാലെ ഇന്ത്യന്‍ ഫുട്ബോളില്‍ നിന്ന് മറ്റൊരു തെരുവുതാരംകൂടി ഇംഗ്ലണ്ടിലേക്ക് പറക്കാനൊരുങ്ങുന്നു.<br />
<br />
ഡല്‍ഹിയിലെ ചേരിയില്‍ പന്തുതട്ടുന്ന മുഹമ്മദ് തന്‍ജീറിനെ ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂള്‍ തങ്ങളുടെ ഇന്റര്‍നാഷണല്‍ അക്കാഡമിയിലേക്ക് തെരഞ്ഞെടുത്തു. കൗമാരതാരമായ തന്ജീര് അടുത്ത സീസണില്‍ ലൂയിസ് സുവാരസും ഇംഗ്ലണ്ട് നായകന് സ്റ്റീവന്‍ ജെറാര്‍ഡുമൊക്കെ പന്തുതട്ടുന്ന സാക്ഷാല്‍ ആന്‍ഫീല്‍ഡില്‍ പരിശീലനം തുടങ്ങും.<br />
<br />
സോനാഗച്ചിയിലെ ഇടവഴികളില്‍ പന്തുതട്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട രജീബ് റോയിക്ക് സമാനമാണ് തന്‍ജീറിന്റെയും ജീവിതകഥ. മുന്നില്‍ പ്രതിബന്ധങ്ങള്‍ മാത്രം. ഇച്ഛാശക്തിയും കളിമികവും മാത്രമാണ് ഇരുവരുടെയും കൈമുതല്‍. രജീബിനെപ്പോളും തന്‍ജീറും സ്ട്രൈക്കറാണ്. ഉന്നംപിഴയ്ക്കാതെ എതിര്‍ഗോള്‍ വലയിലേക്ക് ഷോട്ടുതിര്‍ക്കാന്‍ ശേഷിയുള്ളവര്‍.<br />
<br />
രജീബിന് സോനാഗച്ചിയിലെ ഇടവഴികളും സ്കൂള്‍ ഗ്രൗണ്ടും കളിയിടമായി ഉണ്ടായിരുന്നു. എന്നാല്‍ രാജ്യതലസ്ഥാനക്കാരനായ തന്‍ജീറിന് പേടികൂടാതെ പന്തുതട്ടാനൊരു ഗ്രൗണ്ടുപോലുമില്ല. പാത്തും പതുങ്ങിയും അരണ്ട വെളിച്ചത്തില്‍ പന്തുതട്ടിയാണ് രജീബ് ആന്‍ഫീല്‍ഡിലെ വെള്ളിവെളിച്ചത്തില്‍ പരിശീലനം നേടാനൊരുങ്ങുന്നത്.<br />
<br />
സമ്പന്നര്‍ തിങ്ങിപ്പാര്‍ക്കുന്ന ഡല്‍ഹിയിലെ വികാസ്പുരി പാര്‍ക്കിലാണ് തന്‍ജീറിന്റെ പരിശീലനം. ഇവിടെ പരിശീലനം നടത്താന്‍ തന്‍ജീറിനോ കൂട്ടുകാര്‍ക്കോ അനുമതിയില്ല. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വരുംമുന്പാണ് ഇവര്‍ കളിക്കാനെത്തുന്നത്. തന്‍ജീറും കൂട്ടുകാരും ബൂട്ടുകെട്ടിയെത്തുമ്പോള്‍ എല്ലാവരും ഉറക്കമായിരിക്കും. പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഇവര്‍ വികാസ്പുരിയില്‍ പരിശീനത്തിനെത്തുന്നത്. ചേരിയിലെ കുട്ടികളെ ഇവിടെ കണ്ടാല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് കലിയിളകും. അതിനാല്‍ നേരം പുലരുന്നതിന് മുന്‍പേ ഇവര്‍ സ്ഥലം കാലിയാക്കും.<br />
<br />
മികച്ച പ്രതിഭകളെ തേടി ലിവര്‍പൂള്‍ ഇന്ത്യയൊട്ടാകെ നടത്തിയ പരിശീലനക്കളരിയില്‍ നിന്നാണ് പതിനാറുകാരനായ തന്‍ജീറിനെ തെരഞ്ഞെടുത്തത്. സ്വാഭാവിക പ്രതിഭയെന്നാണ് ലിവര്‍പൂളിലെ വിദഗ്ധര്‍ തന്‍ജീറിന്റെ കളി കണ്ടതിന് ശേഷം വിലയിരുത്തിയത്. അതുകൊണ്ടുതന്നെ തങ്ങളുടെ ഇന്റര്‍നാഷണല്‍ അക്കാഡമിയിലേക്ക് ഈ പതിനാറുകാരനെ തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.<br />
<br />
കുറച്ചുനാളുകള്‍ മുന്‍പുവരെ ഡല്‍ഹിയിലെ തെരുവുകളില്‍ ആക്രി പെറുക്കി നടക്കുന്ന പയ്യാനായിരുന്നു തന്ജീര്. നഗരമാലിന്യങ്ങള്‍ കൂട്ടിയിടുന്നിടത്തെല്ലാം തന്‍ജീറും കൂട്ടുകാരും കീറച്ചാക്കുകളുമായി എത്തുമായിരുന്നു. ഇതിനിടെ അമ്മ തന്‍ജീറിനെ തെരുവുകുട്ടികള്‍ക്കായി നടത്തുന്ന മൈ ഏഞ്ചല്‍സ് അക്കാഡമിയില്‍ ചേര്‍ത്തു. അക്കാഡമിയുടെ സ്ഥാപകനായ സില്‍വസ്റ്റര്‍ പീറ്ററാണ് തന്‍ജീറിനെ ഫുട്ബോളിലേക്ക് തിരിച്ചുവിട്ടത്. ഇതോടെ തെരുവുബാലന്റെ ജീവിതം മാറിമറിയുകയായിരുന്നു.<br />
<br />
മൈ ഏഞ്ചല്‍സ് അക്കാഡമി പങ്കെടുത്ത ടൂര്‍ണമെന്റുകളിലെല്ലാം തന്‍ജീറിനെ കളിപ്പിച്ചു. ചിലടൂര്‍ണമെന്റുകളില്‍ തന്ജീര് ഗോളുകള്‍ അടിച്ചുകൂട്ടി. ഗോള്‍വേട്ടയില്‍ അസാധാരണ മികവുകാണിച്ച തന്‍ജീറിന്റെ കളികാണാന്‍ ലിവര്‍പൂള്‍ ആരാധകനായ പരംജീത് എന്ന ഡല്‍ഹിക്കാരനുമുണ്ടായിരുന്നു. പരംജീത്താണ് പ്രതിഭകളെത്തേടി ഡല്‍ഹിയിലെത്തിയ ലിവര്‍പൂള്‍ അധികൃതരോട് തന്‍ജീറിനെക്കുറിച്ച് പറയുന്നത്. പക്ഷേ, അക്കാഡമിയില്‍ പ്രവേശനം കിട്ടിണമെങ്കില്‍ വാര്‍ഷിക ഫീസായി അഞ്ചു ലക്ഷം നല്‍കണം. അത് തന്‍ജീറിന് കൊടുക്കാനാവില്ലെന്ന് ഉറപ്പായിരുന്നു.<br />
<br />
അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ എങ്ങനെയെങ്കിലും പണംകണ്ടെത്തി നല്‍കാമെന്ന പരംജീത്തിന്റെ ഉറപ്പിന്മേലാണ് ലിവര്‍പൂള്‍ കോച്ചുമാര്‍ തന്‍ജീറിനെ സെലക്ഷന് ട്രയല്‍സിന് ഇറക്കിയത്. തന്‍ജീറിന് ഇംഗ്ലീഷുകാരെ അമ്പരപ്പിക്കനാവുമെന്ന് പരംജീത്തിന് ഉറപ്പുണ്ടായിരുന്നു. ചേരിയില്‍ നിന്നത്തിയ പയ്യന് ബൂട്ടുകെട്ടിയിറങ്ങിയപ്പോള്‍ അതുതന്നെ സംഭവിച്ചു. തന്ജീര് ലിവര്‍പൂളിന്റെ ഇന്റര്‍ നാഷണല്‍ അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തന്‍ജീറിന്റെ ആദ്യവര്‍ഷത്തെ ചെലവുകളെല്ലാം പരംജീത്താണ് വഹിക്കുന്നത്. ഇതിനുള്ള പണംകണ്ടെത്താനുള്ള ഒരുക്കത്തിലാണ് ഈ ഫുട്ബോള്‍ പ്രേമി.<br />
<br />
ലിവര്‍പൂളിലെ പരിശീലനം കഴിഞ്ഞെത്തുമ്പോള്‍ ഒരുപക്ഷേ, തന്ജീര് കോടികള്‍ വിലമതിക്കുന്ന താരമായേക്കാം . അങ്ങനെയെങ്കില്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ഇന്നുവരെ കാണാത്തൊരു താരോദയമായിരിക്കും അത്. കാത്തിരിക്കാം നമുക്ക്. നല്ല വാര്‍ത്തകള്‍ക്കായി, ശുഭപ്രതീക്ഷയോടെ.sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-51857784505100345862014-05-13T08:36:00.002+05:302014-05-13T08:36:22.260+05:30ബ്രസീലിന് പൊന്നും വില<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1SyO3K4CtF6yg_8AUge5nMspkeb993mlB2mOetLjaSGhddSH4qlb8ol_F6Jahm0UEH4By2V4XYiH9Yz94Ai5zsYOzGD-9st-LSY4yso3FynNTqyLA6Q7bYPBkupB-t-Ca6FEm3JUlaKU/s1600/Brazil+Football+Team.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1SyO3K4CtF6yg_8AUge5nMspkeb993mlB2mOetLjaSGhddSH4qlb8ol_F6Jahm0UEH4By2V4XYiH9Yz94Ai5zsYOzGD-9st-LSY4yso3FynNTqyLA6Q7bYPBkupB-t-Ca6FEm3JUlaKU/s1600/Brazil+Football+Team.jpg" height="292" width="400" /></a></div>
<br />
നെയ്മര്‍, തിയാഗോ സില്‍വ, ഡാനിയേല്‍ ആല്‍വസ്, ഓസ്കാര്‍... താരസമ്പന്നമാണ് ലോകകപ്പിനുള്ള ബ്രസീല്‍ ഫുട്ബോള്‍ ടീം. കോച്ച് ലൂയി ഫിലിപ്പ് സ്കൊളാരി 23 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീമിനെ തേടി മറ്റൊരു നേട്ടവുമെത്തി. കളിക്കളത്തിലെയല്ല, കണക്കിലെ കളിയിലുള്ള നേട്ടം. മറ്റൊന്നുമല്ല, ലോകത്തിലെ ഏറ്റവും മൂല്യമുള്ള ടീമെന്ന നേട്ടമാണ് ബ്രസീലിന് സ്വന്തമായത്. അരലക്ഷം കോടി യൂറോയാണ് ബ്രസീല്‍ ടീമിന്റെ മൂല്യം.<br />
<br />
ബ്രസീലിലെ ധനകാര്യ പ്രസിദ്ധീകരണമാണ് ടീമിന്റെ മൂല്യം കണക്കാക്കിയത്. ഇവരുടെ കണക്കനുസരിച്ച് 514.23 ദശലക്ഷം യൂറോയാണ് ബ്രസീല്‍ ടീമിന്റെ മൂല്യം. ലോകചാമ്പ്യന്മാരായ സ്പെയ്നും ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സ്പെയ്ന്‍ 486.9 ദശലക്ഷത്തിന്റെയും അര്‍ജന്റീനയ്ക്ക് 474.1 ദശലക്ഷത്തിന്റെയും മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്.<br />
<br />
വിവിധ ക്ലബുകളില്‍ കളിക്കുന്ന താരങ്ങളുടെ പ്രതിഫലം കണക്കാക്കിയാണ് ടീമുകളുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്. വ്യക്തിഗത മൂല്യത്തില്‍ ലയണല്‍ മെസ്സിയാണ് ഒന്നാം സ്ഥാനത്ത്. 138.1 ദശലക്ഷം യൂറോയാണ് മെസ്സിയുടെ മൂല്യം. രണ്ടാം സ്ഥാനം പോര്‍ട്ടുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കാണ്, 107.3 ദശലക്ഷം യൂറോ.67.4 ദശലക്ഷം യൂറോയുടെ മൂല്യമുള്ള നെയ്മറാണ് മൂന്നാം സ്ഥാനത്ത്.<br />
<br />
സൂപ്പര്‍ താരങ്ങളായ റോബീഞ്ഞോ, കക്ക, റൊണാള്‍ഡീഞ്ഞോ എന്നിവരില്ലാതെയാണ് ബ്രസീല്‍ തരാമൂല്യത്തില് ഒന്നാം സ്ഥാനത്ത് എത്തിയതെന്ന പ്രത്യേകതയുമുണ്ട്. ലോകകപ്പില്‍ കളിച്ച ആറ് കളിക്കാര്‍ മാത്രമാണ് പുതിയ ബ്രസീല്‍ നിരയിലുള്ളൂ.<br />
<br />
2002ല്‍ സ്കൊളാരി പരിശീലിപ്പിച്ച ടീം ലോകകപ്പ് നേടുമ്പോള്‍ 26.7 ആയിരുന്നു കളിക്കാരുടെ ശരാശരി പ്രായം. എന്നാല്‍ ഇത്തവണ കളിക്കാരുടെ പ്രായത്തിന്റെ ശരാശരി 28.4 ആയി ഉയര്‍ന്നിട്ടുണ്ട്. 2002ലെ ടീമില്‍ റൊണാള്‍ഡോ, റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞോ തുടങ്ങിയ അതികായരുണ്ടായിരുന്നു. മാത്രമല്ല, അന്ന് ബ്രസീലില്‍ കളിക്കുന്ന താരങ്ങളായിരുന്നു കൂടുതലും ടീമിലുണ്ടായിരുന്നത്.<br />
<br />
ഇത്തവണ നാല് കളിക്കാര്‍ മാത്രമാണ് പ്രാദേശിക ലീഗില്‍ നിന്നുള്ളവര്‍. ടീമിലെ പത്തൊമ്പതുപേരും യൂറോപ്യന്‍ ക്ലബുകളില്‍ കളിക്കുന്നവരാണ്. ഫ്രെഡ്, ജോ, ജെഫേഴ്സന്, വിക്ടര്‍ എന്നിവരാണ് ബ്രസീലിയന്‍ ക്ലബുകളില്‍ കളിക്കുന്നവര്‍.<br />
<br />
ജൂണ്‍ 12 മുതല്‍ ജൂലൈ 13 വരെയാണ് ലോകകപ്പ്. ബ്രസീലിലാണ് ഇത്തവണത്തെ ലോകകപ്പ് നടക്കുന്നത്.sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com1tag:blogger.com,1999:blog-7951978061500098321.post-36172574050776592822014-05-13T08:32:00.005+05:302014-05-13T08:32:41.739+05:30മലപ്പുറം ഒരുങ്ങി, ലോകകപ്പിനെ വരവേല്‍ക്കാന്‍<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjm97pEH3dmEm9z7fgsKUwugssbLVajw-WS0NVuCVPUPU6cd-TMx_Wgkvr130dxplXzk3HWoSJInQMVAXSlk8-tYnAtjWdgLRRg7dBjZDWzkP6QgjFOoOydsYl3wZcYqCkwmrwZOniqnQU/s1600/malappuram+football.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjm97pEH3dmEm9z7fgsKUwugssbLVajw-WS0NVuCVPUPU6cd-TMx_Wgkvr130dxplXzk3HWoSJInQMVAXSlk8-tYnAtjWdgLRRg7dBjZDWzkP6QgjFOoOydsYl3wZcYqCkwmrwZOniqnQU/s1600/malappuram+football.jpg" height="266" width="400" /></a></div>
<span style="font-size: large;">ലയണല്‍ മെസ്സിയോ നെയ്മറോ മലപ്പുറം ജില്ലയിലൂടെ സഞ്ചരിച്ചാല്‍ അമ്പരന്നുപോകും, തീര്‍ച്ച. തങ്ങളുടെ നാട്ടിലുള്ളതിനേക്കാള്‍ ഫ്ളക്സുകളും കട്ടൗട്ടുകളും കൊടിതോരണങ്ങളുമാണ് മലപ്പുറത്തെ തെരുവുകളിലെല്ലാം. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കാന്‍ കാല്‍പ്പന്തുകളിയെ നെഞ്ചോടുചേര്‍ത്ത മലപ്പുറത്തുകാര്‍ ഒരുങ്ങിക്കഴിഞ്ഞു. ജൂണ്‍ പന്ത്രണ്ടിനാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാവുക. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബ്രസീല്‍ ക്രോയേഷ്യയെ നേരിടും.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പതിവുപോലെ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ആരാധകരാണ് ആഘോഷത്തിന് ചുക്കാന്‍ പിടിക്കുന്നത്. നിലവിലെ ജേതാക്കളായ സ്പെയ്ന്‍, ഇംഗ്ലണ്ട്, ഹോളണ്ട്, ഉറൂഗ്വേ തുടങ്ങിയ ടീമുകള്‍ക്കും ആരാധകരേറെയുണ്ട്. എങ്കിലും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ആരാധകരാണ് ഫ്ളക്സുകളും കൊടികളും സ്ഥാപിക്കുന്നതില്‍ മത്സരിക്കുന്നത്. കര്ക്കിടകത്തിലെപ്പോലെ വേനല്‍മഴ തിമിര്‍ത്ത് പെയ്യുന്നതൊന്നും ആരാധകരുടെ ആവേശം തണുപ്പിക്കുന്നില്ല.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ലോകകപ്പ് മത്സരങ്ങള്‍ നാട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കാണാന്‍ ഗള്‍ഫില്‍ നിന്ന് അവധിയെടുത്ത് എത്തുന്നവരും നിരവധിയാണ്. ലോകകപ്പ് ഗാലറികളിലെ അതേ ആവേശമാണ് മലപ്പുറത്തെ ഫുട്ബോള്‍ കൂട്ടായ്മകളിലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. കളി കാണുകയാണെങ്കില്‍ അത് നമ്മുടെ നാട്ടിലിരുന്ന് തന്നെ കാണണം. അതിനായി ലീവ് നേരത്തേ തന്നെ പറഞ്ഞിരുന്നു. ലോകകപ്പിന് മുന്‍പ് നാ്ട്ടിലെത്തും-സൗദിയില്‍ ജോലി ചെയ്യുന്ന മുസ്തഫ പാറയ്ക്കല്‍ പറഞ്ഞു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ലോകകപ്പ് അടുത്തതോടെ കച്ചവടക്കാര്‍ക്കും കൊയ്ത്തുകാലമാണ്. വിവിധ ടീമുകളുടെ ജഴ്സികള്ക്കും പതാകകള്‍ക്കും നിരവധി ആവശ്യക്കാരാണ് വരുന്നത്. പലടീമുകളുടെയും ആരാധകര്‍ ഇപ്പോഴേ പതാകകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഇഷ്ട ടീമുകളുടെ ജഴ്സിയണിഞ്ഞാണ് മിക്കവരും ചൂടന്‍ ചര്‍ച്ചകള്‍ നടത്തുന്നത്. തമിഴ്നാട്ടില്‍ നിന്നാണ് പതാകകളും ജഴ്സികളും കൊണ്ടുവരുന്നത്. 25 രൂപ മുതല്‍ 300 രൂപവരെയാണ് പതാകകളുടെ വില. 700 രൂപവരെയുള്ള ജഴ്സികളും വിപണയില്‍ സുലഭം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഫ്ളക്സ് ബോര്‍ഡ് നിര്‍മിക്കുന്നവര്‍ക്കും ലോകകപ്പ് ചാകരക്കാലമാണ്. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ആരാധകര്‍ മത്സരിച്ചാണ് ഫ്ളക്സുകള്‍ സ്ഥാപിക്കുന്നത്. ഫ്ളക്സുകളുടെ വലുപ്പം മാത്രമല്ല, എതിരാളികളെ കളിയാക്കിയും സ്വന്തം ടീമിനെ പര്വതീകരിച്ചുമുള്ള വാചകങ്ങളും പതിവ് കാഴ്ചയാവുന്നു. ഇഷ്ട ടീമുകള്‍ക്കൊപ്പം സ്വന്തം ചിത്രങ്ങള്‍ ആലേഖനം ചെയ്തും ആരാധകര്‍ ആവേശം കൂട്ടൂന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ലോകകപ്പിന് കിക്കോഫ് ആവുന്നതോടെ ആവേശം അതിര്ത്തികള്പ്പുറത്തേക്ക് ഉയരും.പ്രിയ ടീമിന്റെ ജയവും എതിരാളികളുടെ തോല്‍വിയും ആഘോഷമാവും. അത്തരം ആവേശക്കാഴ്ചകളിലേക്ക് ഇനി വിരലിലെണ്ണാവുന്ന നാളുകള്‍ കൂടി. കാത്തിരിക്കാം ബ്രസീലിലേയും മലപ്പുറത്തിന്റേയും കളിയാവേശത്തിനായി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><br /></span>
<br />sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-70027384274337520422014-05-13T08:29:00.001+05:302014-05-13T08:29:38.713+05:30ഹെലെനയാണ് കോച്ച്, അല്ല താരം<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUUVbZQH2s2BNH837lkBAkhMu2ou56ILER0cTdb5WCLVan6IZtBIAnpbT09J3WKW-n7m1YJfkdqNokWxjESQvKNJNf5wHVhusn7S_WmDUFvRoQkpx991sEXy_RQf6_G2mei3jWn6RKQrs/s1600/Helena+Costa.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUUVbZQH2s2BNH837lkBAkhMu2ou56ILER0cTdb5WCLVan6IZtBIAnpbT09J3WKW-n7m1YJfkdqNokWxjESQvKNJNf5wHVhusn7S_WmDUFvRoQkpx991sEXy_RQf6_G2mei3jWn6RKQrs/s1600/Helena+Costa.jpg" height="350" width="400" /></a></div>
പുരുഷകേസരികളുടെ വിളയാട്ട ഭൂമിയാണ് ക്ലബ് ഫുട്ബോള്‍ . ഇവിടെ സ്ത്രീസാന്നിധ്യം അത്യപൂര്‍വം. പ്രത്യേകിച്ചും പരിശീലകരുടെ കാര്യത്തില്‍. എന്നാല്‍ പോര്ട്ടുഗീസുകാരി ഹെലെന കോസ്റ്റ ചരിത്രം തിരുത്തിക്കുറിക്കാനെത്തുന്നു.<br />
<br />
ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ രണ്ടാം ഡിവിഷന് ക്ലബായ ക്ലെര്‍മോണ്ട് ഫൂട്ടിന്റെ പരിശീലകയായാണ് ഹെലെന താരമാവുന്നത്. അടുത്ത സീസണിലാണ് ഹെലെന ചുമതലയേല്‍ക്കുക. ഇതോടെ പുരുഷ ടീമിന്റെ കോച്ചാവുന്ന ആദ്യ വനിതയാവും ഈ പോര്ട്ടുഗീസുകാരി. 36കാരിയായ ഹെലെന സ്പോര്‍ട്സ് സയന്‍സ് ബിരുദധാരിയാണ്. 2012ല്‍ ഇറാന് വനിതാ ടീമിന്റെ പരിശീലകയായിരുന്നു. ബെല്ഫിക്കയുടെയും സെല്റ്റിക്കിന്റെയും അക്കാഡമികളിലെ പരിശീലകയുമായിരുന്നു.<br />
പെറ്റിക്കോട്ടിട്ട മോറീഞ്ഞോ എന്നറിയപ്പെടുന്ന ഹെലെന റെജിസ് ബ്രൗവാഡിന്റെ പകരമാണ് കോച്ചായി ചുമതലയേല്‍ക്കുന്നത്. മോറീഞ്ഞോയുടെ കീഴില്‍ ഹെലെന 2005ല്‍ പരിശീനം നേടിയിട്ടുണ്ട്.<br />
<br />
സ്വപ്നസാഫല്യമാണിത്. പ്രൊഫഷണല്‍ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. അതിപ്പോള്‍ യാഥാര്‍ഥ്യമാവുന്നു. തികച്ചും അപ്രതീക്ഷിതമായാണ് പുതിയ ചുമതല ലഭിച്ചത്. കാരണം പുരുഷടീമിന്റെ പരിശീലകയായി വനിതയെ നിയമിക്കുക എന്നത് പൊതുവെ അസാധ്യമാണ്. അതുകൊണ്ടുതന്നെ എന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല- ഹെലെന പറഞ്ഞു.<br />
<br />
യുവേഫയുടെ എ ലൈസന്‍സ് നേടിയ പരിശീലകയാണ് ഹെലെന. ടീമിലെ പ്രമുഖ താരങ്ങളുമായി കൂടിയാലോചന നടത്തിയാണ് ക്ലെര്‍മോണ്ട് ഫൂട്ട് പുതിയ പരിശീലകയെ നിയമിച്ചത്. താരങ്ങളും പുതിയ കോച്ചിന്റെ വരവിനായി കാത്തിരിക്കുകയാണ്, ആരാധകരും.sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-27057773905120890592014-05-13T08:26:00.001+05:302014-05-13T08:26:55.534+05:30ഒരേയൊരു സനേറ്റി<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEir9QRIeUZ2Ux73O8xzL-fruCzZPQd4Pff5vHZsGhSuP8mKUzbGhS37-0rW0cMG-hZ35gM6CZKJWJk_Vrg1ubZzy4EGcHTfyZoUFmvMAe3GodsAjbZXQGBTK4HOkfEFu_j-wmxoREeKULE/s1600/Zanetti.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEir9QRIeUZ2Ux73O8xzL-fruCzZPQd4Pff5vHZsGhSuP8mKUzbGhS37-0rW0cMG-hZ35gM6CZKJWJk_Vrg1ubZzy4EGcHTfyZoUFmvMAe3GodsAjbZXQGBTK4HOkfEFu_j-wmxoREeKULE/s1600/Zanetti.jpg" height="285" width="400" /></a></div>
മിലാന്: ലയണല്‍ മെസ്സി ബാഴ്സലോണയ്ക്ക് ദൈവപുത്രനാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന് യുവരാജാവും. ലോകമെമ്പാടും ആരാധകരുണ്ടെങ്കിലും എതിര്‍നിരയുടെ ആരാധകര്‍ ഏറ്റവും വലിയ ശത്രുവായി കാണുന്നതും ഇവരെ തന്നെയായിരിക്കും. എന്നാല്‍ എതിരാളികളും അവരുടെ ആരാധകരും ഒരുപോലെ അംഗീക്കുന്ന അപൂര്‍വം കളിക്കാരേയുള്ളൂ ഫുട്ബോളില്‍, ഹവിയര്‍ സനേറ്റിയെപ്പോലെ ചിലര്‍.<br />
<br />
ഇന്റര്‍ മിലാന്റെ അര്‍ജന്റൈന്‍ താരമാണ് ഹവിയര്‍ സനേറ്റി. 1995ല്‍ ഇറ്റാലിയന്‍ ക്ലബായ ഇന്ററിലെത്തിയ സനേറ്റി ഈ സീസണോടെ കളിക്കളത്തില്‍ നിന്ന് വിടപറയുകയാണ്. ക്ലബിന് വേണ്ടി ഏറ്റവുമധികം മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരമെന്ന റെക്കോര്‍ഡോടെയാണ് സനേറ്റി മടങ്ങുന്നത്.<br />
<br />
സെരി എയില്‍ ഏറ്റവുമധികം മത്സരങ്ങളില്‍ കളിച്ച വിദേശതാരവും സനേറ്റിതന്നെ, 613 മത്സരങ്ങള്‍. സനേറ്റി ഇന്ററിന് വേണ്ടി 856 മത്സരങ്ങളില്‍ കളിച്ചാണ് റെക്കോര്‍ഡിട്ടത്. നീണ്ട 19 വര്‍ഷമാണ് സനേറ്റി ഇന്ററില്‍ കളിച്ചത്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxKPHCkXRtCvB-4H83HdMZc_aaX1AcoOca7PhBjqcqSyWQk2-zOO3gBLXmGjJDzCBtMiS198wcj0pJO7bBQ_7hcBzShKTEvkuY0gFBprra5rxOvOgkJWNVF7bMqIoRr8dC5rtqm1ySmx4/s1600/javier+zanetti.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxKPHCkXRtCvB-4H83HdMZc_aaX1AcoOca7PhBjqcqSyWQk2-zOO3gBLXmGjJDzCBtMiS198wcj0pJO7bBQ_7hcBzShKTEvkuY0gFBprra5rxOvOgkJWNVF7bMqIoRr8dC5rtqm1ySmx4/s1600/javier+zanetti.jpg" height="400" width="271" /></a></div>
പണമൊഴുകുന്ന ആധുനിക ഫുട്ബോളില്‍ താരങ്ങള്‍ ക്ലബുകള്‍ മാറുന്നത് പുതുമയല്ല. മികച്ച ഫോമിലുള്ളവരെ എന്ത് വിലകൊടുത്തും ടീമുകള്‍ സ്വന്തമാക്കും. എന്നാല്‍ സനേറ്റിയെപ്പോലെ ചുരുക്കം കളിക്കാരേ വാഗ്ദാനങ്ങളെല്ലാം നിരസിച്ച് സ്വന്തം ടീമിനൊപ്പം ഉറച്ചു നില്‍ക്കാറുള്ളൂ. ഇവരെ മറ്റ് ടീമുകള്‍ക്ക് വിട്ടുകൊടുക്കാതെ ടീമുകളും കളിക്കാര്‍ക്കൊപ്പം നില്ക്കും. ഇത് ഒരു കളിക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ്. രണ്ട് ലോകകപ്പുകളിലടക്കം അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരവും സനേറ്റിയാണ്. 1998, 2002 ലോകകപ്പുകളിലടക്കം 145 മത്സരങ്ങളിലടക്കം അര്‍ജന്റീയുടെ കുപ്പായമണിഞ്ഞു.<br />
<br />
ഇന്ററിനന്റെ സുപ്രധാന കിരീട നേട്ടങ്ങളിലെല്ലാം പങ്കാളിയാവുകയും ചെയ്തു. ഇതില്‍ സെരി എ, കോപ്പ ഇറ്റാലിയ, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ഒറ്റ സീസണില്‍ നേടിയതും ഉള്‍പ്പെടുന്നു.<br />
<br />
എ സി മിലാന്റെ താരമായിരുന്ന പാവ്ലോ മാള്‍ഡീനിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റയാന് ഗിഗ്സിന്റെയുമെല്ലാം അപൂര്‍വ പിന്‍ഗാമിയാണ് സനേറ്റി. ദേശാതികള്ക്കപ്പുറത്ത് എല്ലാവരും ഒരുപോലെ സ്നേഹിക്കുന്ന താരങ്ങള്‍.<br />
കളത്തിനകത്തും പുറത്തും തികഞ്ഞ മാന്യനാണ് സനേറ്റി. എതിരാളികള്‍പോലും ആദരിക്കുന്ന താരം.2006ല്‍ ഒത്തുകളി വിവാദം ഇറ്റാലിയന്‍ ഫുട്ബോളിനെ അടിമുടി ഉലച്ചപ്പോള്‍ ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെടാത്ത താരമായിരുന്നു സനേറ്റി. ഇന്ററിന്റെ എക്കാലത്തേയും മികച്ച ഫുള്‍ബാക്ക് എന്ന തലയെടുപ്പോടെയാണ് സനേറ്റി ബൂട്ടഴിക്കുന്നത്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5PrbdlFgG4Ku1puyYMXnsMXAJ51R3fgEfctoqtZSq_4sMbZLwE0huQ25zaN9W8AWqeEAI5R99J5-CLqkYssRl5VbChX7xFKeSqhU8-5ARKNIn_aHlvFIW7h4__rcW5EP_FFqonI_DlrE/s1600/Javier-Zanetti-Anticipates.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5PrbdlFgG4Ku1puyYMXnsMXAJ51R3fgEfctoqtZSq_4sMbZLwE0huQ25zaN9W8AWqeEAI5R99J5-CLqkYssRl5VbChX7xFKeSqhU8-5ARKNIn_aHlvFIW7h4__rcW5EP_FFqonI_DlrE/s1600/Javier-Zanetti-Anticipates.jpg" height="400" width="400" /></a></div>
മാന്യു താരമായ ഗിഗ്സിന്റെ വാക്കുകളും സനേറ്റിയുട മികവിനുള്ള അംഗീകാരമാണ്. സനേറ്റിക്കെതിരെ പലതവണ എനിക്ക് കളിക്കേണ്ടി വന്നിട്ടുണ്ട്. കളിക്കളത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും ശക്തനായ പ്രതിരോധ താരമാണ് സനേറ്റി. സമ്പൂര്‍ണ ഡിഫന്‍ഡര്‍. വേഗം, കരുത്ത്, ബുദ്ധി, പരിചയസമ്പത്ത്, സാങ്കേതികത്തികവ്...എല്ലാ മേഖലകളിലും സനേറ്റി മാതൃകാ താരമാണ്- ഗിഗ്സ് പറയുന്നു.<br />
ബാഴ്സലോണയുടെ മിന്നും താരമായ മെസ്സിയെ എങ്ങനെ പൂട്ടിയിടാമെന്ന് തെളിയച്ചതും സനേറ്റിയായിരുന്നു. 1995ല്‍ ബാന്‍ഫീല്‍ഡില്‍ നിന്നാണ് സനേറ്റി ഇന്ററിലെത്തിയത്. എതിരാളികള്‍ പോലും ആദരിക്കുന്ന താരമാണ് സനേറ്റി. അദ്ദേഹത്തിനെതിരെ ആരും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല- ഇറ്റലിയുടെ മുന്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ബാജിയോ പറയുന്നു.<br />
<br />
ഇന്ററിന്റെ കുപ്പായത്തില്‍ ബൂട്ടഴിക്കണമെന്നായിരുന്നു ആഗ്രഹം. എനിക്ക് സ്വന്തം വീടുപോലെയാണ് ഇന്റര്‍. കളിക്കളത്തില്‍ എന്റെ കഴിവിന്റെ പരമാവധി ടീമിനായി പുറത്തെടുത്തു. വിരമിച്ചാലും ഞാന്‍ ഇന്ററിനൊപ്പമുണ്ടാവും. ടീമിന്റെ സ്പോര്‍ട്സ് മാനേജറായി.പുതിയ വെല്ലുവിളിയും വിജയകരിമായ ചെയ്യാനാവുമെന്നാണ് പ്രതീക്ഷ- ഇന്റര്‍ നായകനായ സനേറ്റി പറഞ്ഞു.sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-69434798097452784242014-05-13T08:18:00.000+05:302014-05-13T08:18:07.025+05:30 ഗോവന്‍ വാഴ്ച കഴിഞ്ഞു, കൊല്‍ക്കത്ത കാത്തിരിക്കണം<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTYyPgMZPYDOMhKoSfoKYSWPO5E9L4qeVynprpwv5J_ZBnT5lF8yMQ-HiY-olo-uc9bg_ENwlAhw63EjHZbOpfhToFjw_6_INi_hxs2I9tB5ZkXU9B8-0qaQr3OrdrDqwnaeIBGpqrdeE/s1600/bengaluru.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTYyPgMZPYDOMhKoSfoKYSWPO5E9L4qeVynprpwv5J_ZBnT5lF8yMQ-HiY-olo-uc9bg_ENwlAhw63EjHZbOpfhToFjw_6_INi_hxs2I9tB5ZkXU9B8-0qaQr3OrdrDqwnaeIBGpqrdeE/s1600/bengaluru.jpg" /></a></div>
തിരുവനന്തപുരം: നവാഗതരായ ബാംഗ്ലൂര്‍ എഫ് സിയുടെ കിരീടധാരണത്തോടെ ഐ ലീഗ് ഫുട്ബോളില്‍ കുറിക്കപ്പെട്ടത് പുതിയ ചരിത്രം. അന്ത്യമായത് ഗോവന്‍ ക്ലബ്ലുകളുടെ വാഴ്ചയും. ആദ്യമായാണ് ഐ ലീഗ് കിരീടം ഗോവയ്ക്ക് പുറത്തേക്ക് പോകുന്നത്. അത് കൊല്‍ക്കത്തയിലേക്ക് ആയില്ലെന്നത് മറ്റൊരു കൗതുകം. ഇന്ത്യന്‍ ഫുട്ബോളിന്റെ ശക്തിസ്രോതസ്സായ കൊല്‍ക്കത്ത ഐ ലീഗ് കിരീടത്തിനായി ഇനിയും കാത്തിരിക്കണം.<br />
<br />
ഐലീഗിന്റെ ഏഴാം പതിപ്പിലാണ് ബാംഗ്ലൂര്‍ എഫ് സിയുടെ അരങ്ങേറ്റവും വിജയകാഹളവും. സി കെ വിനീതും റിനോ ആന്റണിയും ബാംഗ്ലൂര്‍ വിജയത്തിലെ മലയാളി സാന്നിധ്യമായി. ഇന്ത്യന്‍ ഫുട്ബോളില്‍ ഇതുവരെയില്ലാത്ത പ്രൊഫഷണലിസം കളത്തിനകത്തും പുറത്തും നടപ്പാക്കിയാണ് ബാംഗ്ലൂര്‍ എതിരാളികളെ വിസ്മയിപ്പിച്ചത്. സുനില്‍ ഛെത്രിയുടെ ഉന്നംപിഴയ്ക്കാത്ത ബൂട്ടുകളും<br />
ഇംഗ്ലീഷുകാരന് കോച്ച് ആഷ്ലി വെസ്റ്റുവുഡിന്റെ തന്ത്രങ്ങളും ബാഗ്ലൂര് ജയത്തില്‍ നിര്‍ണായകമായി.<br />
<br />
2007-08 സീസണിലാണ് ഐ ലീഗിന് തുടക്കമായത്. ഡെംപോ ഗോവയായിരുന്നു ചാമ്പ്യന്മാര്. 2009-10 സീസണിലും, 2010-11 സീസണിലും ഡെംപോ തന്നെയായിരുന്നു ജേതാക്കള്‍. 2008-09ലും 2011-13ലും ചര്‍ച്ചില്‍ ബ്രദേഴ്സ് കപ്പുയര്‍ത്തി. 2011-12ല്‍ സാല്ഗോക്കറായിരുന്നു ഐലീഗ് തലപ്പത്ത്. എല്ലാം ഗോവന്‍ ടീമുകള്‍. ഈ പട്ടികയിലാണ് ബാംഗ്ലൂര്‍ എഫ് സി സ്ഥാനം പിടിച്ചത്. പക്ഷേ, കൊല്‍ക്കത്തന്‍ ക്ലബുകള്‍ക്ക് ഐ ലീഗ് ഇപ്പോഴും കിട്ടാക്കനിയാണ്.<br />
<br />
1997ലാണ് ദേശീയ ഫുട്ബോള്‍ ലീഗിന് തുടക്കമായത്. ബൈച്ചുംഗ് ബൂട്ടിയയും ഐ എം വിജയനും കാള്‍ട്ടന്‍ ചാപ്മാനും തേജീന്ദര്‍ കുമാറുമൊക്കെ അടങ്ങിയ ജെ സി ടി മില്‍സ് ഫഗ്വാരയായിരുന്നു പ്രഥമ സീസണിലെ ജേതാക്കള്‍. ദേശീയ ലീഗ് ഇന്നത്തെ ഐ ലീഗായി മാറുന്നതിന് മുന്‍പ് കൊല്‍ക്കത്തന്‍ ക്ലബുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും മൂന്ന് തവണവീതവും മഹീന്ദ്ര ഒരിക്കലും കപ്പുയര്‍ത്തി. എന്നാല്‍ ഇന്ത്യന്‍ ഫുട്ബോളിനെ അടക്കിവാഴുന്ന കൊല്‍ക്കത്തന്‍ ടീമുകള്‍ക്ക് പത്തുവര്‍ഷത്തിനിടെ ദേശീയ കിരീടം നോടായിട്ടില്ല. 2003-04ല്‍ ഈസ്റ്റ് ബംഗാളാണ് അവസാനമായി ഇന്ത്യന്‍ ചാമ്പ്യമാരായ കൊല്‍ക്കത്തന്‍ ടീം. ഇത്തവണ ഈസ്റ്റ് ബംഗാള്‍ രണ്ടാം സ്ഥാനത്തുള്ളത് മാത്രമാണ് കൊല്‍ക്കത്തയ്ക്ക് ആശ്വസിക്കാനുള്ളത്.<br />
<br />
കിരീടത്തില്‍ നിന്ന് അകന്നുനില്‍ക്കുകയാണെങ്കിലും ഐ ലീഗില്‍ ഏറ്റവും സ്ഥിരത പുലര്‍ത്തുന്ന ടീമാണ് ഈസ്റ്റ് ബംഗാള്‍. 18 സീസണുകളില്‍ 12ലും ഈസ്റ്റ് ബംഗാള്‍ ആദ്യ മൂന്ന് സ്ഥാനത്തെത്തി. ഡെംപോയാണ് ഏറ്റവുംകൂടുതല്‍ കിരീടം നേടിയ ടീം, അഞ്ച് തവണ. ഈസ്റ്റ് ബംഗാള്‍ ഇത്തവണ രണ്ടാം സ്ഥാനത്താണ്. അയല്‍ക്കാരായ മോഹന്‍ ബഗാനാവട്ടെ തരംതാഴ്ത്തല്‍ ഭീഷണിയുമായി പതിനൊന്നാം സ്ഥാനത്താണ്. പന്ത്രണ്ടും പതിമൂന്നും സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്സും മുഹമ്മദന്‍ സ്പോര്‍ട്ടിംഗും ഇതേ ഭീഷണിയിലാണ്. എല്ലാവര്ക്കും ഓരോ കളികളാണ് ശേഷിക്കുന്നത്.<br />
<br />
ചാമ്പ്യന്മാരായ ബാംഗ്ലൂര്‍ എഫ് സിയുടെ സുനില്‍ ഛേത്രിയാണ് സീസണിലെ ഗോള്‍ വേട്ടയില്‍ മുന്നില്‍, 13 ഗോളുകള്‍. 11 ഗോളുകളുമായി സാല്‍ഗോക്കറിന്റെ ഡാറിള്‍ ഡഫിയും 10 ഗോളുകളുമായി മുഹമ്മദന്‍സിന്റെ ജോസിമറും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-78556488916779147942014-05-11T09:03:00.000+05:302014-05-14T09:03:50.043+05:30ചുവന്നതെരുവില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്<div style="background-color: white;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSWrl9phKb3WUQC_2qJMdOCwK_cUCA9M0RS4nM2tqfBUuyo5c1SsMjlEkVEEi5DH0tJe2dPTq3mhRLpVywh1P_dvgoA1rnrFg1wW7y9fmNIQQUvpM9EqsZYwMgcqmSeAm4feIRZXsi2dA/s1600/Rajib+Roy3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSWrl9phKb3WUQC_2qJMdOCwK_cUCA9M0RS4nM2tqfBUuyo5c1SsMjlEkVEEi5DH0tJe2dPTq3mhRLpVywh1P_dvgoA1rnrFg1wW7y9fmNIQQUvpM9EqsZYwMgcqmSeAm4feIRZXsi2dA/s1600/Rajib+Roy3.jpg" height="222" width="400" /></a></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;"><br /></span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;">ഫുട്ബോള്‍ പ്രേമികളുടെ സ്വപ്നഭൂമിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മിന്നും താരങ്ങളുള്ള, ലോകത്തിലെ ഏറ്റവും ധനിക കളിസംഘം. ഇങ്ങനെയുള്ള മാന്യുവിലേക്ക് കളിക്കാന്‍ ക്ഷണം ലഭിച്ചാലോ?, അതും ഒരു ഇന്ത്യന്‍ കൗമാരക്കാരന്!. തീര്‍ച്ചയായും സ്വപ്നതുല്യം.</span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;"><br /></span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;">സ്വപ്നതുല്യമായ ഈ സൗഭാഗ്യമാണ് കൊല്‍ക്കത്തയിലെ വേശ്യാതെരുവില്‍ പന്തുതട്ടുന്ന പതിനാറുകാരനായ രജീബ് റോയിയെ തേടിയെത്തിയത്. ഇന്ത്യയില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തെരഞ്ഞെടുത്ത 11 പ്രതിഭാശാലികളില്‍ ഒരാളാണ് രജീബ് റോയ്. മികച്ച ഫുട്ബോള്‍ പ്രതികളെ കണ്ടെത്താന്‍ യുണൈറ്റഡ് സ്കൗട്ട്സ് നടത്തിയ ടൂര്‍ണമെന്റില്‍ ഗോളുകള്‍ അടിച്ചുകൂട്ടിയാണ് രജീബ്സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കിയത്. </span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;"><br /></span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;">ലൈംഗികതൊഴിലാളിയായ അമ്മ രേഖയ്ക്കും അനുജനുമൊപ്പം കൊല്‍ക്കത്തയിലെ ചുവന്ന തെരുവായ സോനാഗച്ചിയിലെ ഒറ്റമുറിയിലാണ് രജീബിന്റെ താമസം. പന്ത്രണ്ടായിരത്തോളം ലൈംഗികതൊഴിലാളികളാണ് സോനാഗച്ചിയിലുളളത്. സോനാഗച്ചിയിലെ ഇടുങ്ങിയ വഴികളിലാണ് രജീബ് ദിവസവും പന്തുതട്ടുന്നത്. തിരക്കേറിയ ഇടവഴികളില്‍ രതിദാഹം തീര്ക്കാനെത്തുന്നവരെ വെട്ടിയൊഴിഞ്ഞ് കളിപഠിച്ച രജീബ്കളിക്കളത്തില് എതിരാളികളെ അനായാസം ഡ്രിബ്ള്‍ ചെയ്യുന്നു. ഈ ഡ്രിബ്ലിംഗ് മികവ് തന്നെയാണ് യുവതാരത്തെ മാന്യുവിലെത്തിച്ചത്.</span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhymkmc9BALxlVHk-Jd42uAi4BcR-U5hX1pjAgL2za1lXpdUUg0sUEPVV1q5wjVMP9Rb-WbG8Yoq1AYBNIqXXVVm3DYx2XW39xLY9cNMMac2L0ER1hYaU6HDi-BS9NlN3Ap8Tkt2NdB_yE/s1600/Rajib+Roy1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhymkmc9BALxlVHk-Jd42uAi4BcR-U5hX1pjAgL2za1lXpdUUg0sUEPVV1q5wjVMP9Rb-WbG8Yoq1AYBNIqXXVVm3DYx2XW39xLY9cNMMac2L0ER1hYaU6HDi-BS9NlN3Ap8Tkt2NdB_yE/s1600/Rajib+Roy1.jpg" height="290" width="400" /></a></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;"><br /></span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;"><br /></span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;">രജീബിനൊപ്പം മാന്യു തെരഞ്ഞെടുത്ത മറ്റ് കുട്ടികളെല്ലാം സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഇവരുടെ പണത്തിളക്കത്തെ കളിമികവുകൊണ്ട് മറികടന്നാണ് രജീബ് മാന്യു പരിശീലകരെ അമ്പരപ്പിച്ചത്. പന്തടക്കത്തിലും വേഗത്തിലും അസാധാരണ മിടുക്കുകാട്ടിയ തെരുവിന്റെ പുത്രനെ ലണ്ടനിലേക്ക് ക്ഷണിക്കാന്‍ അവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. രജീബ്അടക്കമുള്ളവര് മാന്യു കോച്ചുമാരുടെ കീഴില്‍ പരിശീലനം നടത്തുകയാണിപ്പോള്‍.</span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;"><br /></span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;">ഇനി , കളിമികവ് തലവര മാറ്റിയ രജീബ് പറയട്ടെ...</span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;"><br /></span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;">ലൈംഗിക തൊഴിലാളിയുടെ മകന് ഇത്രവലിയ നേട്ടം ലഭിച്ചപ്പോള്‍ എന്ത് തോന്നുന്നുവെന്നാണ് എല്ലാവരും ചോദിക്കുന്നത്.</span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;">സത്യത്തില്‍ എനിക്കിതിന് എന്ത് ഉത്തരം പറയണമെന്ന് അറിയില്ല.</span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;">മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇത് അച്ഛന്റെ അംഗീകാരമാണെന്നാണ് കോച്ച് പറഞ്ഞത്.</span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;"><br /></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbCqF_Lvp7dJBbc3JeyNIAVlVFWv5oC0g7LNAIW7N6KO8EbJyAGIntGy4250F104SbiM1MX0srGy7tS_VTMI0cnRg6VpaRoZkq8pNwrWLcf1WrBHiU3MCvM4UZeNdZj5oeLHHOL_1hzGM/s1600/Rajib+Roy2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbCqF_Lvp7dJBbc3JeyNIAVlVFWv5oC0g7LNAIW7N6KO8EbJyAGIntGy4250F104SbiM1MX0srGy7tS_VTMI0cnRg6VpaRoZkq8pNwrWLcf1WrBHiU3MCvM4UZeNdZj5oeLHHOL_1hzGM/s1600/Rajib+Roy2.jpg" height="362" width="400" /></a></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;"><br /></span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;"><br /></span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;">ഒറ്റമുറി വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം അമ്മ പുറത്തേക്ക് പോകും. അപ്പോള്‍ വാതില്‍ പുറത്തുനിന്ന് പൂട്ടും. പക്ഷേ, ഞാന്‍ പുറത്തുചാടി കൂട്ടുകാരൊത്ത് ഫുട്ബോള്‍ കളിക്കും.</span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;"><br /></span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;">മാന്യു ഇന്ത്യയൊട്ടാകെ നടത്തിയ ടൂര്‍ണമെന്റില്‍ നിന്ന് 30പേരെ തെരഞ്ഞെടുത്തു. അതില്‍ ഞാനുമുണ്ടായിരുന്നു. ഗോവയിലായിരുന്നു ക്യമ്പ്. ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരൊക്കെ വിമാത്തിലാണ് വന്നത്. തീവണ്ടിയില്‍ യാത്രചെയ്ത ഞാന്‍ വൈകിയാണ് ക്യാമ്പിലെത്തിയത്. അവിടെ </span><span style="color: #222222; font-family: arial, sans-serif; font-size: x-small;">എല്ലാവരും ഇംഗ്ലീഷില്‍ സംസാരിക്കുന്നു.</span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;"><br /></span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;">ഫുട്ബോളിന്റെ ഭാഷയാണ് എനിക്കറിയുന്നത്. അതെനിക്ക് ക്യാമ്പിലും കൂട്ടുകാരെ തന്നു. മുംബൈയില്‍ നിന്ന് വന്ന കൂട്ടുകാരനാണ് കോച്ചുമാര്‍ പറയുന്നതൊക്കെ എനിക്ക് പരിഭാഷപ്പെടുത്തി തന്നത്. കോച്ചുമാരും പ്രോത്സാഹിപ്പിച്ചു, സ്പാനിഷ് കളിക്കാര്‍ക്കൊന്നും ഇംഗ്ലീഷ് അറിയില്ലെന്നാണ് അവര്‍ പറഞ്ഞത്.</span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;"><br /></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhy63zThJTR0BiE8HmgCMcVzmExn8aQi6zG7kzz5IkaLpaj6ZBum3GL4u6aTCckQlFxckPwh1o98MZq4tnc8JC6oN0Ip5rEClRN-CJWN8GQaNqQR_g7WQdRBnIcpMdd16Z2-5XW4MdzriU/s1600/Rajib+Roy4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhy63zThJTR0BiE8HmgCMcVzmExn8aQi6zG7kzz5IkaLpaj6ZBum3GL4u6aTCckQlFxckPwh1o98MZq4tnc8JC6oN0Ip5rEClRN-CJWN8GQaNqQR_g7WQdRBnIcpMdd16Z2-5XW4MdzriU/s1600/Rajib+Roy4.jpg" height="336" width="400" /></a></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;"><br /></span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;"><br /></span></div>
<div>
<span style="color: #222222; font-family: arial, sans-serif; font-size: x-small;">രണ്ടുവര്‍ഷം മുന്‍പ് ലൈംഗിക തൊഴിലാളികളുടെ മക്കള്‍ മാത്രം പഠിക്കുന്ന വിദ്യാനികേതന്‍ സ്കൂളില്‍ ചേര്‍ന്നതോടെയാണ് രജീബിന്റെ ജീവിതം മാറിമറിയുന്നത്. സ്കൂളില്‍ ഈസ്റ്റ് ബംഗാള്‍ നടത്തിയ സെലക്ഷന് ട്രയല്‍സില്‍ രജീബും തെരഞ്ഞെടുക്കപ്പെട്ടു. തെരുവ് ഫുട്ബോള്‍ ടീമിന് വേണ്ടിയായിരുന്നു ഇത്. രജീബ് അടങ്ങിയ ഈസ്റ്റ് ബംഗാള്‍ ടീം നാഗ്പൂരില്‍ നടന്ന ദേശീയ തെരുവ് ഫുട്ബോളില്‍ ജേതാക്കളാവുകയും ചെയ്തു. ഇതോടെ രജീബിന് കളി കാര്യമായി. തൊട്ടുപിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പരിശീലനത്തനിനുളള അവസരവും ലഭിച്ചു.</span></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
</div>
sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-8002229091989591582014-05-07T22:53:00.001+05:302014-05-07T22:53:19.893+05:30 ചെല്‍സിയുടെ ഡോക്ടര്‍, റയലിന്റെ ആരാധിക<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEja9Ymdo3XeyHH7aofDhDaq7141Utk9mFPyqPXR5r9GTUxcZsd13vaRB_Viog9Xd2mnuaTuxvy85kS8u5_XryanHQDq5xJtLoNVzWMAwGUpdfQU9jMx-aJHdJsBE5eQPN66xeaq_NlGMxM/s1600/Eva-Carneiro-VYGANEWS.gif" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEja9Ymdo3XeyHH7aofDhDaq7141Utk9mFPyqPXR5r9GTUxcZsd13vaRB_Viog9Xd2mnuaTuxvy85kS8u5_XryanHQDq5xJtLoNVzWMAwGUpdfQU9jMx-aJHdJsBE5eQPN66xeaq_NlGMxM/s1600/Eva-Carneiro-VYGANEWS.gif" height="200" width="400" /></a></div>
ലണ്ടന്‍: റയല്‍ മാഡ്രിഡ് ആരാധിക ചെല്‍സിയില്‍. വിശ്വസിക്കാനാവുന്നില്ലേ?. സത്യമാണ്. വെറുമൊരു ആരാധികയല്ല. ചെല്‍സിയുടെ ടീം ഡോക്ടര്‍ ഇവ കാര്‍ണേറിയോ ആണ് റയലിന്റെ ആരാധിക.<br />
<br />
ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ചെല്‍സി താരങ്ങള്‍ കളിക്കളത്തില്‍ പരിക്കേറ്റ് വീണപ്പോഴെല്ലാം ഇവ ഓടിയെത്തി. ഇതോടെ ഇവ മാധ്യമശ്രദ്ധ നേടുകയും ചെയ്തു. ചെല്‍സിയുടെ വൈദ്യസംഘത്തില്‍ ഉള്‍പ്പെട്ടിട്ട് ഏറെനാളായെങ്കിലും ഇപ്പോഴാണ് ഇവ മാധ്യമങ്ങളുടെ പ്രിയങ്കരിയായത്.<br />
ജിബ്രാള്‍ട്ടറില്‍ ജനിച്ച ഇവയുടെ അച്ഛന് സ്പെയ്ന്കാരനാണ്. അമ്മ ഇംഗ്ലീഷുകാരിയും. പഠിച്ചത് ഓസ്ട്രേലിയയില്‍. എങ്കിലും ഇവയ്ക്കിഷ്ടം സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് തന്നെ.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8ToXZY4TsEMM67rmJfXnKKneWZv5VCYhS5n4zMUX4kSePrqcdgb2qw9al09zYfORjnGWiPabryu9ZDUa_dQW1zHhL5UApws1etZAxijUzwn-vxYrPnsXByouQwYHPw_eF5jcvld2O-NE/s1600/Eva+Carneiro.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8ToXZY4TsEMM67rmJfXnKKneWZv5VCYhS5n4zMUX4kSePrqcdgb2qw9al09zYfORjnGWiPabryu9ZDUa_dQW1zHhL5UApws1etZAxijUzwn-vxYrPnsXByouQwYHPw_eF5jcvld2O-NE/s1600/Eva+Carneiro.jpg" height="320" width="303" /></a></div>
2009ല്‍ ചെല്‍സി കോച്ചായ ആന്ദ്രേ വിയ്യാസ് ബാവോസാണ് ഇവയെ ടീമിന്റെ ഭാഗമാക്കുന്നത്, റിസര്‍വ് ഡോക്ടറായി. ബെയ്ജിംഗ് ഒളിംപിക്സില്‍ പങ്കെടുത്ത ഇംഗ്ലണ്ട് വനിതാ ഫുട്ബോള്‍ ടീം ഡോക്ടറായിരുന്നു ഇവ. ഇവിടെ നിന്നാണ് ബാവോസ് ഇവയെ കണ്ടെത്തുന്നത്. 2011ല്‍ ഇവ ചെല്‍സിയുടെ ഒന്നാം ടീമിന്റെ ഡോക്ടറുമായി.<br />
<br />
1998 ലോകകപ്പില്‍ ബ്രസീല്‍- മെക്സിക്കോ മത്സരം കണ്ടതോടെയാണ് ഫുട്ബോളാണ് ജീവിതമെന്ന് ഇവ തിരിച്ചറിഞ്ഞത്. കളിക്കളത്തില്‍ പരിക്കേറ്റുവീഴുന്ന താരങ്ങളെ പരിചരിക്കേണ്ടത് തന്റെ നിയോഗമായി ഇവ തിരിച്ചറിഞ്ഞു.<br />
<br />
നോട്ടിംഗ്ഹാം സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുത്ത ഇവ ബ്രിട്ടീഷ് ഒളിംപിക് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി. ഓസ്ട്രേലിയയില്‍ നിന്ന് സ്പോര്‍ട്സ് മെഡിസിനില്‍ സവിശേഷ പഠനം പൂര്‍ത്തിയാക്കി. വെസ്റ്റ്ഹാം യുണൈറ്റഡില്‍ നിന്ന് സ്പോര്‍ട്സ് ആന്‍ഡ് എക്സര്‍സൈസില്‍ മാസ്റ്റര്‍ ബിരുദം നേടി.<br />
ചെല്‍സിയുടെ പരിക്ക് മാറ്റുന്നയാളാണെങ്കിലും റയല്‍ മാഡ്രിഡിന്റെ കളിയാണ് ഇവയ്ക്കിഷ്ടം.sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com1tag:blogger.com,1999:blog-7951978061500098321.post-84635364962274885862014-03-16T11:23:00.002+05:302014-03-16T11:42:12.452+05:30ഇതാ, മലപ്പുറത്തിന്റെ സ്വന്തം ഫുട്ബോള്‍ ക്ലബ്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLuikdD-qIkti6STwqfClpWNhp0FB_AMQLtUlP1u7hxkXqR_oNPNh8LkjP2QL9vWEa7nLOA6wi2p-7dPI7b_mNj86CEd1n6gU-VwUw1adq58GIHGPcfdH21orHS-Omrlocy3RSt7GI2A4/s1600/malappuram-football-club-vyganews.gif" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLuikdD-qIkti6STwqfClpWNhp0FB_AMQLtUlP1u7hxkXqR_oNPNh8LkjP2QL9vWEa7nLOA6wi2p-7dPI7b_mNj86CEd1n6gU-VwUw1adq58GIHGPcfdH21orHS-Omrlocy3RSt7GI2A4/s320/malappuram-football-club-vyganews.gif" height="200" width="400" /></a>മലപ്പുറം: കാലിലും മനസ്സിലും ഫുട്ബോള്‍ ആവേശം കൊരുത്ത മലപ്പുറത്തിന് ആര്‍പ്പുവിളിക്കാന്‍ സ്വന്തം ക്ലബ് വരുന്നു. വലിയ സ്വപ്നങ്ങളുമായി മലപ്പുറം ഫുട്ബോള്‍ ക്ലബ് (എം എഫ് സി) ഏപ്രില്‍ 26ന് ഔദ്യോഗികമായി നിലവില്‍ വരും. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള യുവാക്കളാണ് ക്ലബിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ ലീഗില്‍ കളിച്ചുതുടങ്ങുന്ന ക്ലബിന്റെ ലക്ഷ്യം ഐലീഗാണ്.<br />
<br />
കേരള ഫുട്ബോള്‍ നാള്‍ക്കുനാള്‍ പിന്നാക്കം നടക്കുമ്പോഴും പ്രതീക്ഷയുടെ തുരുത്താണ് മലപ്പുറത്തെ കളിപ്രേമം. മഞ്ചേരിയില്‍ നടന്ന ഫെഡറേഷന് കപ്പ് മലപ്പുറത്തുകാര്‍ കാല്‍പ്പന്തുകളിയെ എത്രമാത്രം നെഞ്ചേറ്റിയിരിക്കുന്നുവെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഈ കളിയാവേശം തന്നെയാണ് ഒരുകൂട്ടം ചെറുപ്പക്കാരെ മലപ്പുറം ഫുട്ബോള്‍ ക്ലബ് എന്ന സ്വപ്നത്തിലേക്ക് നയിച്ചത്.
ന്യൂജനറേഷന് വഴിയിലൂടെയാണ് എം എഫ് സിയുടെ പിറവിയും മുന്നോട്ടുള്ള പോക്കും. ഫേസ്ബുക്കിലെ ഫുട്ബോള്‍ പ്രേമികളുടെ ചര്‍ച്ചകളും വിശകലനങ്ങളുമാണ് എം എഫ് സി എന്ന ആശയത്തിലെത്തിയത്. പ്രദേശിക ക്ലബ് എന്ന ആശയം മലപ്പുറത്തിന്റെ പൊതുവികാരം എന്ന തലത്തിലേക്ക് വികസിപ്പിക്കുകയായിരുന്നുവെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നല്കുന്ന സത്താര്‍ കിഴക്കയില്‍ പറഞ്ഞു.<br />
<br />
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവരുടെ ഫുട്ബോള്‍ ആവേശമാണ് എം എഫ് സിയുടെ പിറവിക്ക് പിന്നില്‍. ഫെഡറേഷന് കപ്പ് മഞ്ചേരിയില്‍ നടന്നപ്പോള്‍ സമാനമനസ്കരുമായി വിശദചര്‍ച്ചകള്‍ നടത്തി. ജില്ലയുടെ എല്ലാ ഭാഗത്തുനിന്നുള്ളവരും വലിയ ആവേശത്തിലായിരുന്നു. ഇതോടെ ചര്‍ച്ചകളുടെ ഏകോപനത്തിനായി പത്തംഗകമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്- സത്താര്‍ പറഞ്ഞു.
മാര്‍ച്ച് 26ന് ക്ലബ് ഉദ്ഘാടനം ചെയ്യാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നത്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഏപ്രില്‍ 26ലേക്ക് മാറ്റുകയായിരുന്നു.<br />
<br />
ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ യു ഷറഫലി, ആസിഫ് സഹീര്‍ തുടങ്ങിയ പ്രമുഖ കളിക്കാരെയെല്ലാം പങ്കെടുപ്പിക്കും. ചടങ്ങിന് മാറ്റുകൂട്ടാനായി ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന താരത്തിന്റെ സാന്നിധ്യം ഉറപ്പാക്കാനും സംഘാടകര്‍ ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം ജില്ലയില്‍ നിന്നുള്ള മന്ത്രിമാരെയും എല്ലാ എം എല്‍മാരെയും പങ്കെടുപ്പിക്കും.
ഉദ്ഘാടന വേദിയില്‍ ക്ലബിന്റെ കറുപ്പും നീലയും ചേര്‍ന്ന ജഴ്സിയും ലോഗോയും പ്രകാശനം ചെയ്യും. മത്സരത്തിലൂടെയാണ് ക്ലബിന്റെ ലോഗോ കണ്ടെത്തുക. ആദ്യഘട്ടത്തില്‍ 360 ലോഗോ ലഭിച്ചു. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 11പേരെ ലോഗോ വീണ്ടും തയ്യാറാക്കാനായി നിര്‍ദേശിച്ചിരിക്കുകയാണ്. ക്ലബിന്റെ ആശയവും ലക്ഷ്യവും ഇവരുമായി പങ്കുവച്ചിട്ടുണ്ട്<br />
<br />
. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന സെലക്ഷന് ട്രയല്‍സിലൂടെയാണ് ടീമംഗങ്ങളെ കണ്ടെത്തുക. ആദ്യഘട്ടത്തില്‍ കോച്ചും ജില്ലയില്‍ നിന്നുതന്നെയായിരിക്കും. എല്ലാ അര്‍ഥത്തിലും പേരിനെ സാധൂകരിക്കുന്ന ക്ലബാണ് അണിയറയില്‍ ഒരുങ്ങുന്നത്.
സി ഡിവിഷനില്‍ കളിക്കാന്‍ മലപ്പുറം ജില്ലാ ഫുട്ബോള്‍ അസോസിയേഷന് അനുമതി നല്‍കിയിട്ടുണ്ട്. അണ്ടര്‍ 21 ടീമിനെയാണ് ആദ്യം സജ്ജമാക്കുക. ഒറ്റയടിക്ക് മുകളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. ഘട്ടം ഘട്ടമായി ഐലീഗില്‍ കളിക്കുകയാണ് ലക്ഷ്യം. വര്‍ഷം 15 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചെലവ് ചുരുക്കാനായി ജില്ലയുടെ ആറ് മേഖലകളില്‍ ക്ലബിന്റെ സബ്സെന്ററുകള്‍ തുറക്കും. തുടക്കത്തില്‍ പരിശീലനം സബ്സെന്ററുകള്‍ വഴിയായിരിക്കും-സത്താര്‍ പറഞ്ഞു.<br />
<br />
കോഴിക്കോടുളള പെലാബോ എന്ന സ്ഥാപനാണ് ക്ലബിന്റെ സ്പോണ്‍സര്‍മാര്‍. മലപ്പുറത്തെ മിംസ് ആശുപത്രി ക്ലബിന് മെഡിക്കല്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫുട്ബോള്‍ പ്രേമികളുടെ പിന്തുണയും ഇവര്‍ പ്രതീക്ഷിക്കുന്നു. ബാസിം, ഷഹ്സാദ്, സക്കീര്‍, സുര്‍ജിത്, അസ്കര്‍, ജയ്സല്‍ ഹുസൈന്, റാഫി, ആസിഫലി, ബിജേഷ്, നസീഫ്, ജയ്സണ്‍, ഹാരിസ് തുടങ്ങിയവാണ് സത്താറിനൊപ്പം എം എഫ് സിയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-14407225981093918982014-01-02T11:28:00.000+05:302014-03-16T11:29:19.098+05:30കാലിക്കറ്റിന്റെ വിജയം, സതീവന്‍ ബാലന്റെയും<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTxb6cov9LSfAuEoyecSpk_7ttqS_jZTbShyphenhyphencXOgbZkLN9H3sOLrhm9DUYVuy-1ohGCy2MdzEzl0h5c9Yx-BKYM12hZT4flQXZA2eRMI-pb9e4oKylhE6iPfxAqarLJxzDX0_q8h7tF0c/s1600/satheevan+balan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTxb6cov9LSfAuEoyecSpk_7ttqS_jZTbShyphenhyphencXOgbZkLN9H3sOLrhm9DUYVuy-1ohGCy2MdzEzl0h5c9Yx-BKYM12hZT4flQXZA2eRMI-pb9e4oKylhE6iPfxAqarLJxzDX0_q8h7tF0c/s1600/satheevan+balan.jpg" height="400" width="213" /></a></div>
തിരുവനന്തപുരം: കാല്‍പ്പന്തുകളിയെ നെഞ്ചേറ്റിയ മലയാളികള്‍ക്ക് ലഭിച്ച പുതുവത്സര സമ്മാനമാണ് അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ കാലിക്കറ്റിന്റെ വിജയം. ആതിഥേയരായ എം ജി സര്‍വകലാശാലയെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്പിച്ചായിരുന്നു കാലിക്കറ്റിന്റെ കിരീടധാരണം. കോച്ച് സതീവന്‍ ബാലന്റെ പരിശീലന മികവിലാണ് രണ്ട് പതിറ്റാണ്ടിന് ശേഷം കാലിക്കറ്റ് അഖിലേന്ത്യാ തലത്തില്‍ ജേതാക്കളായത്. ഇത്തവണത്തെ കേരള സന്തോഷ് ട്രോഫി ടീമിന്റെ അസിസ്റ്റന്റ് കോച്ചായ സതീവന്‍ ബാലന്റെ പരിശീലന മികവിനുളള അംഗീകാരംകൂടിയായി കാലിക്കറ്റിന്റെ വിജയം.<br />
<br />
കുറേവര്‍ഷങ്ങളായി അഖിലേന്ത്യാ തലത്തിലേക്ക് യോഗ്യതപോലും നേടാന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു കാലിക്കറ്റ് സര്‍വകലാശാല. ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് സതീവന്‍ ബാലനെ പരിശീലകനായി നിയമിച്ചത്. കാലിക്കറ്റ് അധികൃതരുടെ തീരുമാനത്തോട് സതീവന്‍ ബാലന് നൂറുശതമാനം നീതിപുലര്‍ത്തിയപ്പോള്‍ ടീം ദക്ഷിണമേഖലയിലും അഖിലേന്ത്യാ തലത്തിലും കപ്പുയര്‍ത്തി കാലിക്കറ്റ് സര്‍വകലാശാലയുടെ യശസ്സുകയര്ത്തുകയും ചെയ്തു. തകര്‍ച്ചയുടെ നെല്ലിപ്പലക കണ്ട കേരള ഫുട്ബോളില്‍ ഇപ്പോഴും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് തെളിയിക്കുക കൂടിയായിരുന്നു തിരുവനന്തപുരം സ്വദേശിയായ സതീവന്‍ ബാലന്.<br />
<br />
കാലിക്കറ്റിന്റെ പരിശീലകനായി ചുമതലയേല്‍ക്കുമ്പോള്‍ അഖിലേന്ത്യാ തലത്തിലേക്ക് യോഗ്യത നേടുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് സതീവന്‍ ബാലന് പറയുന്നു- ''ആറേഴ് വര്‍ഷമായി കാലിക്കറ്റ് ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്താവുകയായിരുന്നു. ഇതുതന്നെയായിരുന്നു പ്രധാന വെല്ലുവിളിയും. ഇതുമറികടക്കാന്‍ ഇന്റര്‍കൊളീജിയറ്റ് മത്സരങ്ങളിലെ കളിമികവ് മാത്രം നോക്കി ടീമിനെ തിരഞ്ഞെടുത്തു. ഒരുമാസത്തെ ക്യാമ്പ് നടത്തി. ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ അതിശക്തരായ എതിരാളികളെയാണ് കാലിക്കറ്റിന് ലഭിച്ചത്. അവരെയെല്ലാം തോല്പിച്ചതോടെ ടീം സെറ്റായി. പിന്നെ കിരീടം വരെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല''.<br />
<br />
ദക്ഷിണമേഖലയിലും അഖിലേന്ത്യാ തലത്തിലും ഒരൊറ്റ കളിയിലും തോല്‍ക്കാതെയാണ് കാലിക്കറ്റ് കപ്പുയര്‍ത്തിയത്. 15 കളികളില്‍ നിന്ന് 54 ഗോളുകള്‍ അടിച്ചുകൂട്ടി. വഴങ്ങിയത് വെറും ഏഴ് ഗോളുകളും. ഇതില്‍ മൂന്നും ഫൈനലിലായിരുന്നു. 16 ഗോളുകള്‍ നേടിയ തൃശൂര്‍ ക്രൈസ്റ്റ് കോളേജിലെ സ്ട്രൈക്കര്‍ കെ സുഹൈര്‍ ആയിരുന്നു കാലിക്കറ്റിന്റെ ടോപ് സ്കോറര്‍.<br />
<br />
വ്യക്തിഗത മികവിനേക്കാള്‍ ടീമിനായിരുന്നു പ്രാധാന്യം. പ്രതിരോധം ശക്തിപ്പെടുത്തി, പ്രത്യാക്രമണങ്ങളില്‍ ലക്ഷ്യം കാണുക എന്നാതായിരുന്നു എന്റെ തന്ത്രം. അത് വിജയിച്ചു. പ്രതിരോധ-മധ്യനിരയിലെ ചില കളിക്കാര്‍ക്ക് പരിക്കേറ്റതിനാലാണ് ഫൈനലില്‍ ഗോള്‍ വഴങ്ങേണ്ടിവന്നത്. അതും രണ്ടാം പകുതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞു- കാലിക്കറ്റിന്റെ ഗെയിം പ്ലാനിനെക്കുറിച്ച് സതീവന്‍ ബാലന് പറഞ്ഞു.<br />
കഴിഞ്ഞവര്‍ഷം കേരള സര്‍വകലാശാലയുടെ കോച്ചായിരുന്നു സതീവന്‍ ബാലന്. കേരളയെ അഖിലേന്ത്യാ തലത്തില്‍ റണ്ണറപ്പാക്കി. പക്ഷേ, കോച്ചിനുളള പ്രതിഫലമോ മറ്റ് ആനുകൂല്യങ്ങളോ കേരള സര്‍വകലാശാല നല്‍കിയില്ല. ഇതോടെയാണ് സതീവന്‍ ബാലന് കാലിക്കറ്റിലേക്ക് കളംമാറിയത്. സ്വന്തം കൈയില്‍ നിന്ന് കാശുമുടക്കിയാണ് കേരള സര്‍വകലാശാല ടീമിനെ ദേശീയ തലത്തില്‍ രണ്ടാം സ്ഥാനക്കാരാക്കിയത്. അതുപോലും തിരികെ തന്നില്ല. ആകെ കുത്തഴിഞ്ഞാണ് അവിടുത്തെ കായിക വിഭാഗം പ്രവര്‍ത്തിക്കുന്നത്- സതീവന്‍ ബാലന് പറഞ്ഞു.<br />
<br />
തിരുവനന്തപുരം എം ജി കോളേജിന്റെ താരമായിരുന്ന സതീവന്‍ ബാലന് കേന്ദ്രസര്‍ക്കാര്‍ സ്കോളര്‍ഷിപ്പോടെ ക്യൂബയില്‍ നിന്നാണ് ഫുട്ബോള്‍ പരിശീലനത്തില്‍ പഠനം പൂര്‍ത്തിയാക്കിയത്. 1995ല്‍ കൊല്‍ക്കത്ത സായിയില്‍ പരിശീലകനായി അരങ്ങേറ്റം. മൂന്നുവര്‍ഷത്തിന് ശേഷം കേരള സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചായി. 2003ല്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ടു. ആദ്യവര്‍ഷം തന്നെ ഇന്ത്യന്‍ ടീം വെയ്ല്‍സില്‍ നടന്ന ടൂര്‍ണമെന്റില്‍ ജേതാക്കളായി. തൊട്ടടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടന്ന സാഫ് കപ്പിലും ഇന്ത്യ ജേതാക്കളായി. തുടര്‍ന്ന് ജൂനിയര്‍ തലത്തിലെ വിവിധ പ്രായഗ്രൂപ്പുകളുടെ പരിശീലകനായി. നിരവധി രാജ്യങ്ങളിലെ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തി. നിരവധി പ്രതിഭകളെ വാര്‍ത്തെടുക്കാനും സതീവന്‍ ബാലന് കഴിഞ്ഞു. ഇന്ത്യന്‍ ഫുട്ബോളിലെ മുന്‍നിര താരളങ്ങളില് പലരും സതീവന്‍ ബാലന്റെ ശിഷ്യരാണ്.sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-83824642611132591082013-12-27T11:40:00.000+05:302014-03-16T11:44:02.084+05:30 സന്തോഷ് ട്രോഫി കേരള ഫുട്ബോളിന്റെ ലോകകപ്പ്: ഇഗ്നേഷ്യസ്<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghaKqIOzAtoxvcpzwaGbLCY0-3OlfH9VELTVVcl67_v9D5qOlnchvbgLF0_AKnIBxuBXV-0NpeJ6M71MEtotDW3gSsHLqjSGK6xD1SfrpomIoUFkfYnUW3cY17UlzGIJH6_42BO3vExu4/s1600/iganatious.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghaKqIOzAtoxvcpzwaGbLCY0-3OlfH9VELTVVcl67_v9D5qOlnchvbgLF0_AKnIBxuBXV-0NpeJ6M71MEtotDW3gSsHLqjSGK6xD1SfrpomIoUFkfYnUW3cY17UlzGIJH6_42BO3vExu4/s1600/iganatious.jpg" height="400" width="272" /></a></div>
തിരുവനന്തപുരം: 2004 ഒക്ടോബര്‍ 31 ഇഗ്നേഷ്യസ് സില്‍വസ്റ്ററിന് മറക്കാനാവില്ല, കേരളത്തിനും. അന്നാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടത്തില്‍ മുത്തമിട്ടത്. ക്യാപ്റ്റന്‍ ഇഗ്നേഷ്യസിന്റെ ഗോള്‍ഡന്‍ ഗോളിലായിരുന്നു കേരളത്തിന്റെ വിജയം. ജോലിത്തിരക്കിനിടയിലും ഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തിലെ ആ സായാഹ്നം ഡ്രിബിള്‍ ചെയ്ത് ഇഗ്നേഷ്യസിന്റെ മനസ്സിലേക്ക് ഇപ്പോഴും ഇടയ്ക്കിടെ ഓടിയെത്തുന്നു.<br />
<br />
2004ലെ ഫൈനലില്‍ ശക്തരായ പഞ്ചാബായിരുന്നു എതിരാളികള്‍. രണ്ടാം പകുതിയില്‍ കേരളം 1-2ന് പിന്നിട്ടുനില്‍ക്കുന്നു. നൗഷാദിന്റെ ഗോളിലൂടെ കേരളം ഒപ്പമെത്തി. കളിതീരാന്‍ നിമിഷങ്ങള്‍ മാത്രമുളളപ്പോള്‍ പെനാല്‍റ്റി കിട്ടിയതോടെ കപ്പുറപ്പിച്ചു. പക്ഷേ, ലയണല്‍ തോമസിന്റെ സ്പോട്ട് കിക്ക് ലക്ഷ്യത്തിലെത്തിയില്ല. കളി അധികസമയത്തിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിന്റെ പതിനേഴാം മിനിറ്റിലായിരുന്നു ഇഗ്നേഷ്യസിന്റെ ഇടങ്കാലന്‍ വെടിയുണ്ട പഞ്ചാബിന്റെ നെഞ്ചുതകര്‍ത്തത്. നൗഷാദ് പാരി നല്കിയ പാസ് സമയംപാഴാക്കാതെ ഇഗ്നി പോസ്റ്റിലേക്ക് പറത്തിയപ്പോള്‍ പഞ്ചാബ് ഗോള്‍കീപ്പര്‍ കാമേശ്വര് സിംഗിന് മറുപടി ഉണ്ടായിരുന്നില്ല. കേരളം അഞ്ചാം തവണയും സന്തോഷ് ട്രോഫി ജേതാക്കള്‍. ഈവര്‍ഷം കേരളപ്പിറവി ആഘോഷിക്കുന്ന മലയാളികള്‍ക്കുള്ള സമ്മാനംകൂടിയായിരുന്നു ഇഗ്നേഷ്യസും സംഘവും നേടിയ വിജയം.<br />
<br />
പത്തുവര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി വീണ്ടെടുക്കാനായി കേരളം വീണ്ടും കച്ചമുറുക്കുമ്പോള്‍ ഇഗ്നേഷ്യസിന്റെ പ്രതീക്ഷയും വാനോളമുയരുകയാണ്. കേരളം ഓരോതവണ സന്തോഷ് ട്രോഫിയില്‍ കളിക്കുമ്പോഴും ചാമ്പ്യന്മാരാവണമെന്നാണ് ആഗ്രഹം. കാരണം കേരള ഫുട്ബോളിന്റെ ലോകകപ്പാണ് സന്തോഷ് ട്രോഫി. സന്തോഷ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയാലെ കേരളത്തിലെ ഫുട്ബോളിന് നിലനില്പുള്ളൂ. മാധ്യമശ്രദ്ധ ലഭിക്കാനും പുതുതലമുറയെ കളിയിലേക്ക് ആകര്‍ഷിക്കാനും സന്തോഷ് ട്രോഫി വഹിക്കുന്ന പങ്ക് പറഞ്ഞറിയിക്കാനാവില്ല- ഇഗ്നേഷ്യസ് പറഞ്ഞു.<br />
<br />
യുവതാരങ്ങളും പരിചയസമ്പന്നരുമടങ്ങിയ സംഘമാണ് ഇത്തവണത്തേത്. നന്നായി വിയര്‍പ്പൊഴുക്കിയാല്‍ കീരീടം വീണ്ടെടുക്കാം. ദക്ഷിണമേഖലയില്‍ നിന്ന് രണ്ടു ടീമുകളാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യതനേടുക. ആതിഥേയരെന്ന മുന്‍തൂക്കം തമിഴ്നാടിനുണ്ടാവും. റെയില്‍വേയെയും കര്‍ണാടകയെയും നിസാരമായി കാണാനാവില്ല. നല്ല കളിക്കാരുളള ടീമുകളാണ് അവര്‍. എതിരാളികള്‍ നിസാരക്കാരല്ലെന്ന് മനസ്സിലാക്കിയാവണം ഓരോ കളിക്കും ഇറങ്ങേണ്ടത്. ചെറിയ പിഴവുപോലും തിരുത്താന്‍ അവസരം ലഭിച്ചേക്കില്ല.<br />
<br />
എ എം ശ്രീധരന് സാറിനെപ്പോലുളള പരിചയ സമ്പന്നനായ കോച്ചിന്റെ സേവനം ടീമിന് ഗുണം ചെയ്യും. കേരളം ജയിക്കണമെന്ന വാശിയില്‍ കളിച്ചാലെ കിരീടത്തിലെത്താനാവൂ. പുതുതലമുറയിലെ ചിലരെങ്കിലും സ്വന്തം ശരീരവും ഭാവിയുമൊക്കെ നോക്കി പരുക്കുപറ്റാതെ കളിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളൊക്കെ പരുക്കും മറ്റ് കാര്യങ്ങളും വകവയ്ക്കാതെയാണ് നാടിന് വേണ്ടി കളിച്ചത്. അത് ഞങ്ങളുടെ മുന്‍ഗാമികള്‍ കാണിച്ചുതന്നതാണ്. അങ്ങനെ കളിച്ചാലെ കിരീടത്തിലെത്താനാവൂ- ഇഗ്നേഷ്യസ് പറഞ്ഞു.<br />
<br />
എസ് ബി ടിയുടെ താരമായിരുന്ന ഇഗ്നേഷ്യസ് 1999 മുതല്‍ 2004 വരെ കേരളത്തിന്റെ കുപ്പായമണിഞ്ഞു. 2004ലെ ഗോള്‍ഡന്‍ ഗോളിലൂടെ അനശ്വരനായ ഇഗ്നേഷ്യസ് രണ്ടായിരത്തില്‍ തൃശൂരില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ ആറു ഗോളുകളോടെ ടോപ് സ്കോററുമായി. 1995 മുതല്‍ 2007വരെ എസ് ബി ടിക്ക് വേണ്ടി ബൂട്ടണിഞ്ഞു. ബാങ്കിന് വേണ്ടി നൂറിലധികം ഗോളുകള്‍ നേടിയിട്ടുണ്ട്.<br />
<br />
തിരുവനന്തപുരം വെട്ടുകാടു സ്വദേശിയായ ഇഗ്നേഷ്യസ് ഇപ്പോള്‍ എസ് ബി ടി മണക്കാട് ബ്രാഞ്ചില്‍ സിംഗിള്‍ വിന്‍ഡോ ഓപ്പറേറ്ററായി ജോലിചെയ്യുകയാണ്. ഡല്‍ഹിയില്‍ നഴ്സായ പ്രിറ്റിയാണ് ഭാര്യ. മകള്‍ മൂന്നു വയസ്സുകാരി അലോന മരിയ ഇഗ്നേഷ്യസ്.sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-63873687767844176352013-05-29T22:01:00.003+05:302013-05-29T22:01:51.479+05:30ധോണിയുടെ മൗനത്തിന് പിന്നില്‍<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfi4XHo2vhV8H8DYw-QWBchvXQLKvkt4P7rR9QlBRT_AvLNCVw5LO6QwtJtuCAWgTDNqbcNms0Eyi-SEFfTxjWPebDaT19N61pKcBtLLdFGHWpWdBBMS_gLsdRc1Z9WRNxQN6VIccPd-0/s1600/dhoni.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="244" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfi4XHo2vhV8H8DYw-QWBchvXQLKvkt4P7rR9QlBRT_AvLNCVw5LO6QwtJtuCAWgTDNqbcNms0Eyi-SEFfTxjWPebDaT19N61pKcBtLLdFGHWpWdBBMS_gLsdRc1Z9WRNxQN6VIccPd-0/s320/dhoni.jpg" width="320" /></a></div>
ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ഒത്തുകളി വിവാദത്തില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഒത്തുകളിക്ക് പിടിയിലായ എസ് ശ്രീശാന്തും അങ്കീത് ചവാനും അജിത് ചാന്ദിലയുമൊക്കെ വാര്‍ത്തയുടെ പിന്നാമ്പുറത്തായിക്കഴിഞ്ഞു. ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസനും മരുമകന് ഗുരുനാഥ് മെയ്യപ്പനും ഇന്ത്യന്‍ നായകന് എം എസ് ധോണിയുമൊക്കെയാണ് ഇപ്പോഴത്തെ താരങ്ങള്‍. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന ശ്രീനിവാസന്റെ തീരുമാനവും ഇതിനായുളള വാദങ്ങളും വാര്‍ത്താലോകത്ത് പറപറക്കുകയാണ്. എന്നാല്‍, ഇതിനിടയില്‍ എം എസ് ധോണിയുടെ മൗനമാണ് ഏറ്റവും ശ്രദ്ധേയം.<br />
<br />
ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച സംഭവമായിട്ടും ഇക്കാര്യത്തില്‍ ധോണി പ്രതികരിക്കുന്നില്ലെന്നതാണ് കാര്യങ്ങള്‍ പുതിയ തലത്തിലെത്തിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ പതിനെട്ടടവും പയറ്റിയിട്ടും ധോണി മൗനം പാലിച്ചു. ധോണി എന്തൊക്കെയോ മറയ്ക്കുന്നു എന്നുതന്നെയാണ് ഈ മൗനം വ്യക്തമാക്കുന്നത്. അല്ലെങ്കില്‍ ആരെയൊക്കെയോ മനപൂര്‍വം സംരക്ഷിക്കുന്നു.<br />
<br />
എല്ലാകാര്യത്തിലും വ്യക്തമായ അഭിപ്രായം ഉളള വ്യക്തിയാണ് ധോണി. ഇത് എപ്പോഴും തുറന്ന് പറയാറുമുണ്ട്. ഇങ്ങനെയൊരു വ്യക്തിയാണ് ചോദ്യങ്ങളുടെ മലവെളളപ്പാച്ചില്‍ ഉണ്ടായിട്ടും മൗനം പാലിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന് എന്നത് വെറുമൊരു പദവിയല്ലെന്നതും ധോണിയുടെ മൗനത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ നല്കുന്നു. ബി സി സി ഐയുടെ വിലക്കുളളപ്പോള് തന്നെ, ഇന്ത്യന്‍ ക്രിക്കറ്റിനെ സാരമായി ബാധിക്കുന്ന ആരോപണത്തില്‍ ധോണി മറുപടി പറയേണ്ടത് അനിവര്യതയാണ്. അല്ലാത്തപക്ഷം , ധോണിക്കും ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കേണ്ടിവരും. ഈ വിശ്വാസം സാധൂകരിക്കത്തക്ക വിധത്തിലാണിപ്പോള്‍ കാര്യങ്ങളുടെ പോക്ക്.<br />
<br />
ചെന്നൈ സൂപ്പര്‍ കിംഗ്സാണിപ്പോള് ഒത്തുകളിയുമായി ബന്ധപ്പെട്ട് വിവാദക്കടലില്‍ പെട്ടിരിക്കുന്നത്. ടീം പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പന് അറസ്റ്റിലായിക്കഴിഞ്ഞു. മെയ്യപ്പന് വാതുവയ്പില്‍ പങ്കാളിയായെന്നും തെളിവുകള്‍ ലഭിച്ചു. ഈ ടീം ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയില്‍ ഉളളതാണ്. ഇന്ത്യാ സിമന്റ്സ് എന്ന കമ്പനിയുടെ പേരിലാണ് സി എസ് കെ ടീമുളളത്. ഇന്ത്യാ സിമന്റ്സിന്റെ വൈസ് പ്രസിഡന്റാണ് ധോണി. അപ്പോള്‍ ധോണി-ശ്രീനിവാസന്-മെയ്യപ്പന് ബന്ധം പകല്‍പോലെ വ്യക്തം.<br />
<br />
ധോണി-ശ്രീനിവാസന്-മെയ്യപ്പന് എന്നിവര്‍ അറിഞ്ഞുകൊണ്ടു മാത്രമേ സി എസ് കെയില്‍ എന്തും സംഭവിക്കൂ. ഇങ്ങനെയെങ്കില്‍ ഒത്തുകളി ധോണിയും അറിഞ്ഞിരിക്കും. ധോണിയെയും മരുമകനെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ശ്രീനിവാസന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിയാത്തത്. അന്വേഷണ കമ്മീഷന് എല്ലാ കാര്യങ്ങളും പരിശോധിക്കും എന്നാണ് ശ്രീനിവാസന്റെ വിശദീകരണം. ശ്രീനിവാസന് അധ്യക്ഷനായിരിക്കേ, ബോര്‍ഡ് നടത്തുന്ന അന്വേഷണം എത്രമാത്രം നീതിയുക്തമായിരിക്കും എന്ന് ചിന്തിക്കാവുന്നതേയുളളൂ.<br />
<br />
ചെന്നൈ സൂപ്പര്‍ കിംഗ്സ് അവിഹിത ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് തന്നെയാണ് കരുതേണ്ടത്. അല്ലെങ്കില്‍ എന്തുകൊണ്ട് അന്വേഷണം കഴിയുംവരെയെങ്കിലും ശ്രീനിവാസന് തല്‍സ്ഥാനത്തുനിന്ന് മാറിനിന്നുകൂടാ. ഇതേപശ്ചാത്തലത്തിലാണ് ധോണിയുടെ മേലും സംശയത്തില്‍ കരിനിഴല്‍ വീഴുന്നത്.<br />
<br />
വാതുവയ്പിന് പിടിയിലായ ബോളിവുഡ് നടന് വിന്ദു ധാരാസിംഗും ധോണിയുടെ ഭാര്യ സാക്ഷി റാവത്തും ചെന്നൈയുടെ മത്സരം കാണാന്‍ ഒരുമിച്ചിരുന്നത് ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞു. വി വി ഐ പി പവലിയനില്‍ വിന്ദു എങ്ങനെ എത്തി എന്നതും ഇവരുടെ ബന്ധം വ്യക്തമാക്കുന്നത്. ഇതേക്കുറിച്ച് നിഷേധം നടത്താന്‍പോലും ധോണി തയ്യാറായിട്ടില്ല. ആളുകള്‍ അങ്ങനെ പലതും പറയുമെന്ന് മാത്രമായിരുന്നു വിവാദങ്ങളെക്കുറിച്ച് സാക്ഷിയുടെ പ്രതികരണം.<br />
<br />
ധോണിയുടെ മൗനം ഇന്ത്യന്‍ ക്രിക്കറ്റിനെ ആകെയാണ് ബാധിക്കുക. ഐ പി എല്ലിന്റെ ആരവം അടങ്ങുംമുന്‍പ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാനിറങ്ങുകയാണ്. ഒത്തുകളിയെന്ന ദുര്‍ഭൂതം ടീം ഇന്ത്യയെ വേട്ടയാടും എന്നുറപ്പാണ്. അതിനപ്പുറത്ത് മാധ്യമവിചാരണയും ടീം ഇന്ത്യയുടെ ഉറക്കംകെടുത്തും. ധോണിയുടെ വിശദീകരണത്തിലൂടെ ഒരുപരിധിവരെ ഇതിനൊക്കെ മറുപടി കണ്ടെത്താനാവും. എന്നാല്‍ ധോണി മൗനം പാലിക്കുന്നതിലൂടെ സംശയം വര്‍ധിക്കുകയാണ്, ആരോപണങ്ങളും.<br />
<br />
എന്തൊക്കെയോ മറയ്ക്കാനുളളതിനാലാണ് ധോണിയുടെ മൗനമെന്നാണ് കരുതേണ്ടത്. ഒത്തുകളിയെ തളളിപ്പറയാന്പോലും ധോണി തയ്യാറാവാത്തതും അതുകൊണ്ടുതന്നെയാവണം. രാഹുല്‍ ദ്രാവിഡ്, കീര്‍ത്തി ആസാദ്, മനീന്ദര്‍ സിംഗ് എന്നിവര്‍ മാത്രമാണ് ഇതിനെതിരെ രംഗത്തെത്തിയത്. കപില്‍ ദേവ്, കെ ശ്രീകാന്ത്, സച്ചിന് ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗാവസ്കര്‍, രവി ശാസ്ത്രി എന്നിവരെല്ലാം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ശ്രീനിവാസന് രാജിവയ്ക്കണം എന്നുപറയാനുളള ധീരതപോലും ഇതിഹാസ താരങ്ങള്‍പോലും തയ്യാറാവുന്നില്ല. ബി സി സി ഐ നല്കുന്ന കോടിക്കണക്കിന് രൂപ ഇല്ലാതാവും എന്ന ഭയം മാത്രമാണ് ഈ മൗനത്തിന് പിന്നില്‍. അതോടെ ഒരുകാര്യം വ്യക്തം. പണമാണ് എല്ലാം ഭരിക്കുന്നത്. നീതിയും സത്യവുമെല്ലാം അധികാരത്തിനും പണത്തിനും മുന്നില്‍ തമസ്കരിക്കപ്പെടും.sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com2tag:blogger.com,1999:blog-7951978061500098321.post-51725433873973607152013-05-23T12:58:00.000+05:302013-05-23T12:58:06.656+05:30ക്രിക്കറ്റ് മാന്യന്മാരുടെ കളി തന്നെയാണ്<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNWB6mwq1DzUW8JbEdADeXSmoRmT22TTNoPT78oB0jZfuInOLP86opbj_hW71Y8u08B93l9w0CDkMP3Au_OcfVyzzqrIrBVxunEe3zC4-_OOzGHaQwgbeELnJqeMYMqKAY0e2YuawO-80/s1600/sachin+selfgoal.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="271" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNWB6mwq1DzUW8JbEdADeXSmoRmT22TTNoPT78oB0jZfuInOLP86opbj_hW71Y8u08B93l9w0CDkMP3Au_OcfVyzzqrIrBVxunEe3zC4-_OOzGHaQwgbeELnJqeMYMqKAY0e2YuawO-80/s320/sachin+selfgoal.jpg" width="320" /></a></div>
ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ എസ് ശ്രീശാന്ത് അടക്കം മൂന്ന് കളിക്കാര്‍ ഒത്തുകളിക്ക്പിടിക്കപ്പെട്ടതോടെ ആ പഴകിത്തേഞ്ഞ ചോദ്യം വീണ്ടും സജീവമായി. ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണോ എന്ന പഴഞ്ചന്‍ ചോദ്യം. ക്രിക്കറ്റ് മാന്യന്മാരുടെ കളിയല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ കാര്യകാരണങ്ങളുടെ ഘോഷയാത്രയും പിന്നാലെ വന്നു.<br />
<br />
സത്യത്തില്‍ ഇത് ക്രിക്കറ്റിന്റെ മാത്രം കുഴപ്പമാണോ?. ലോകത്തിനാകെ സംഭവിച്ച അപചയത്തിന്റെ ഭാഗം മാത്രമല്ലേ ക്രിക്കറ്റിലും സംഭവിച്ചത്. അല്ലാതെ ക്രിക്കറ്റിന് മാത്രമായി അപചയം ഇവിടെ സംഭവിച്ചോ?. കരുതിക്കൂട്ടി കാടടച്ച് വെടിവയ്ക്കുന്നതില്‍ കഴമ്പുണ്ടോ?. തീര്‍ച്ചയായും ഇല്ലെന്നാണ് ഈയുളളവന്റെ അഭിപ്രായം. നിങ്ങള്‍ക്ക് യോജിക്കാം വിയോജിക്കാം. എങ്കിലും ക്രിക്കറ്റ് മാന്യന്മാരുടെ കളിയല്ലാതായി മാറി എന്ന വാദക്കാരോടുളള എന്റെ വിയോജനക്കുറിപ്പാണിത്.<br />
<br />
എസ് ശ്രീശാന്ത്, അങ്കിത് ചവാന്, അജീത് ചാന്തില എന്നിവര്‍ രാജസ്ഥാന് റോയല്‍സിനെയും ക്രിക്കറ്റിനെയും കാശ് മുടക്കിയും അല്ലാതെയും കളികാണുന്നവരെയും വഞ്ചിച്ചു എന്നതില്‍ തര്‍ക്കമില്ല. രാജ്യത്ത് കിട്ടാവുന്നതില്‍ വച്ചേറ്റവും വലിയ ശിക്ഷ മാതൃകാപരമായി ഇവര്‍ക്ക് നല്‍കുകയും വേണം. ഇക്കാര്യത്തില്‍ ലേഖകന്‍ രണ്ടഭിപ്രായമില്ല. പക്ഷേ, ഈ വാതുവയ്പുകൊണ്ട് ക്രിക്കറ്റ് മാന്യന്മാരുടെ കളി അല്ലാതാവുന്നില്ല.<br />
<br />
ഇരുന്നൂറിലധികം കളിക്കാര്‍ ഒന്‍പത് ടീമുകളിലായി ഐ പി എല്ലില്‍ കളിക്കുന്നുണ്ട്. ഇതില്‍ മൂന്ന് പേരാണ് പിടിക്കപ്പെട്ടത്. ഒരുപക്ഷേ, കുറേക്കളിക്കാര്‍കൂടെ പിടിക്കപ്പെട്ടേക്കാം. അപ്പോഴും അതെങ്ങനെ കളിയുടെ കുഴപ്പമാവും. ദുരാഗ്രഹികളായ കളിക്കാരുടെ കുഴപ്പത്തിന് കളിയെന്ത് പിഴച്ചു. നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് ക്രിക്കറ്റ് ലോകവും. എല്ലാത്തരത്തിലുമുളള മനുഷ്യരെയും കളിക്കാര്‍ക്കിടയിലും കാണാം. അപ്പോള്‍ ഒത്തുകളി തികച്ചും വ്യക്തിപരമോ അല്ലെങ്കില്‍ ചില ആളുകളുടെയോ ദുരാഗ്രഹം മാത്രമാണ്.<br />
<br />
നമ്മള് ഒരുകുട്ട ആപ്പിള്‍ വാങ്ങുമ്പോള്‍ അതില്‍ ഒന്നോ രണ്ടോ ചീഞ്ഞ ആപ്പിള്‍ കണ്ടേക്കാം. എന്നുകരുതി ആ കുട്ടമുഴുവനായി നമ്മള് ഉപേക്ഷിക്കാറില്ല. രുചിയോടെ മറ്റ് ആപ്പിളുകള്‍ ഭക്ഷിക്കുകയും ചെയ്യും. ഇതുപോലെ ഒത്തുകളിക്കാരെ ശിക്ഷിക്കുകയാണ് വേണ്ടത്. ക്രിക്കറ്റ് പ്രേമികള്‍ ഒത്തുകളിക്കാരെയല്ല ഇഷ്ടപ്പെടുന്നത്. കളിയുടെ ആവേശത്തെയാണ്.<br />
<br />
ഒത്തുകളി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യന് സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലത്ത് തുടങ്ങിയതാണ് ഈ ഏര്‍പ്പാട്. ക്രിക്കറ്റില്‍ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലയിലും ഇത് കാണാം. എന്നുവച്ച് നാം അതെല്ലാം ഉപേക്ഷിക്കാറില്ല. രാഷ്ട്രീയത്തിലും മതത്തിലും വ്യവസായത്തിലുമെല്ലാം ഒത്തുകളി സര്‍വസാധാരണമാണ്. മനുഷ്യന് ജന്മനാ അത്യാഗ്രഹിയാണ്. അല്ലാത്തവര്‍ വിരളമായിരിക്കും. ഈ ആഗ്രഹത്തെ നിയന്ത്രിക്കാനുളള ശ്രമമാണ് ഒരര്‍ഥത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടം. ഈ പോരാട്ടത്തില്‍ തളരുന്നവര്‍ ഒത്തുകളിക്കും മറ്റ് കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കും പുറകേ പോകുന്നതില്‍ അത്ഭുതമില്ല. മിക്കതും നമ്മള് അറിയാത്തതിനാല്‍ എല്ലാം മാന്യതയുടെ മുഖംമൂടിയണിഞ്ഞിരികുന്നു എന്നുമാത്രം.<br />
<br />
രാഷ്ട്രീയക്കാരുടെ കാര്യം തന്നെനോക്കൂ. അഴിമതി നടത്താത്ത എത്ര നേതാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. കണക്കുകൂട്ടാന്‍പോലും പ്രയാസമുളളത്രയും കോടികളാണ് അഴിമതിയിലൂടെ നാടിനെ നന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ സ്വന്തം അക്കൗണ്ടുകളിലേക്ക് ഒഴുക്കുന്നത്. രാഷ്ട്രീയപ്രബുദ്ധത പ്രസംഗിക്കുന്നവര്‍ ഇതൊക്കെ വിഴുങ്ങി രാഷ്ട്രീയക്കാരുടെ വാലാട്ടികളായി പോകുന്നില്ലേ?. അങ്ങനെയെങ്കില്‍ രാഷ്ട്രീയം ഇപ്പോള്‍ മാന്യന്മാരുടെ ഇടപാടാണോ?.<br />
<br />
ലോകത്തില്‍ ഏറ്റവുമധികം മനുഷ്യരുടെ ജീവന് അപഹരിച്ചത് ഇവിടെയുളള വിവിധ മതങ്ങളാണ്. മതങ്ങളുടെ പേരില്‍ ഇന്നും നിരവധിപ്പേര്‍ കൊല്ലപ്പെടുന്നു. എന്നിട്ടും ലോകം മതത്തിന് പിന്നാലെ പായുന്നു. മതപുരോഹിതരുടെ കാര്യമോ?. വേദങ്ങളെ ഉദ്ധരിച്ച് പ്രബോധനം നടത്തുന്ന പുരോഹിതന്മാരുടെ സ്വകാര്യജീവിതം (എല്ലാവരുടേയുമല്ല) എല്ലാവര്ക്കും അറിയാവുന്നതാണ്. എല്ലാംഅറിഞ്ഞിട്ടും ഒന്നും കണ്ടില്ലെന്ന് നടിക്കുന്നതിന് മാസ്റ്റര്‍ ഡിഗ്രിയുളള നമ്മള്‍ക്ക് അപ്പോഴും കുഴപ്പമൊന്നുമില്ല. മതം ഇപ്പോള്‍ മാന്യന്മാരുടെ ഇടപാടാണോ?.<br />
<br />
ലോകത്തിന്റെ കാവലാളുകളായ മാധ്യമപ്രവര്‍ത്തകരുടെ കാര്യവും വ്യത്യസ്തമല്ല. പണംവാങ്ങി വാര്‍ത്ത നല്‍കുന്നതും പണംവാങ്ങി വാര്‍ത്ത നല്കാതിരിക്കുന്നതും പരസ്യമായ രഹസ്യമാണ്. അപ്പോള്‍ മാധ്യമപ്രവര്‍ത്തനം മാന്യന്മാരുടെ ഇടപാടാണോ?.<br />
<br />
ലോകത്തെ ഏറ്റവും ജനനപ്രിയ കളിയാണ് ഫുട്ബോള്‍. ഇറ്റാലിയന്‍ ഫുട്ബോള്‍ എന്നും ഒത്തുകളി വിവാദത്തിന്റെ നിഴലിലാണ്. മൂന്ന് വര്‍ഷം മുന്‍പ് സെരി എ ചാമ്പ്യന്മാരായ യുവന്റസിനെ രണ്ടാം ഡിവിഷനിലേക്ക് ഒത്തുകളിയെത്തുടര്‍ന്ന് തരംതാഴ്ത്തി. സാക്ഷാല്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കളിക്കുന്ന സ്പാനിഷ് ലീഗും ഇത്തവണ ഒത്തുകളി ആരോപണം നേരിട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ സ്പെയ്നില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഫുട്ബോളില്‍ മാത്രമല്ല മറ്റ് കളികളിലും ഈ ഒത്തുകളിയെ നമുക്ക് അവഗണിക്കാനാവില്ല. കാരണം അത് യാഥാര്‍ഥ്യമാണ്. നന്മയും തിന്മയും ഉണ്ടെങ്കില്‍ സത്യവും അസത്യവും ഉണ്ടെങ്കില്‍ ഒത്തുകളിയും ചതിയും വഞ്ചനയുമെല്ലാം യാഥാര്‍ഥ്യമാണ്. അതുംകൂടി ചേര്‍ന്നതാണല്ലോ ഈ ലോകം. അപ്പോള്‍ ക്രിക്കറ്റ് എന്ന കളിമാത്രം ഇതില്‍നിന്നെങ്ങനെ മുക്തമാവും.<br />
<br />
ലോകം മാറിക്കഴിഞ്ഞു. സുഖജീവതിമാണ് എല്ലാവരുടെയും ലക്ഷ്യം. അപ്പോള്‍ അടിച്ചുപൊളിക്കാനും ഇടിച്ച് നിരത്താനുമെല്ലാം കൈനിറയെ പണം വേണം. അതിന് ഏത് മാര്‍ഗവും സ്വീകരിക്കാന്‍ മനുഷ്യരിലെ ഒരുകൂട്ടര്‍ ഒരുക്കമാണ്. അക്കൂട്ടത്തില്‍പ്പെട്ടവരാണ് ക്രിക്കറ്റിലെ ഒത്തുകളിക്കാര്‍.<br />
<br />
ഒത്തുകളിക്കാരെ ന്യായീകരിക്കുകയല്ല, മറിച്ച് ക്രിക്കറ്റിനെ, മറ്റ് കളികളെ, മാന്യന്മാരായ കളിക്കാരെയാണ് ഞാന്‍ ന്യായീകരിക്കുന്നത്. മൂന്നോ നാലോ പേര് ചൂതാട്ടം നടത്തുന്നതിന് കളിയോ നല്ല കളിക്കാരോ ബലിയാടുകളാവരുത്. രാഹുല്‍ ദ്രാവിഡ് എന്ന ക്രിക്കറ്ററെ നോക്കുക. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രയേറെ ബഹുമാനം നേടിയ കളിക്കാരന് സമീപകാലത്തുണ്ടായിട്ടില്ല. കളിക്കളത്തിനകത്തും പുറത്തും തികഞ്ഞ മാന്യന്. എസ് ശ്രീശാന്തിനെപ്പോലുളള ദുരാഗ്രഹികള്‍ കോഴവാങ്ങുമ്പോള്‍ ദ്രാവിഡിനെപ്പോലുളളവരെയും ബാധിക്കുന്നു. ഇത് തടയേണ്ടത് കളിയെ നിയന്ത്രിക്കുന്നവരാണ്.<br />
<br />
വ്യക്തികളാണ് പ്രധാനം. വ്യക്തികളുടെ അപചയത്തിന് ക്രിക്കറ്റിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. വ്യക്തികളുടെ അപചയം ഉണ്ടാവാതെ നോക്കേണ്ടത് കളിസംഘടനകളാണ്. കാരണം, പെട്ടെന്ന് പണക്കാരാവുമ്പോല്‍ പലരും സ്വയംനിയന്ത്രണ രേഖയില്‍ നിന്ന് കുതറിപ്പോവുന്നു. ആക്രാന്തം അവരെ തെറ്റായ വഴികളിലേക്ക് നയിച്ചേക്കും. ഇവിടെയാണ് കളിമേലാളരുടെ നിയന്ത്രണ രേഖ വേണ്ടത്. ആ വര വരച്ചില്ലെങ്കില്‍ മാന്യന്മാരായ കളിക്കാരും കളങ്കിതരുടെ നിഴലില്‍ ആവും.<br />
<br />
<span style="color: white;">Keywords: Cricket, match fixing, spot fixing, bookies, Mohammad Azharuddin, Hansie Cronje, Kapil Dev, Manoj Prabhakar, Herschelle Gibbs, Ajay Jadeja, Indian cricket, Cricket in India, BCCI, cricket in Pakistan, s reeshanth, IPL 2013</span><br />
sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-1652914069593301192013-05-21T23:18:00.002+05:302013-05-22T00:48:01.188+05:30 ആന്ഡേഴ്സന് മുന്നൂറിന്റെ തിളക്കത്തില്‍<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMof7EIcH_GubBL3ZbLNzVuZ9oMZdHldU-wrGS7X6JbO7L2blImB3u098IJAqhIfbEI_MK60DoskYk-z7YVkhfcbRX4IF1kkqtpbSIBAo_q4UdY9NrLRyk-lp1oP4wJHVdLBSZNf0V0yI/s1600/James+Anderson.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="179" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMof7EIcH_GubBL3ZbLNzVuZ9oMZdHldU-wrGS7X6JbO7L2blImB3u098IJAqhIfbEI_MK60DoskYk-z7YVkhfcbRX4IF1kkqtpbSIBAo_q4UdY9NrLRyk-lp1oP4wJHVdLBSZNf0V0yI/s320/James+Anderson.jpg" width="320" /></a></div>
ക്രിക്കറ്റ് ലോകം ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ പിന്നാലെയാണ്. കളിയേക്കാള്‍ ഐ പി എല്ലിലെ കളിക്ക് പുറത്തുളള കളികളാണ് വാര്‍ത്തകളില്‍ നിറയുന്നത്. എസ് ശ്രീശാന്തും അങ്കിത് ചവാനും അജിത് ചാന്ദിലയും ഐ പി എല്ലിന് മുന്‍പില്ലാത്തവിധം കുപ്രസിദ്ധി നേടിക്കൊടുത്തു. മാധ്യമപ്പടയും ഈ ഒറ്റുകാര്‍ക്കും അവരുടെ വാലാട്ടികള്‍ക്കും പിന്നാലെ പായുകയായിരുന്നു. ഇതിനിടയിലും കായികലോകത്ത് പലതും നടക്കുന്നുണ്ടായിരുന്നു. കടുത്ത ക്രിക്കറ്റ് പ്രേമികള്‍പോലും ഇതൊക്കെ അറിഞ്ഞുവോ എന്ന് സംശയം.<br />
<br />
ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ ഇംഗ്ലണ്ട് - ന്യൂസിലാന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് പൂര്‍ത്തിയായി. ഇംഗ്ലണ്ട് മിന്നും വിജയം സ്വന്തമാക്കി. ഈ ടെസ്റ്റില്‍ ജയിംസ് ആന്ഡേഴ്സന് ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് തികച്ചു. ഒട്ടുമിക്ക മലയാള പത്രങ്ങള്‍ക്കും ഇത് വാര്‍ത്തപോലും ആയിരുന്നില്ല. അവരപ്പോഴും ഗോപുമോന്റെ അടുക്കളക്കാര്യങ്ങളും കിടപ്പറകാര്യങ്ങളും തിരയുകയായിരുന്നു.<br />
<br />
സമീപകാല ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളറാണ് ആന്ഡേഴ്സന്. ന്യൂസിലാന്‍ഡിനെതിരെ മുന്നൂറ് വിക്കറ്റ് തികച്ചത് ഇത് അടിവരയിടുന്ന പ്രകടനമാണ്. മാത്രമല്ല, ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബൗളര്മാത്രമാണ് ആന്ഡേഴ്സന്. ക്രിക്കറ്റ് ചരിത്രത്തിലെ ഇരുപത്തിയാറമത്തെ ബൗളറും.<br />
<br />
തന്റെ എണ്‍പത്തിയൊന്നാമത്തെ ടെസ്റ്റിലാണ് ആന്ഡേഴ്സന് 300 വിക്കറ്റ് ക്ലബിലെത്തിയത്. പീറ്റര്‍ ഫുള്ടനായിരുന്നു മുന്നൂറാമത്തെ ഇര. 2003ല്‍ സിംബാംബ് വേയ്ക്കെതിരെ ആയിരുന്നു ആന്‍ഡേഴ്സന്റെ ടെസ്റ്റ് അരങ്ങേറ്റം. 298 വിക്കറ്റുമായാണ് ആന്ഡേഴ്സന് ലോര്‍ഡ്സ് ടെസ്റ്റിനിറങ്ങിയത്. ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ലോര്‍ഡ്സില്‍ തന്നെയാണ് ആന്ഡേഴ്സന് മൂന്നൂറ് വിക്കറ്റ് നേട്ടം കൈവരിച്ചതും.<br />
<br />
ഇയാന്‍ ബോതം, ബോബ് വില്ലിസ്, ഫ്രെഡ് ട്രൂമാന് എന്നിവരാണ് ആന്ഡേഴ്സന് മുന്‍പ് 300 വിക്കറ്റ് നേട്ടം കൈവരിച്ച ഇംഗ്ലീഷ് ബൗളര്‍മാര്‍. ബോതം 383 വിക്കറ്റുകളും ട്രൂമാന് 307 വിക്കറ്റുകളും വില്ലിസ് 325 വിക്കറ്റുകളുമാണ് നേടിയത്. 800 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് വിക്കറ്റ് വേട്ടയിലെ ഒന്നാമന്. ഷെയ്ന് വോണ്‍ (708), അനില്‍ കുംബ്ലെ (619) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.<br />
<br />
ഗ്ലെന്‍ മഗ്രാത്തും കോര്ട്നി വാല്‍ഷും അഞ്ഞൂറ് വിക്കറ്റ് ക്ലബിലെ അംഗങ്ങളാണ്. ഇപ്പോള്‍ കളിക്കുന്നവരില്‍ ഹര്ഭജന് സിംഗാണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍, 413 വിക്കറ്റുകള്‍. ഡാനിയേല്‍ വെട്ടോറി 360 വിക്കറ്റുകളും ഡെയ്ല്‍ സ്റ്റെയ്ന് 332 വിക്കറ്റുകളും നേടിയിട്ടുണ്ട്.<br />
<br />
ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി പത്താം വര്‍ഷത്തിലാണ് ആന്ഡേഴ്സന് 300 വിക്കറ്റ് തികച്ചത്. പരിക്കും മോശം ഫോമും അലട്ടിയില്ലായിരുന്നെങ്കില്‍ ആന്ഡേഴ്സന് ഇതിന് മുന്‍പേ ഈ നേട്ടം കൈവരിച്ചേനെ. ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യക്കുമെതിരെയുമാണ് ആന്ഡേഴ്സന് കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടുളളത്. 57 വിക്കറ്റുകള്‍ വീതം. ഓസ്ട്രേലിയയുടെ 41 വിക്കറ്റുകളും വെസ്റ്റ് ഇന്‍ഡീസിന്റെ 36 വിക്കറ്റുകളും ന്യൂസിലാന്‍ഡിന്റെ 39 വിക്കറ്റുകളും പാകിസ്ഥാന്റെ 32 വിക്കറ്റുകളും ശ്രീലങ്കയുടെ 18 വിക്കറ്റുകളും സിംബാബ് വേയുടെ 11 വിക്കറ്റുകളും ബംഗ്ലാദേശിന്റെ ഒന്‍പത് വിക്കറ്റുകളും ആന്‍ഡേഴ്സന്റെ പോക്കറ്റിലുണ്ട്.<br />
<br />
സച്ചിന് ടെന്‍ഡുല്‍ക്കറെയാണ് ആന്ഡേഴ്സന് ഏറ്റവുമധികം പുറത്താക്കിയത്, 14 ടെസ്റ്റുകളില്‍ ഒന്‍പത് തവണ. ജാക് കാലിസിനെ ഏഴ് തവണയും ഗ്രേം സ്മിത്തിനെയും മാര്‍ക് ബൗച്ചറെയും മൈക്കല്‍ ക്ലാര്‍ക്കിനെയും കുമാര്‍ സംഗകാരയെയും ആറ് തവണ വീതവും പുറത്താക്കി. <br />
<br />
<span style="color: white;">Key Words: New Zealand batsman , Peter Fulton , First Test , Lords, Anderson , Ian Botham, Bob Willis, Fred Trueman , Botham, England captain , Michael Vaughan , Test Match, Test debut, Zimbabwe, Lord's, England shirt , New Zealand, Peter Moores, England's coach , Ashes whitewash</span>sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-558823786219911112013-05-19T00:28:00.000+05:302013-05-23T00:29:04.592+05:30 ശ്രീശാന്ത് ക്ലീന്‍ ബൗള്‍ഡ്<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlbFVNcdLqGKGTkEqVRTWlTBgPT9PTO3xcqcjE_ltFrlH4We8duyj-avXRf_9j6nq7QwnwNgaVFEsZhJg0IuvXZxSIbNwNULyozgdaTT5beMoPIctfguF5IX57TdsIOD3atLWgQepZWhQ/s1600/Sreesanth2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="222" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlbFVNcdLqGKGTkEqVRTWlTBgPT9PTO3xcqcjE_ltFrlH4We8duyj-avXRf_9j6nq7QwnwNgaVFEsZhJg0IuvXZxSIbNwNULyozgdaTT5beMoPIctfguF5IX57TdsIOD3atLWgQepZWhQ/s320/Sreesanth2.jpg" width="320" /></a></div>
ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ ദേശീയ ക്രിക്കറ്റില്‍ കേരളത്തിന്റെ മേല്‍വിലാസമായ എസ് ശ്രീശാന്തിന്റെ കളിജീവിതം അവസാനിക്കുന്നു. പ്രാഥമിക നടപടിയായി ബി.സി.സി.ഐ ശ്രീശാന്തിനെ സസ്പെന്റ് ചെയ്തു. ശീശാന്തിനൊപ്പം അറസ്റ്റ് ചെയ്ത രാജസ്ഥാന് റോയല്‍സിന്റെ മറ്റ് രണ്ട് താരങ്ങളെയും ബി.സി.സി.ഐ സസ്പെന്റ് ചെയ്തിട്ടുണ്ട്.<br />
<br />
ബി.സി.സി.ഐ വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇത് വളരെ ഗൗരവമുള്ള വിഷയമാമെന്നും ആരോപണങ്ങള്‍ ശരിയാമെന്ന് തെളിഞ്ഞാല്‍ കളിക്കാര്‍ക്ക് ആജീവാന്ത വിലക്കേര്‍പ്പെടുത്തുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുളള ടീമിലേക്ക് പരിഗണിക്കവേയാണ് ശ്രീശാന്ത് കെണിയിലായത്. ശക്തമായ തെളിവുകളാണ് ഡല്‍ഹി പൊലീസ് നിരത്തിയിരിക്കുന്നത്. അറസ്റ്റിന് മുന്‍പ് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും തെളിവുകള്‍ ശേഖരിച്ചുവെന്നും വ്യക്തം.<br />
<br />
കാര്യങ്ങള്‍ ഇത്രത്തോളമായതോടെ നിരപരാധിത്വം തെളിയിക്കണമെങ്കിലും ശ്രീശാന്തിന് നിരവധി കടമ്പകള്‍ കടക്കേണ്ടി വരും. ഇതിനിടെ ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം അവസാനിക്കുമെന്നുറപ്പാണ്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ കുറ്റാരോപിതനായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദിന് കുറ്റവിമുക്തനാക്കപ്പെട്ടത് 2012ല്‍ ആയിരുന്നു. ഈ കാലതാമസം സ്വാഭാവികമായും ശ്രീശാന്തും നേരിടേണ്ടിവരും.<br />
<br />
കുറ്റക്കാരനാണെന്ന് പൂര്‍ണമായും തെളിയിക്കപ്പെട്ടാല്‍ അത് കേരള ക്രിക്കറ്റിനെയും സാരമായി ബാധിക്കും. സഞ്ജു വി സാംസണ് ഉള്‍പ്പടെയുളള യുവതാരങ്ങള്‍ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം നടത്തുമ്പോഴാണ് ശ്രീശാന്ത് പിടിക്കപ്പെട്ടിരിക്കുന്നത്. മലായാളികളായ സഞ്ജുവും സച്ചിന് ബേബിയുമെല്ലാം രാജസ്ഥാന് റോയല്‍സിന്റെ താരങ്ങളാണ്.<br />
<br />
സത്യസന്ധതയില്ലാത്ത കളിക്കാരാണ് വാതുവെപ്പില്‍ ഏര്‍പ്പെടുന്നതെന്ന് രാജസ്ഥാന് റോയല്‍സ് ടീം സഹഉടമ രാജ് കുന്ദ്ര പ്രതികരിച്ചു. ഐ.പി.എല്ലില്‍ ഏതെങ്കിലും ടീം ഒന്നടങ്കം വാതുവെപ്പില്‍ ഏര്‍പ്പെടുമെന്ന് കരുതുന്നില്ലെന്നും ശ്രീശാന്ത്, അജിത് ചണ്ഡില, അങ്കിത് ചവാന് എന്നിവരുടെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കവെ കുന്ദ്ര പറഞ്ഞു. റോയല്‍സ് ഉടമ ശില്പ ഷെട്ടിയുടെ ഭര്‍ത്താവാണ് രാജ്.<br />
sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0tag:blogger.com,1999:blog-7951978061500098321.post-89981493053844213522013-05-17T23:23:00.000+05:302013-05-21T23:24:37.164+05:30 ശ്രീശാന്ത്: വിവാദങ്ങളുടെ സഹയാത്രികന്<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiw6GedtgKIw6OyWxtqKJpaqRLlP-7IWq2j3Ux-SFcayq9u94FWikgOGa5wwu_T_0SrDF1mlz1t-fw9WioH8FS5Sz8Aop4k72Zc0UzeR2RDcpFgvUdnE13KN9EDwOUNbsH5692qlWiwPH8/s1600/sreesanth.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiw6GedtgKIw6OyWxtqKJpaqRLlP-7IWq2j3Ux-SFcayq9u94FWikgOGa5wwu_T_0SrDF1mlz1t-fw9WioH8FS5Sz8Aop4k72Zc0UzeR2RDcpFgvUdnE13KN9EDwOUNbsH5692qlWiwPH8/s400/sreesanth.jpg" width="350" /></a></div>
ഇന്ത്യന്‍ ക്രിക്കറ്റ് വീണ്ടും ഒത്തുകളിയുടെ വിവാദച്ചുഴിയില്‍ വട്ടംകറങ്ങുന്നു. അതിന് കാരണമായതില്‍ പ്രധാനി മലയാളിയായാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മാറ്റാരുമല്ല, ഇന്ത്യന്‍ ക്രിക്കറ്റില്‍ കേരളത്തിന്റെ അടയാളമായ എസ് ശ്രീശാന്ത്. വിവാദങ്ങളുടെ സഹയാത്രികനാണ് ശ്രീശാന്ത്. അതുകൊണ്ടുതന്നെ ശ്രീശാന്തിന്റെ കുടുംബവും അഭിഭാഷകനും, ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിക്കുമ്പോഴും പൊതുജനത്തിന് വിശ്വാസം വരുന്നില്ല. മാത്രമല്ല, ഡല്‍ഹി പൊലീസ് അവതരിപ്പിച്ച തെളിവുകളാവട്ടെ, വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ്. ശ്രീശാന്ത് കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്, ശ്രീശാന്ത് എന്ന ക്രിക്കറ്ററുടെ രാജ്യാന്തര ക്രിക്കറ്റ് ജീവിതം ഏറക്കുറെ അസ്തമിച്ചിരിക്കുന്നു.<br />
<br />
എട്ടുവര്‍ഷം മുന്‍പ് ഇന്ത്യന്‍ ടീമില്‍ അംഗമായത് മുതല്‍ ശ്രീശാന്ത് വിവാദങ്ങളുടെ സഹയാത്രികനാണ്. കളിക്കളത്തില്‍ മാത്രമല്ല, കളത്തിന് പുറത്തും ശ്രീശാന്ത് സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും വിവാദങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. അഹങ്കാരിയെന്നും ധിക്കാരിയെന്നും നാട്ടുകാരെക്കൊണ്ട് പറയിച്ചുകൊണ്ടിരുന്നു. മാത്രമല്ല, ദേശീയതലത്തില്‍ ശ്രദ്ധേയനായ മറ്റൊരുകളിക്കാരനും ഇത്രമാത്രം കുപ്രസിദ്ധി ഇന്ത്യന്‍ ചരിത്രത്തില്‍ കാണാനുമാവില്ല. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച സീം ബൗളറാണെന്ന സത്യം മറന്നുകൊണ്ടല്ല ഇത് പറയുന്നത്. പക്ഷേ, തന്റെ അനുഗ്രഹീത മികവിനെക്കാള്‍ എന്നും മുന്നിട്ടുനിന്നത് വിവാദങ്ങളായിരുന്നു.#<br />
<br />
എതിര് താരങ്ങളോടുള്ള മോശം പെരുമാറ്റം, കളിക്കളത്തിലെ അമിത ആഘോഷ പ്രകടനങ്ങള്‍, സഹതാരങ്ങളുമയുള്ള മോശം പെരുമാറ്റം, കളത്തിന് പുറത്തെ ്പ്രകടനങ്ങള്‍ അങ്ങനെ വിവാദങ്ങള്‍ നിരവധിയാണ്. ഏറ്റവുമൊടുവില്‍ വന്ന ഒത്തുകളി വിവാദം ഇതിനേക്കാളേറെ ആഘാതമുളളതാണ്. ഒരുപക്ഷേ. ജീവിതത്തില്‍ ഒരിക്കലും കരകയറാന്‍ കഴിയാത്ത കുഴിയിലാണ് ശ്രീശാന്ത് വീണിരിക്കുന്നത്. കോടതി നടപടി ക്രമങ്ങളിലൂടെ കുറ്റവിമുക്തനാക്കപ്പെട്ടാലും അപ്പോഴേക്കും ശ്രീശാന്തിന്റെ ക്രിക്കറ്റ് കാലം കഴിയുമെന്നുറപ്പാണ്. മാത്രമല്ല, ഒത്തുകളിക്കാരന്‍ എന്ന് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് വീണ തീപ്പൊരി അണയുകയുമില്ല.<br />
<br />
<br />
ശ്രീലങ്കക്കെതിരെ 2005 ഒക്ടോബര്‍ 25ന് നാഗ്പൂരിലായിരുന്നു ശ്രീശാന്തിന്റെ ഏകദിന അരങ്ങേറ്റം.2006 മാര്‍ച്ച് ഒന്നിന് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. ഇതും നാഗ്പൂരിലായിരുന്നു. സ്വിംഗിന് അനുകൂലമായ സാഹചര്യത്തില്‍ ഏറ്റവും മാരകമായ ബൗളറായിരുന്നു ശ്രീശാന്ത്. അടുത്തിടെ മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ ഇത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം, ശ്രീശാന്തിന്റെ പെരുമാറ്റം നിയന്ത്രിക്കുക പ്രയാസമായിരുന്നുവെന്നും ചാപ്പല്‍ ഓര്‍മിക്കുന്നു.<br />
<br />
കളിക്കളത്തിലെ മോശം പ്രതികരണത്തിന് പലതവണ ശ്രീശാന്ത് ശാസിക്കപ്പെട്ടു. ഐ സി സിയും ടീം മാനേജ്മെന്റും ക്യാപ്റ്റനും മുതിര്‍ന്നതാരങ്ങളുമെല്ലാം ശ്രീശാന്തിനെ ശാസിച്ചിരുന്നു. ക്യാപ്റ്റന്‍ ധോണിക്ക് പലപ്പോഴും ശ്രീശാന്തിനെതിരെ പരസ്യമായി പ്രതികരിക്കേണ്ടിവന്നു. ഇതുകൊണ്ടൊന്നും ശ്രീശാന്ത് പാഠം പഠിച്ചില്ലെന്ന് മാത്രമല്ല, കൂടുതല്‍ കെണികളിലേക്ക് വീഴുകയും ചെയ്തു. കേരള ക്രിക്കറ്റ് അസോസിയേഷനുമായും ശ്രീശാന്തിന് മോശം ബന്ധമാണുളളത്. കെ സി എയെക്കാള്‍ ഉയരത്തിലാണ് താനെന്നായിരുന്നു ശ്രീശാന്തിന്റെ ചിന്ത. ഇത് അംഗീകരിക്കാന്‍ കെ സി എയും ഒരുക്കമായിരുന്നില്ല. അതോടെ, അവിടെയും പ്രശ്നങ്ങള്‍ സ്വാഭാവികം മാത്രം. ഇതിന്റെ തുടര്‍ച്ചയായി കേരള ടീമില്‍നിന്ന് പോലും ഒഴിവാക്കപ്പെട്ടു.<br />
<br />
ആേ്രന്ദ നെല്‍, കെവിന് പീറ്റേഴ്സന്, മൈക്കല്‍ വോണ്‍, റിക്കി പോണ്ടിംഗ്, മാത്യൂ ഹെയ്ഡന്, ആന്‍ഡ്രു സൈമണ്‍സ് എന്നിവരോടൊക്കെ കളിക്കളത്തില്‍ ശ്രീശാന്ത് കൊമ്പുകോര്‍ത്തു. ഇതില്‍ പലതും അനാവശ്യമായി ശ്രീശാന്ത് വിളിച്ചു വരുത്തുകയായിരുന്നു. ഇതിനെക്കാളേറെ വിവാദങ്ങളുണ്ടാക്കിയതാണ് ആദ്യ ഐ പി എല്ലില്‍ ഹര്ഭജന് സിംഗിന്റെ അടി വാങ്ങിയത്. ഭാജിയുടെ അടിയേറ്റ് കരയുന്ന ശ്രീശാന്തിന്റെ മുഖം ക്രിക്കറ്റ് പ്രേമികളാരും മറക്കുമെന്ന് തോന്നുന്നില്ല. ബി സി സി ഐ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെങ്കിലും അടുത്തിടെ ശ്രീശാന്ത് വീണ്ടും ഇതേ വിവാദം എടുത്തിട്ടു. ഭാജിയും സംഘവും കരുതിക്കൂട്ടി നടത്തിയ ആക്രമണമാണെന്നായിരുന്നു ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ഒത്തുകളിക്ക് പിടിക്കപ്പെട്ടതോടെ ഇതിന് പിന്നില്‍ ധോണിയും ഭാജിയുമാണെന്ന് ശ്രീശാന്തിന്റെ കുടുംബം ആരോപിക്കുകയും ചെയ്തു. ശ്രീശാന്തിന്റെ അഭിപ്രായം കുടുംബാംഗങ്ങളിലൂടെ പുറത്തുവരികയായിരുന്നുവെന്നും വ്യക്തം.<br />
<br />
സംസാരിക്കുമ്പോഴൊക്കെ സച്ചിനെയും ദ്രാവിഡിനെയും ഗാംഗുലിയെയുമൊക്കെ വാഴ്ത്തുന്ന ശ്രീശാന്ത് അവരില്‍ നിന്ന് ഒന്നും പഠിച്ചില്ലെന്നത് ദുരന്തമായേ കാണാനാവു. കാരണം സച്ചിനൊപ്പം ഏറെക്കാലം ഒരുമിച്ച് കളിക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് ശ്രീശാന്ത്. മാത്രമല്ല, രാഹുല്‍ ദ്രാവിഡിന് കീഴിലാണ് ഇപ്പോള്‍ കളിക്കുന്നത്. അടിമുടി മാന്യനായ മനുഷ്യനാണ് ദ്രാവിഡ്. ആ ദ്രാവിഡിന് പോലും നാണക്കേടുണ്ടാക്കുന്നതായി ശ്രീശാന്തിന്റെ ഒത്തുകളി. വെറും നാല്പത് ലക്ഷം രൂപയ്ക്ക് ശ്രീശാന്തിന് നഷ്ടമായത് ജീവിതമാണ്. നാനൂറ് കോടി മുടക്കിയാലും ഇനി വിശ്വാസ്യത വീണ്ടെടുക്കാനാവുമെന്ന് തോന്നുന്നില്ല.<br />
<br />
പ്രാഥമിക നടപടിയായി ബി.സി.സി.ഐ ശ്രീശാന്തിനെ സസ്പെന്റ് ചെയ്ത് കഴിഞ്ഞു. ശീശാന്തിനൊപ്പം അറസ്റ്റ് ചെയ്ത രാജസ്ഥാന് റോയല്‍സിന്റെ മറ്റ് രണ്ട് താരങ്ങളെയും ബി.സി.സി.ഐ സസ്പെന്റ് ചെയ്തിട്ടുണ്ട്. ബി.സി.സി.ഐ വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇത് വളരെ ഗൗരവമുള്ള വിഷയമാമെന്നും ആരോപണങ്ങള്‍ ശരിയാമെന്ന് തെളിഞ്ഞാല്‍ കളിക്കാര്‍ക്ക് ആജീവാന്ത വിലക്കേര്‍പ്പെടുത്തുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.<br />
<br />
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുളള ടീമിലേക്ക് പരിഗണിക്കവേയാണ് ശ്രീശാന്ത് കെണിയിലായത്. ശക്തമായ തെളിവുകളാണ് ഡല്‍ഹി പൊലീസ് നിരത്തിയിരിക്കുന്നത്. അറസ്റ്റിന് മുന്‍പ് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും തെളിവുകള്‍ ശേഖരിച്ചുവെന്നും വ്യക്തം. കാര്യങ്ങള്‍ ഇത്രത്തോളമായതോടെ നിരപരാധിത്വം തെളിയിക്കണമെങ്കിലും ശ്രീശാന്തിന് നിരവധി കടമ്പകള്‍ കടക്കേണ്ടി വരും. ഇതിനിടെ ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം അവസാനിക്കുമെന്നുറപ്പാണ്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ കുറ്റാരോപിതനായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദിന് കുറ്റവിമുക്തനാക്കപ്പെട്ടത് 2012ല്‍ ആയിരുന്നു. ഈ കാലതാമസം സ്വാഭാവികമായും ശ്രീശാന്തും നേരിടേണ്ടിവരും.<br />
<br />
ശ്രീശാന്ത് കുറ്റക്കാരനാണെന്ന് പൂര്‍ണമായും തെളിയിക്കപ്പെട്ടാല്‍ അത് കേരള ക്രിക്കറ്റിനെയും സാരമായി ബാധിക്കും. സഞ്ജു വി സാംസണ് ഉള്‍പ്പടെയുളള യുവതാരങ്ങള്‍ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം നടത്തുമ്പോഴാണ് ശ്രീശാന്ത് പിടിക്കപ്പെട്ടിരിക്കുന്നത്. മലായാളികളായ സഞ്ജുവും സച്ചിന് ബേബിയുമെല്ലാം രാജസ്ഥാന് റോയല്‍സിന്റെ താരങ്ങളാണ്.<br />
<br />
27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റുകളും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റുകളുമാണ് ശ്രീശാന്തിന്റെ സമ്പാദ്യം. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ശ്രീശാന്ത് എന്ന മലയാളി ക്രിക്കറ്ററുടെ കരിയര്‍ ഈ കണക്കുകളില്‍ അവാസാനിക്കുകയാണ്. അതിലേക്കാണ് ഡല്‍ഹി പൊലീസ് വഴിതെളിച്ചിരിക്കുന്നത്. സ്വയം വരുത്തിവച്ച വിനയിലൂടെ ശ്രീശാന്ത് പടുകുഴിയിലേക്ക് വീണത് ബാക്കിയുളളവര്‍ക്ക് ഞെട്ടിക്കുന്ന ഓര്‍മയാകുമെന്നെങ്കിലും പ്രതീക്ഷിക്കാം.<br />
sanilhttp://www.blogger.com/profile/07094721527742487463noreply@blogger.com0