സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ഓസ്ട്രേലിയന്‍ പ്രതീക്ഷ

ക്രിക്കറ്റില്‍ ബാറ്റിംഗ് മാനദണ്ഡങ്ങളുടെ അവസാന വാക്കാണ് സര്‍ ഡൊണാള്‍ഡ് ജോര്‍ജ്ജ് ബ്രാഡ്മാന്‍. ഏതൊരു ബാറ്റിംഗ് പ്രതിഭയുടെയും മികവ് ബ്രാഡ്മാന്‍െറ തകര്‍പ്പന്‍ ഇന്നിംഗ്സുകളുമായാണ് ഉരച്ചു നോക്കുക. 20 വയസ്സും 124 ദിവസവുമുളളപ്പോഴാണ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ ബ്രാഡ്മാന്‍ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയത്. നാല് ഓസീസ് ബാറ്റ്സ്മാന്‍മാരെ ബ്രാഡ്മാനേക്കാള്‍ കുറഞ്ഞ പ്രായത്തില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുളളൂ. ഇരുപത്തിമൂന്നാം വയസ്സില്‍ ക്ഷയരോഗത്തിന് കീഴടങ്ങിയ ആര്‍ച്ചീ ജാക്സണ്‍ (153) ആയിരുന്നു ഇതില്‍ ഒന്നാമന്‍. അഡലെയ്ഡില്‍ ഇംഗ്ളണ്ടിനെതിരെ സെഞ്ച്വറി നേടുമ്പോള്‍ 19 വര്‍ഷവും 149 ദിവസവുമായിരുന്നു ജാക്സന്‍െറ പ്രായം. നീല്‍ ഹാര്‍വിയും ഡൗഗ് വാള്‍ട്ടേഴ്സുമാണ് മറ്റു രണ്ടുപേര്‍. ഫിലിപ്പ് ജോയല്‍ ഹ്യൂസാണ് അവസാനമായി ബ്രാഡ്മാനെ മറികടന്ന ഓസീസ് ബാറ്റ്സ്മാന്‍. ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നക്കം തികയ്ക്കുമ്പോള്‍ 20 വര്‍ഷവും 96 ദിവസവുമായിരുന്നു ഹ്യൂസിന്‍െറ പ്രായം. രണ്ടാം മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ ഹ്യൂസിനെ ഏറെ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്, പ്രത്യേകിച്ചും പുതുജീവന്‍ തേടുന്ന റിക്കി പോണ്ടിംഗും സംഘവും.
ആവനാഴി നിറയെ ഷോട്ടുകള്‍
സെഞ്ച്വറി നേടുമ്പോള്‍ ബ്രാഡ്മാനേക്കാള്‍ 28 ദിവസം പ്രായം കുറവുളളതുകൊണ്ടു മാത്രമല്ല ഹ്യൂസ് ശ്രദ്ധേയനാവുന്നത്. അതിശക്തമായ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയ്ക്കെതിരെ പുറത്തെടുത്ത ബാറ്റിംഗ് പ്രകടനം കൊണ്ടുകൂടിയാണ്. മനോഹരമായ ബാറ്റിംഗ് കെട്ടഴിക്കുന്ന ഹ്യൂസിന് ഒട്ടുമിക്ക ഷോട്ടുകളും സ്വന്തം. തുടക്കക്കാരന്‍െറ പതര്‍ച്ചകളൊന്നുമില്ലാതെ ബാറ്റു വീശുന്ന ഹ്യൂസ് പരിചയ സമ്പന്നര്‍ പോലും ധൈര്യപ്പെടാത്ത രീതിയില്‍ തുടര്‍ച്ചയായ രണ്ടു പന്തുകള്‍ സിക്സര്‍ പറത്തിയാണ് കന്നി സെഞ്ച്വറി തികച്ചത്. പോള്‍ ഹാരിസിന്‍െറ പന്തുകള്‍ അതിര്‍ത്തി വരയ്ക്ക് അപ്പുറത്തേക്ക് പറത്തിയായിരുന്നു ഹ്യൂസ് ചരിത്രം കുറിച്ചത്. ഹ്യൂസ് 63 പന്തില്‍ അര്‍ദ്ധസെഞ്ച്വറി തികയ്ക്കമ്പോള്‍ 40 റണ്‍സും ബൗണ്ടറികളിലൂടെ ആയിരുന്നു. ഈ സെഞ്ച്വറിയിലൂടെ ഓസീസിന് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍െറ പകരക്കാരനെക്കൂടി ലഭിച്ചു. 43 വര്‍ഷത്തിനിടെ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാനുമാണ് ഹ്യൂസ്. നിലവിലെ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ഇരുപത്തിരണ്ടാം വയസിലും വൈസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഇരുപത്തിമൂന്നാം വയസിലും സെഞ്ച്വറി നേടിയിട്ടുണ്ട്. ബംഗ്ളാദേശിന്‍െറ മുഹമ്മദ് അഷറഫുളാണ് ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം.ശ്രീലങ്കയ്ക്കെതിരെ 17 വയസ്സും 61 ദിവസവുമുളളപ്പോള്‍ അഷറഫുല്‍ 114 റണ്‍സെടുത്തു. 17 വയസ്സും 107 ദിവസവുമുളളപ്പോള്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരനാണ്.
തുടക്കം പൂജ്യത്തോടെ
ഏതൊരു ക്രിക്കറ്ററും മറക്കാനാഗ്രഹിക്കുന്ന അരങ്ങേറ്റമായിരുന്നു ഹ്യൂസിന്‍േറത്. വാണ്ടറേഴ്സില്‍ ആദ്യ ഇന്നിംഗ്സിനിറങ്ങിയ ഹ്യൂസ് പൂജ്യത്തിന് പുറത്തായി. നേരിട്ട നാലാം പന്തില്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഹ്യൂസിനെ മാര്‍ക് ബൗച്ചറിന്‍െറ കൈകളില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ഹ്യൂസ് തന്‍െറ മികവറിയിച്ചു. ഓസീസ് ഇന്നിംഗ്സിന്‍െറ നെടുന്തൂണായി ബാറ്റുവീശിയ ഇരുപതുകാരന്‍ പതിനൊന്ന് ബൗണ്ടറികളും ഒരു സിക്സറുമടക്കം 75
റണ്‍സെടുത്തു. കട്ടുകളും ഡ്രൈവുകളും കൊണ്ട് സമ്പന്നമായ ഇന്നിംഗ്സ്.ഈ ഇന്നിംഗ്സിലും ഹ്യൂസ് റണ്‍സ് നേടിയ രീതിയായിരുന്നു ശ്രദ്ധേയം. ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടയോടെയാണ് ഹ്യൂസ് ദേശീയ ടീമിലെത്തിയത്. പ്യൂറ കപ്പ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം താരമാണ് ഈ ന്യൂ സൗത്ത് വെയില്‍സ് ഓപ്പണര്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുളള ടീം പ്രഖ്യാപിക്കുന്നതിന് മുന്‍പുളള അവസാന മത്സരത്തില്‍ ഹ്യൂസ് റണ്‍പ്രവാഹം നടത്തി. ഒന്നാം
ഇന്നിംഗ്സില്‍ 151 റണ്‍സെടുത്ത ഹ്യൂസ് രണ്ടാം ഇന്നിംഗ്സില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്നു. ഈ പ്രകടനം വിസ്മരിക്കാന്‍ സെലക്ടര്‍മാര്‍ക്കും കഴിഞ്ഞില്ല. ക്രെയ്ഗ് മക്ഡര്‍മോട്ടിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഹ്യൂസ്. ന്യൂ സൗത്ത് വെയില്‍സിന്‍െറയും ഏറ്റവും
പ്രായം കുറഞ്ഞ താരവും മറ്റാരുമല്ല.
യംഗ് ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍
2007 നവംബറില്‍ ടാന്‍സ്മാനിയക്കെതിരെ ആയിരുന്നു ഒന്നാം ക്ളാസ് ക്രിക്കറ്റില്‍ ഹ്യൂസിന്‍െറ അരങ്ങേറ്റം. 51 റണ്‍സായിരുന്നു പതിനെട്ടു വയസ്സുകാരന്‍െറ സമ്പാദ്യം. ഓസ്ട്രേലിയന്‍ എ ടീമിനു വേണ്ടിയും മികച്ച പ്രകടനം നടത്തിയ ഹ്യൂസ് കഴിഞ്ഞ സീസണിലെ മികച്ച യുവതാരത്തിനുളള ബ്രാഡ്മാന്‍ അവാര്‍ഡും സ്വന്തമാക്കി. തൊട്ടു പിന്നാലെ ദേശീയ ടീമിലേക്കുളള വാതിലും തുറക്കപ്പെട്ടു.

Post a Comment

2 Comments

sanil said…
ഹ്യൂസിനെ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു
v shall follow this person...