സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

തലവര മാറ്റിയ വിജയം

ടെസ്റ്റ് ക്രിക്കറ്റ് രണ്ടായിരത്തിന്റെ നിറവില്‍. ഇന്ത്യ - ഇംഗ്ലണ്ട്‌ പോരാട്ടവും സെഞ്ച്വറിയുടെ തിളക്കത്തിലെത്തി. മഹേന്ദ്ര സിംഗ് ധോണിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡുമെല്ലാം ക്രിക്കറ്റ് പ്രേമികളുടെ മനസ്‌സില്‍ പ്രതീകഷകളുടെ കോട്ട കെട്ടുമ്പോള്‍ പഴമക്കാരുടെ മനസ്‌സിലേക്ക് ഓടിയെത്തുക അജിത് വഡേക്കറുടെ ടീം നേടിയ ചരിത്ര വിജയമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്‍ തലവര തന്നെ മാറ്റിയ വിജയമാണ് വഡേക്കറിന്റെ ടീം ഇംഗഌില്‍ നേടിയത്.

നാല്‍പത് വര്‍ഷം മുന്‍പ് ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടില്‍
ടെസ്റ്റ് പരമ്പര നേടിയ കഥയിങ്ങനെ....

1971ലാണ് അജിത് വഡേക്കറും സംഘവും ഇംഗഌിലെത്തിയത്. അതിന് മുന്‍പ് ആറ് തവണ ഇംഗഌ് പര്യടനം നടത്തിയിരുന്നെങ്കിലും ഒറ്റ ജയംപോലും നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. 19 ടെസ്റ്റുകളില്‍ കളിച്ചു. 15ലും തോല്‍ക്കാനായിരുന്നു വിധി. ഈ ചരിത്രമാണ് അജിത് വഡേക്കറും സംഘവും 1971 ഓഗസ്റ്റ് 24ന് കെന്നിംഗ്ടണ്‍ ഓവലില്‍ തിരുത്തിക്കുറിച്ചത്.

മഴ ഇടക്കിടെ രസം കൊല്ലിയായെത്തിയപ്പോള്‍ ഒന്നും രണ്ടും ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിച്ചു. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ജയം 38 റണ്‍സ് അകലെയെത്തി നില്‍ക്കെയാണ് മഴ ചതിച്ചത്. രണ്ടാം ടെസ്റ്റില്‍ 420 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റിന് 65 റണ്‍സെടുത്തപ്പോള്‍ മഴയെത്തി.
തുടര്‍ന്നായിരുന്നു ചരിത്രംകുറിച്ച മൂന്നാം ടെസ്റ്റ്. കെന്നിംഗ്ടണ്‍ ഓവലില്‍ സ്പിന്നര്‍മാരായ ബിഷന്‍ സിംഗ് ബേദി, ഭഗവത് ചന്ദ്രശേഖര്‍, ശ്രീനിവാസ് വെങ്കട്ടരാഘവന്‍ എന്നിവരുടെ ബൌളിംഗ് മികവിലായിരുന്നു ഇന്ത്യയുടെ ചരിത്ര വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗഌ് ഒന്നാം ഇന്നിംഗ്‌സില്‍ 355 റണ്‍സെടുത്തു. ബേദിയും ചന്ദ്രയും വെങ്കട്ടരാഘവനും രണ്ട് വിക്കറ്റ് വീതം വീഴത്തി. 71 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 284 റണ്‍സില്‍ അവസാനിച്ചു. ഇംഗഌിന്റെ രണ്ടാം ഇന്നിംഗ്‌സിലായിരുന്നു ഇന്ത്യയുടെ സ്പിന്‍ മാജിക്. ചന്ദ്രയുടെ ലഗ്‌ബ്രേക്കുകള്‍ക്ക് മുന്നില്‍ ഇംഗഌഷ് ബാറ്റ്‌സ്മാന്‍മാര്‍ ഉത്തരമില്ലാതെ വിഷമിച്ചു. ചന്ദ്രശേഖര്‍ 38 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വെങ്കട്ടരാഘവന്‍ രണ്ടും ബേദി ഒരു വിക്കറ്റും വീഴ്ത്തി. ഇംഗഌിന് നേടാനായത്, വെറും 101 റണ്‍സും.

ഇന്ത്യക്ക് ജയിക്കാന്‍173 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. സുനില്‍ ഗാവസ്‌കര്‍ പൂജ്യത്തിന് പുറത്തായതോടെ ഇംഗഌിന് പ്രതീക്ഷയായി. കാരണം പന്തെറിയുന്നത് ജോണ്‍ സ്‌നോയും നോര്‍മാന്‍ കഌഫോര്‍ഡും റേ ഇലഌംഗ് വര്‍ത്തുമൊക്കെയായിരുന്നു. എന്നാല്‍ അജിത് വഡേക്കറിന്റെയും ദിലിപ് സര്‍ദേശായിയുടെയും പോരാട്ടം അഞ്ചാം ദിനം ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചു.

വഡേക്കര്‍ 45 റണ്‍സും സര്‍ദേശായി 40 റണ്‍സെടുത്തു. ഗുണ്ടപ്പ വിശ്വനാഥിന്റെ 33 റണ്‍സും ഫാറൂറ് എഞ്ചിനിയറുടെ അപരാജിത 28 റണ്‍സും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. 101 ഓവറുകള്‍ ബാറ്റ് ചെയ്താണ് ഇന്ത്യ 173 റണ്‍സിലെത്തിയത്.

ഈ ജയം ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവരതെന്ന മാറ്റി. ഇന്ത്യ ജയിക്കാനറിയുന്ന ടീമാണെന്ന് ലോകത്തിന് മുന്നില്‍ തെളിയിച്ചു. അതം ഇംഗഌിനെ അവരുടെ നാട്ടില്‍ തോല്‍പിച്ച്. ക്രിക്കറ്റിലെ ദ ുര്‍ബല ടീമെന്ന വിശേഷണം ഇന്ത്യ തകര്‍ത്തെറിഞ്ഞതും ഈ വിജയത്തോടെയായിരുന്നു.

Post a Comment

0 Comments