സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ഇംഗ്ലീഷ് ഫോറിന്‍ ലീഗ്


പേര് ഇംഗ്ലീഷ് പ്രിമിയര്‍ ലീഗെന്നാണ്. പണത്തിളക്കത്തിലും താരത്തിളക്കത്തിലും യൂറോപ്പിലെ മറ്റേത് ലീഗിനെക്കാളും തലയെടുപ്പുമുണ്ട്. എന്നാല്‍ താരങ്ങളെക്കുറിച്ച് വിശദമായി പഠിച്ചാല്‍ ലീഗിന്റെ പേര് ഇംഗ്ലീഷ് ഫോറിന്‍ ലീഗ് എന്നാക്കേണ്ടി വരും. ഇ പി എല്ലില്‍ കളിക്കുന്ന 58 ശതമാനം താരങ്ങളും വിദേശികളാണ്.

പ്രിമിയര്‍ ലീഗിലെ 20 ക്ലബുകളിലായി 641 കളിക്കാരെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 42 ശതമാനം മാത്രമേ ഇംഗ്ലീഷുകാരുളളൂ. രണ്ടാം ഡിവിഷനും മൂന്നാം ഡിവിഷനും കൂടി ചേരുമ്പോള്‍ ആകെ 1465 കളിക്കാരാണുളളത്. 983 പേരാണ് ഇതില്‍ സ്വദേശികളായിട്ടുളളത്. കളിപഠിക്കുന്ന 15 വയസ്സുവരെ വരെ ഉള്‍പ്പെടുത്തിയതാണ് ഈ പട്ടികയെന്നതും ഓര്‍ക്കണം. അപ്പോഴാണ് ഇംഗ്ലീഷ് ഫുട്‌ബോളിന്റെ അവസ്ഥ മനസ്സിലാവുക.

ഫ്രാന്‍സില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളിക്കാന്‍ പ്രിമിയര്‍ ലീഗില്‍ പന്തുതട്ടുന്നത്. 30 ഫ്രഞ്ച് താരങ്ങളാണ് പ്രിമിയര്‍ ലീഗില്‍ വിവധ ടീമുകള്‍ക്കായി പൊരുതുന്നത്. താരക്കയറ്റുമതിയില്‍ സ്‌പെയ്ന്‍, ബ്രസീല്‍, ഹോളണ്ട് എന്നിവരാണ് തൊട്ടുപിന്നില്‍. ആകെ 67 രാജ്യങ്ങളില്‍ നിന്നുളള കളിക്കാര്‍ പ്രിമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്.

ആഴ്‌സനലും ഫുള്‍ഹാമുമാണ് ഏറ്റവുമധികം വിദേശതാരങ്ങളുളള ടീമുകള്‍. 20 ശതമാനത്തില്‍ താഴെ മാത്രമേ സ്വദേശ കളിക്കാര്‍ ഈ ടീമുകളിലുളളൂ. ചെല്‍സിയില്‍ നാലിലൊന്നും മാഞ്ചസ്റ്റര്‍ സിറ്റിയില്‍ മൂന്നിലൊന്നും ഇംഗ്ലീഷുകാരാണ്. ഈ സീസണില്‍ പ്രിമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ നോര്‍വിച്ച് സിറ്റിയിലാണ് ഏറ്റവുമധികം സ്വദേശികളുളളത്, 70 ശതമാനം. ബോള്‍ട്ടന്‍, സണ്ടര്‍ലാന്‍ഡ്, സ്‌റ്റോക്ക് സിറ്റി എന്നിവരാണ് തൊട്ടുപിന്നിലുളളത്.

സ്‌പെയ്‌നില്‍ നിന്ന് 24 പേരും ബ്രസീലില്‍ നിന്ന് 12 പേരും ഹോളണ്ടില്‍ നിന്ന് 11 പേരും പോര്‍ട്ടുഗലില്‍ നിന്ന് എട്ട്‌പേരും പ്രിമിയര്‍ ലീഗില്‍ കളിക്കുന്നു. ജര്‍മനിയില്‍ നിന്ന് മൂന്നും ഇറ്റലിയില്‍ നിന്ന് അഞ്ചും കളിക്കാര്‍ മാത്രമേയുളളൂ എന്നുതും കൗതുകകരമാണ്. ഏഷ്യയില്‍ നിന്ന് ആകെ ആറ് കളിക്കാരും.

Post a Comment

0 Comments