സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

കോണ്‍കകാഫ് ഫുട്‌ബോള്‍ വെളളിയാഴ്ച മുതല്‍

കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ബ്രസീലിന്റെ കിരീടധാരാണത്തോടെ രാജ്യാന്തര ഫുട്‌ബോള്‍ ലോകത്തെ ആവേശക്കാഴ്ചകള്‍ക്ക് അവസാനമാകുന്നില്ല. വെളളിയാഴ്ച മറ്റൊരു കളിയുല്‍സവത്തിന് അമേരിക്കയില്‍ അരങ്ങുണരും; കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ഫുട്‌ബോളിന്. 12 ടീമുകള്‍ 13 വേദികളിലായാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. ജൂലൈ 26നാണ് ഫൈനല്‍.
മൂന്നു ഗ്രൂപ്പുകളിലായാണ് ആദ്യ ഘട്ട മല്‍സരങ്ങള്‍. മൂന്നു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ നേരിട്ടു ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. മൂന്നു ഗ്രൂപ്പുകളിലെയും മൂന്നാം സ്ഥാനക്കാരില്‍ മികച്ച രണ്ടു ടീമുകളും യോഗ്യത നേടും. ജൂലൈ 18, 19 തീയതികളിലാണു ക്വാര്‍ട്ടര്‍ ഫൈനല്‍. ജൂലൈ 23നു സെമിഫൈനലും.കാനഡ ലോസാഞ്ചലസില്‍ ജമൈക്കയെ നേരിടുന്നതോടെയാണ് ചാംപ്യന്‍ഷിപ്പിനു തുടക്കമാവുക. ഉദ്ഘാടന ദിവസത്തെ രണ്ടാം മല്‍സരത്തില്‍ കോസ്റ്ററിക്ക എല്‍സാല്‍വദോറിനെ നേരിടും. ശനിയാഴ്ച ഗ്രെനാഡയ്‌ക്കെതിരെയാണു ആതിഥേയരായ അമേരിക്കയുടെ ആദ്യ പോരാട്ടം.ഉത്തരമധ്യ അമേരിക്കയിലെയും കരീബിയന്‍ മേഖലയിലെയും ഫുട്‌ബോള്‍ അസോസിയേഷനുകള്‍ നടത്തുന്ന ടൂര്‍ണമെന്റാണിത്.
ആതിഥേയരായ അമേരിക്കയ്ക്കു പുറമേ മെക്‌സിക്കോ, കാനഡ എന്നിവയാണു വടക്കന്‍ അമേരിക്കന്‍ മേഖലയില്‍നിന്നു ചാംപ്യന്‍ഷിപ്പ് കളിക്കാനെത്തുന്നത്. കരീബിയന്‍ മേഖലയില്‍നിന്ന് ജൈമക്ക, ഗ്രെനാഡ, ഗ്വാഡിലൂപ്, ഹെയ്തി എന്നീ രാജ്യങ്ങളും മധ്യഅമേരിക്കന്‍ മേഖലയില്‍നിന്നു പനാമ, കോസ്റ്റാറിക്ക, ഹോണ്ടുറാസ്, എല്‍സാല്‍വദോര്‍, നിക്കാരഗ്വ എന്നീ രാജ്യങ്ങളും കളിക്കിറങ്ങും. കോണ്‍കകാഫ് മേഖലയ്ക്ക് പുറത്ത് നിന്ന് അതിഥി ടീമുകളെ പങ്കെടുപ്പിക്കാതെ നടത്തുന്ന നാലാമത്തെ ചാമ്പ്യന്‍ഷിപ്പാണിത്.
ചാംപ്യന്‍ഷിപ്പിന്റെ ഇരുപതാം പതിപ്പാണ് ഇത്തവണത്തേത്. ഇതുവരെ കിരീടം നേടിയത്ഏഴു രാജ്യങ്ങള്‍ മാത്രമാണ്. ഏഴുവട്ടം കിരീടം നേടിയ മെക്‌സിക്കോയാണു കണക്കുകളില്‍ മുന്‍പില്‍. നിലവിലെ ചാംപ്യന്മാരായ അമേരിക്ക നാലുതവണയും കോസ്റ്റാറിക്ക മൂന്നുതവണയും കാനഡ രണ്ടുതവണയും കിരീടം ചൂടി. ഹോണ്ടുറാസ്, ഹെയ്തി, ഗ്വാട്ടിമാല എന്നിവര്‍ ഓരോ തവണയും കോണ്‍കകാഫ് സ്വര്‍ണക്കപ്പില്‍ മുത്തമിട്ടു.
കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തിയ അമേരിക്ക തന്നെയാണ്: ഇത്തവണത്തെ ഫേവറിറ്റ്‌സ്. ബ്രസീലിനോട് തോറ്റെങ്കിലും ദക്ഷിണാഫ്രിക്കയില്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനമാണ് അമേരിക്ക നടത്തിയത്. ബ്രസീലിനെതിരെ രണ്ടു ഗോള്‍ നേടിയ ശേഷമായിരുന്നു അവര്‍ തോല്‍വി വഴങ്ങിയത്.

Post a Comment

0 Comments