സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

തരംഗമായ് മലിംഗ


കൊളംബോ: സമാനതകളില്ലാത്ത ബൗളിംഗ് ആക്‌ഷന്‍. രണ്ടാമതൊന്നുകൂടി നോക്കിപ്പിക്കുന്നു ഹെയര്‍ സ്‌റ്റൈല്‍. റണ്‍ അപ്പിന് മുന്‍പ് ഓരോ പന്തിലുമുളള ചുംബനം...ശ്രീലങ്കന്‍ ഫാസ്‌റ്റ് ബൗളര്‍ ലസിത് മലിംഗയുടെ സവിശേഷതകള്‍ ഏറെയാണ്. ഈ സവിശേഷതകളെക്കാള്‍ വലിയ നേട്ടമാണ് മലിംഗ ഇന്നലെ സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തില്‍ രണ്ട് ഹാട്രിക് നേടുന്ന ആദ്യ ബൗളര്‍ എന്ന അതുല്യനേട്ടം. ഈ ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ ബൗളര്‍കൂടിയാണ് മലിംഗ. ആദ്യ ഹാട്രിക് വെസ്‌റ്റ് ഇന്‍ഡീസിന്റെ കെമാര്‍ റോച്ചിനാണ്.

പരിക്കുമൂലം ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്‌ടമായ മലിംഗ മൂന്നാം മത്സരം തന്റേത് മാത്രമാക്കി മാറ്റുകയായിരുന്നു. രണ്ട് ഓവറുകളിലായിട്ടായിരുന്നു മലിംഗയുടെ ഹാട്രിക് പ്രകടനം. ഏഴാം ഓവറിലെ അവസാന പന്തില്‍ തന്‍മയ് മിശ്രയെ പുറത്താക്കിയാണ് മലിംഗ ചരിത്രത്തിലേക്ക് കുതിച്ചത്. തന്‍മയ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തന്റെ അടുത്ത​ഓവറിലെ ആദ്യ പന്തില്‍ പീറ്റര്‍ ഓന്‍ഗോംഡ ബൗള്‍ഡായി. തൊട്ടടുത്ത പന്തില്‍ ഷെം എന്‍ഗോചെയുടെ വിക്കറ്റ് പിഴുതാണ് മലിംഗ സമാനതകളില്ലാത്ത ബൗളറായത്. എല്‍ജാ ഒടീനോ കൂടെ പുറത്തായതോടെ ആറു പന്തിനിടെ നാല് കെനിയക്കാരെയാണ് മലിംഗ കൂടാരം കയറ്റിയത്.

കെനിയക്കെതിരെ കരിയറിലെ ഏറ്റവും മികച്ച ബൗളിഗ് കൂടിയാണ് മലിംഗ പുറത്തെടുത്തത്. 38 റണ്‍സിന് ആറ് വിക്കറ്റ്. പാകിസ്ഥാനെതിരെ 34 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതായിരുന്നു ഇതിന് മുന്‍പത്തെ മികച്ച പ്രകടനം. ലോകകപ്പ് ചരിത്രത്തിലെ​ഏഴാമത്തെ ഹാട്രിക്കാണ് മലിംഗ സ്വന്തം പേരിനൊപ്പമാക്കിയത്. കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു മലിംഗയുടെ ഹാട്രിക്. മലിംഗയെയും റോച്ചിനെയും കൂടാതെ ചേതന്‍ ശര്‍മ ( ഇന്ത്യ, 1987), സഖ്‌ലയിന്‍ മുഷ്‌താഖ് (പാകിസ്ഥാന്‍ , 1999), ചാമിന്ദ വാസ് ( ശ്രീലങ്ക, 2003) ബ്രെറ്റ് ലീ ( ഓസ്‌ട്രേലിയ, 2003) എന്നിവരാണ് ലോകകപ്പില്‍ ഹാട്രിക് നേടിയ ബൗളര്‍മാര്‍.

ഹോളണ്ടിനെതിരെ ആയിരുന്നു റോച്ചിന്റെ ഹാട്രിക്. റോച്ചും മത്സരത്തില്‍ ആറ് വിക്കറ്റ് വീഴ്‌ത്തി. 8.3 ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്താണ് റോച്ച് ആറ് വിക്കറ്റ് വീഴ്‌ത്തിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ​ഇരുപത്തിയൊന്‍പതാമത്തെ ഹാട്രിക്കാണ് മലിംഗയുടെ പേരില്‍ കുറിക്കപ്പെട്ടത്. കൂടിയാണിത്. 1982ല്‍ ഹൈദരാബാദില്‍ ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന്റെ ജലാലുദ്ദീനാണ് ഏകദിനത്തിലെ ആദ്യ ഹാട്രിക് നേടിയത്.

Post a Comment

1 Comments